ജയിൽചാട്ടവും തടവുകാരുടെ വധവും
ഭോപ്പാൽ സെൻട്രൽ ജയിലിൽ നിന്ന് വിചാരണത്തടവുകാരിൽ ഏതാനം പേരുടെ ജയിൽചാട്ടവും തുടർന്ന് നടന്ന അവരുടെ വധവും ജനാധിപത്യ സമൂഹത്തെ
അസ്വസ്ഥമാക്കിയിരിക്കുകയാണ് .രാജ്യത്തിനും ജനജീവിതത്തിനും ഭീഷണിയായ കുറ്റവാളികൾക്ക് ശിക്ഷാനിയമം അനുവദിക്കുന്ന നിയമാനുസൃതം സാധ്യമായ പരമാവധി ശിക്ഷ ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അത് കെട്ടുറപ്പും സുരക്ഷിതത്വവുമുള്ള സമൂഹത്തിന്റെ നിലനിൽപ്പിന് അനിവാര്യവുമാണ്. എന്നാൽ കുറ്റാരോപിതരെ നിർദയം കൊല്ലുന്നത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിനും അംഗീകരിക്കാനാവുന്നതല്ല. അത് സാർവലൗകിക മനുഷ്യാവകാശങ്ങളുടെ നഗ്നവും ക്രൂരവുമായ ലംഘനമാണ്.അതീവ സുരക്ഷാ സംവിധാനങ്ങളോടുകൂടിയ ജയിലിൽ എട്ട് കുറ്റവാളികൾ സംഘം ചേർന്ന് സ്പൂൺ, ഗ്ലാസ്, സ്റ്റീൽപാത്രം എന്നിവ ഉപയോഗിച്ച് സുരക്ഷാ കാവൽക്കാരനെ വധിച്ചുവെന്നും ജയിൽഭേദിച്ച് പുറത്തുകടന്നുവെന്നുംപറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല ജയിൽ ചാടിയവർക്ക് പരിമിതമായ സമയത്തിനുള്ളിൽ ആയുധം ലഭ്യമായെന്നും അതുപയോഗിച്ച് സുരക്ഷാസേനയുമായി ഏറ്റുമുട്ടിയെന്നും പറയുന്നതും വിശ്വസിക്കാൻ കഴിയുന്നില്ല .വിചാരണയിലിരിക്കുന്ന കുറ്റാരോപിതരെ കുറ്റവാളികളെന്ന് മുദ്രകുത്താൻ ഇന്നത്തെ സ്ഥിതിയിൽ കഴിയുമോ ? ജനങ്ങളുടെ സംശയം ദൂരീകരിക്കാൻ അധികാരികൾക്ക് കഴിയുമോ ?നീതിപൂർവവും സ്വതന്ത്രവുമായ ജുഡീഷ്യൽ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണ് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment