Pages

Thursday, November 24, 2016

ആറന്മുള വിമാനത്താവള പദ്ധതി ഓർമ്മയിൽ

ആറന്മുള വിമാനത്താവള പദ്ധതി ഓർമ്മയിൽ
ആറന്മുള വിമാനത്താവളം ഇനി ഓർമ്മയിൽ.വിമാനത്താവളത്തിന്തത്വത്തിൽ അംഗീകാരം നൽകിയതുൾപ്പെടെ വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം റദ്ദാക്കിയതോടെ വിമാനത്താവള പദ്ധതി പൂർണ്ണമായി ഇല്ലാതായി. ആറന്മുള വിമാനത്താവളത്തിന്നൽകിയ തത്വത്തിൽ അംഗീകാരം, ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വ്യവസായ മേഖലാ പ്രഖ്യാപനം, വിമാനത്താവള കമ്പനിയിൽ സംസ്ഥാന സർക്കാർ എടുത്ത ഓഹരിപങ്കാളിത്തം എന്നിവയാണ്എഡിഎഫ്സർക്കാർ റദ്ദാക്കിയത്‌. ശ്രദ്ധേയമായ നിയമ പോരാട്ടങ്ങളാണ്വിമാനത്താവള പദ്ധതിക്കെതിരായി നടന്നത്‌.
2003 സ്വകാര്യ എൻജിനീയറിംഗ്കോളജിലെ എയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗ്വിദ്യാർഥികളുടെ പഠനത്തിനായി എയർസ്സ്ട്രിപ്പ്പണിയുന്നതുമായി ബന്ധപ്പെട്ട്മൗണ്ട്സിയോൺ എഡ്യുക്കേഷൻ ട്രസ്റ്റ്ചെയർമാൻ എബ്രഹാം കലമ്മണ്ണിൽ തരിശുകിടന്ന ആറന്മുളയിലെ പാടശേഖരങ്ങൾ വാങ്ങിക്കൂട്ടി. 350 ഏക്കറോളം ഭൂമിയാണ്വാങ്ങിക്കൂട്ടിയത്‌. തുടർന്ന് പാടശേഖരങ്ങൾ എയർ സ്ട്രിപ്പ്നിർമ്മാണത്തിനായി നികത്തിത്തുടങ്ങി. ആറന്മുള പുഞ്ചയിലൂടെ ഒഴുകിയിരുന്ന കരിമാരം തോടും വലിയതോടും നികത്തി. 2010 സ്ഥലം എബ്രാഹം കലമ്മണ്ണിൽ കെ ജി എസ്ഗ്രൂപ്പിന്വിറ്റു. 2010 വിമാനത്താവള പദ്ധതിക്ക്സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. തുടർന്ന്വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ വേഗത്തിൽ നീക്കാൻ കെ ജി എസ്ഗ്രൂപ്പ്ശ്രമം നടത്തി. കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്ന യുപിഎ സർക്കാരിൽ സ്വാധീനം ചെലുത്തി കേന്ദ്ര വ്യോമയാന, പ്രതിരോധ, വനംപരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി നേടിയെടുത്തു. കെജിഎസ്ഗ്രൂപ്പ്പരിസ്ഥിതി ആഘാത പഠനത്തിനായി എൺവിറോകെയർ എന്ന കമ്പനിയെ ചുമതലപ്പെടുത്തി. ഇവർ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട്തയാറാക്കി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രവനം പരിസ്ഥിമന്ത്രാലയം വിമാനത്താവള പദ്ധതിക്ക്പാരിസ്ഥിതിക അനുമതിയും നൽകി.
സംസ്ഥാനത്ത്യുഡിഎഫ്സർക്കാർ അധികാരത്തിലെത്തിയതോടെ വിമാനത്താവള പദ്ധതിക്ക്വേഗത കൈവന്നു. യുഡിഎഫ്സർക്കാർ പദ്ധതി പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച്വിജ്ഞാപനവും പുറപ്പെടുവിച്ചു. വിമാനത്താവള കമ്പനിയിൽ യുഡിഎഫ്സർക്കാർ 10 ശതമാനം ഓഹരിപങ്കാളിത്തവും എടുത്തു. തുടർന്ന്ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി 2012 കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങലിൽ നിന്ന്പദ്ധതിക്കനുകൂലമായി കെ ജി എസ്ഗ്രൂപ്പ്എല്ലാ അനുമതികളും നേടി. വിമാനത്താവള പദ്ധതിക്കെതിരായ പ്രതിഷേധവുമായി സിപിഐ ആണ്ആദ്യരംഗത്തെത്തിയത്‌. പിന്നീട്മറ്റ്രാഷ്ട്രീയ പാർട്ടികളും, പരിസ്ഥിതി സംഘടനകളും പദ്ധതിക്കെതിരായി സമരരംഗത്ത്വന്നു. തുടർന്ന്ആറന്മുളയിലെ ജനങ്ങൾ വിമാനത്താവള പദ്ധതിക്കെതിരായി കക്ഷിരാഷ്ട്രീയത്തിനതീതമായി വിമാനത്താവള വിരുദ്ധ ഏകോപന സമിതി രൂപീകരിച്ച്സമരരംഗത്ത്അണിനിരന്നു. 2014 ഫെബ്രുവരി മാസത്തിൽ വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആറന്മുളയിൽ മാസങ്ങൾ നീണ്ടുന്ന സമരത്തിന്തുടക്കം കുറിച്ചു.
12 ഓളം നിയമങ്ങൾ ലംഘിച്ചാണ്കെജിഎസ്ഗ്രൂപ്പ്വിമാനത്താവള നിർമ്മാണവുമായി മുന്നോട്ട്പോയത്‌. ആറന്മുള വില്ലേജിൽ 388/12, 391/1, 410, എന്നീ സർവേ നമ്പരുകളിലും മല്ലപ്പുഴശേരി വില്ലേജിലെ 108, 246, 248, 249, 252, 251/1 എന്നീ സർവേ നമ്പരുകളിലും ഉൾപ്പെട്ട പുറമ്പോക്കു തോട്‌, ചാല്‌, എന്നിവ കൈയേറിയാണ്‌ 10 വർഷം മുമ്പ്ഭൂമിയുടെ മുൻ ഉടമയായ ഏബ്രഹാം കലമണ്ണിൽ വിമാനത്താവളത്തിനായി 35 ഏക്കറിൽ അധികം ഭൂമി മണ്ണിട്ടു നികത്തിയത്‌. ആറന്മുള, കിടങ്ങന്നൂർ, മല്ലപ്പുഴശ്ശേരി വില്ലേജുകളിലായി 500 ഏക്കർ ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. വ്യാവസായ മേഖല പ്രഖ്യാപനത്തിന്റെ പേരിൽ ഭൂമി ഏറ്റെടുത്തതോടെ 1500 അധികം സ്ഥലം പരിധിക്കുള്ളിലായി.
ആറന്മുളയിലെ ഭൂമി വിമാനത്താവള നിർമ്മാണ കമ്പനിക്കുവേണ്ടി അനധികൃതമായി നികത്തുന്നതിനെതിരെ സി പി മുൻ ജില്ലാ സെക്രട്ടറി പി പ്രസാദ്കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറന്മുളയിൽ ഇനി ഒരു ഇഞ്ചു ഭൂമി പോലും നികത്തരുതെന്ന്ജസ്റ്റിസുമാരായ തോട്ടത്തിൽ ബി രാധാകൃഷ്ണൻ, ബാബു പി തോമസ്എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച്വിധി പുറപ്പെടുവിച്ചിരുന്നു. ആറന്മുള സ്വദേശി മോഹനൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ആറന്മുളയിലെ തോടുകൾ പൂർവ്വ സ്ഥിതിയിലാക്കണമെന്ന്ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ചന്ദ്രശേഖരൻ നായർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ഭൂമി നികത്തരുതെന്നും ഹൈക്കോടതി വിധിച്ചിരുന്നു.
പി പ്രസാദ്‌, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം പദ്മകുമാർ, തുടങ്ങി പരിസ്ഥിതി പ്രവർത്തകർ വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട്ചെന്നൈ ആസ്ഥാനമായ ഗ്രീൻ ട്രൈബ്യുണലിനെ സമീപിച്ചു. വിശദമായ വാദത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി അനുമതി നിഷേധിച്ചുകൊണ്ട്വിധി പുറപ്പെടുവിച്ചു. നികത്തിയ തോടും ചാലും ഒരു മാസത്തിനകം പുനഃസ്ഥാപിക്കണമെന്ന്കളക്ടറോട്നിർദേശിച്ച്‌ 2014 ജൂൺ 16 ന്ഹൈക്കോടതി ഉത്തരവിട്ടു. കോടതിവിധി നടപ്പാക്കാൻ അന്നത്തെ കളക്ടർ തയാറായില്ല.
കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷവും പദ്ധതിക്കനുകൂലമായ അനുമതികൾ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട്കെജിഎസ്ഗ്രൂപ്പ്നീക്കം നടത്തി. കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം നടപ്പിലായില്ല. വർഷം ജൂലൈ 29 ന്പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കെ ജി എസ്ഗ്രൂപ്പിന്അനുമതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മുമ്പ്പഠനം നടത്തിയ കമ്പനിയെ ഒഴിവാക്കി എസ്ജിഎസ്്രെപെവറ്റ്ലിമിറ്റഡ്എന്ന കമ്പനിയെക്കൊണ്ട്പരിസ്ഥിതി ആഘാത പഠനം കെ ജി എസ്ആരംഭിക്കുകയും ചെയ്തു.
യുപിഎ സർക്കാരിന്റെ കാലത്ത്രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ആറന്മുള വിമാനത്താവള പദ്ധതി ഉൾപ്പെടുത്തുകയും ചെയ്തു. കേന്ദ്രമന്ത്രി മഹേഷ്ശർമ്മ ആറന്മുള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന്രാജ്യസഭയിൽ അറിയിച്ചത്എതിർപ്പിന്ഇടയാക്കിയിരുന്നു. എൽഡിഎഫ്സർക്കാർ അധികാരത്തിലെത്തിയാൽ ആറന്മുളയിൽ വിമാനത്താവള പദ്ധതി നടപ്പാക്കുയില്ലെന്ന്ഉറപ്പ്നൽകിയിരുന്നു. ആറന്മുളയിലെ തരിശുകിടക്കുന്ന പാടശേഖരത്ത്നെൽകൃഷി ആരംഭിക്കുമെന്ന്പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 29 ന്മുഖ്യമന്ത്രിയും മന്ത്രിമാരും ആറന്മുളയിലെത്തി നെൽവിത്തെറിഞ്ഞ്നെൽകൃഷി ആരംഭിക്കുകയും ചെയ്തു.
 Prof. John Kurakar

No comments: