ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജിൽ 'യോഗ കോഴസ് ' ആരംഭിച്ചു
ഗാന്ധിഭവൻറെ നേതൃത്വത്തിൽ പുതിയതായി ആരംഭിച്ച ഡോക്ടർ
എ .പി .ജെ
അബ്ദുൽ കലാം ഗ്ലോബൽ
യുണിവേഴ്സിറ്റിയുടെ നാഷണൽ സർട്ടിഫിക്കറ്റ്
കോഴ്സ് ആയ" യോഗ "പുത്തൂർ
ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജിൽ
ആരംഭിച്ചു . 2016 ജൂൺ 11 നു കോളേജ് ആഡിറ്റോറിയത്തിൽ
കൂടിയഉദ്ഘാടന യോഗത്തിൽ ഡോക്ടർ
. എസ് മോഹൻ , പുനലൂർ സോമരാജൻ
, പ്രൊഫ്. ജോൺ കുരാക്കാർ
, കെ വിജയൻ , കെ.കെ
വർമ്മ , ശിശുപാലൻ ഡോക്ടർ
ശൈലജ ,ഷാഹിത കമാൽ തുടങ്ങിയർ പ്രസംഗിച്ചു
. സമ്മേളനത്തിൽ ഗ്ലോബൽ
അക്കാദമി ചെയർമാനും പ്രിന്സിപ്പാളുമായ
പ്രൊഫ് .ജോൺ കുരാക്കാർ നടത്തിയ പ്രസംഗത്തിൽ
നിന്ന്:-
ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. ആയുർവേദം
കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ
സംഭാവനയാണിത്.മനുഷ്യനെ ശാരീരികവും മാനസികവും
ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട്
കൂടി രചിക്കപ്പെട്ട കൃതിയാണ്
അഷ്ടാംഗയോഗ, പതഞ്ജലി മഹർഷിയാണ് ഈ
ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന
വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.തിരക്കും മത്സരവും വ്യാകുലതയും
നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന
മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ
യോഗയ്‌ക്കുള്ള കഴിവ് അതുല്യമാണ്.
ഈ പശ്ചാത്തലത്തിൽ, ആധുനികചികിത്സാ
സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും
അതുവഴി ആ പുരാതന
സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ ഒരു
വശത്തു നടക്കുമ്പോൾ തന്നെ, സർവ്വ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലിയെന്ന നിലയിൽ യോഗയെ ഉയർത്തിക്കാട്ടാനുള്ള
ശ്രമങ്ങൾ വേറൊരു ഭാഗത്ത് ഊർജ്ജിതമാണ്.ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു
ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ
ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത
വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം
പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി
ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ
ഒരു ചികിത്സാമാർഗ്ഗമാണിത്.പന്ത്രണ്ട്
വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാമെന്നും അദ്ദേഹം പറഞ്ഞു
. ശ്രി നാരായണ ആയുർവേദ കോളേജിന്റെ ചാരിറ്റി
പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടാണ് പ്രസംഗം
ആരംഭിച്ചത് .
Secretary
No comments:
Post a Comment