നിത്യോപയോഗ സാധനങ്ങളുടെ
വില കുതിച്ചുയരുന്നു
നിത്യോപയോഗ സാധനങ്ങളുടെ വില അസാധാരണമാം വിധം കേരളത്തിൽ കുതിച്ചുയരുകയാണ് .ഇതു ജനജീവിതത്തെ കാര്യമായിത്തന്നെ ബാധിച്ചിരിക്കുകയുമാണ്. പ്രത്യേകിച്ച് സാധാരണക്കാരും നിര്ധനരും പൊറുതിമുട്ടുകയാണ് . ഉപഭോക്തൃസംസ്ഥാനമായ കേരളം നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ മറ്റു മാർഗ്ഗമില്ല . ഇപ്പോള്‍ പച്ചക്കറികള്‍ക്കാണ് ഏറ്റവും വിലവര്ധന. മഴക്കാലം ആകുന്നതോടെ വിലകൂടുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.
പച്ചക്കറികളില്‍ തക്കാളി, ബീന്സ്, പാവയ്ക്ക, വെണ്ടയ്ക്ക, പയര്‍, കാബേജ്, ഇഞ്ചി, കാരറ്റ് എന്നിവയ്ക്കും വിലകൂടി. പലവ്യഞ്ജനങ്ങളില്‍ വെളുത്തുള്ളി, ഉഴുന്ന്, പരിപ്പ്, വറ്റല്‍ മുളക്, അരി, പഞ്ചസാര എന്നിവയുടെ വിലയും ഉയര്ന്നുതന്നെയാണ്. ഇതില്‍ വറ്റല്മുളക്, ഉഴുന്ന് എന്നിവയുടെ വില കിലോയ്ക്ക് 150-നു മുകളില്‍ എത്തിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. ഉള്ളി, സവാള വില നൂറുരൂപയ്ക്ക് അടുക്കുന്നതും നാം സമീപകാലത്ത് കണ്ടിരുന്നു. നോമ്പുകാലമായതോടെ പഴങ്ങള്ക്കും വില കൂടാനുള്ള സാധ്യതയേറുന്നുണ്ട്. വിവിധയിനം അരികള്ക്കും വില ഉയര്‍ന്നിരിക്കുന്നുവെന്നാണ് വിപണിയില്‍ നിന്നുള്ള വാര്ത്തകള്‍. പച്ച, ഉണക്ക മത്സ്യങ്ങള്ക്കും വിലകൂടിയിട്ടുണ്ട്. ഇറച്ചിയില്‍ കോഴിയിറച്ചിയുടെ വിലയാണു കൂടിയിരിക്കുന്നത്. ഒരു കിലോയ്ക്ക് 128 രൂപയാണ് ഇന്നലെ വിപണിവില. ഇത് 150-ലേക്ക് എത്തുമെന്നാണ് സൂചനകള്‍. . പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ ജനങ്ങൾ പ്രതീക്ഷയിലാണ് .പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ സർക്കാരിനു കഴിയണം .. ജനങ്ങളുടെ പ്രശനങ്ങളിൽ നിന്ന് മാറിനിൽക്കരുത് .
പ്രൊഫ്.ജോൺ കുരാക്കാർ
No comments:
Post a Comment