കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ റെക്കോർഡു ഭൂരിപക്ഷവുമായി 3 തവണ വിജയിച്ച സഖാവ് അഡ്വക്കേറ്റ് ഐഷാ പോറ്റിയെ അവഗണിക്കരുത് .
തുടര്ച്ചയായ മൂന്നാം വട്ടവും കൊട്ടാരക്കരയില്‍ വെന്നിക്കൊടി പാറിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് അയിഷാ പോറ്റി. സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ഒരു മണ്ഡലത്തെ തുടര്ച്ചയായി മൂന്ന് തവണ പ്രതിനിധീകരിച്ച വനിതകള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ഇത്തവണ തെക്കന്‍ കേരളത്തിലെ ഏറ്റവും ഉയര്ന്ന ഭൂരിപക്ഷവും സംസ്ഥാനത്ത് നാലാമത്തെ വലിയ ഭൂരിപക്ഷവും നേടിയാണ് അയിഷ പോറ്റി നിയമസഭയില്‍ എത്തിയത്
കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ റെക്കോർഡു ഭൂരിപക്ഷവുമായി തുടർച്ചയായി
3 തവണ
വിജയിച്ച സഖാവ് അഡ്വക്കേറ്റ് ഐഷാ പോറ്റിയെ
അവഗണിക്കരുത് .യു .ഡി
എഫ് മണ്ഡലമായിരുന്ന കൊട്ടാരക്കരയെ
എൽ .ഡി .എഫ്
മണ്ഡലമാക്കി മാറ്റിയത് സഖാവ് അഡ്വക്കേറ്റ് ഐഷാ
പോറ്റിയാണ് .കൊട്ടാരക്കര മണ്ഠലത്തിൽ
ഓരോ തവണ മൽസരിക്കുമ്പോഴും
ഭൂരിപക്ഷം കുതിച്ചുയർന്ന സ്ഥാനാർത്ഥിയാണു സഖാവ് ഐഷാ പോറ്റി..അങ്ങനെ ഇപ്പോൾ ഭൂരിപക്ഷത്തിൽ
റെക്കോർഡുമായി..ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ
വിജയിച്ച വനിത, ഭൂരിപക്ഷത്തിൽ മൊത്തം
സ്ഥാനാർത്ഥികളിൽ രണ്ടാം സ്ഥാനം.....
വോട്ട് ചെയ്ത 80000+ വോട്ടർ
മാരും ആഗ്രഹിക്കുന്ന ഒരു അനുയോജ്യമായ
അംഗീകാരം ആണു മന്ത്രി
പദം.എന്തുകൊണ്ടു സഖാവ്
ഐഷാ പോറ്റിക്ക് മന്ത്രി
പദം നൽകുന്നില്ല..?സ്പീക്കർ
ആക്കുമെന്ന് വാർത്തകൾ കണ്ടു..ഇപ്പോൾ
അറിയുന്നുഅതും ഇല്ലായെന്നറിയുന്നു . സഖാവ് അഡ്വക്കേറ്റ് ഐഷാ പോറ്റിക്ക്
മന്ത്രി സ്ഥാനം നൽകുമെന്നുതന്നെ കരുതുന്നു.കൊട്ടരക്കാരെ
അവഹേളിക്കരുത് ? ഇത് കൊട്ടാരക്കര
യുടെ ശബ്ദമായി കണക്കാക്കണം
.
Prof.
John Kurakar
No comments:
Post a Comment