തങ്ങൾ അന്ധവിശ്വാസികളല്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചുകൊണ്ട് 13-ാം നമ്പർ കാർ ഏറ്റെടുക്കാൻ മന്ത്രിമാർ രംഗത്തെത്തി. യുഡിഎഫ് മന്ത്രിസഭയിലെ ആരും ഏറ്റെടുക്കാൻ തയ്യാറാകാതിരുന്ന കാറിനാണ് ഏറ്റെടുക്കാനാണ് ഇത്തവണ നിരവധി മന്ത്രിമാർ രംഗത്തെത്തിയത്. മന്ത്രിമാരായ വി എസ് സുനിൽകുമാറും ടി എം തോമസ് ഐസകും ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തി. ഇതിൽ തോമസ് ഐസകിന് കാർ അനുവദിച്ചു. തനിക്കനുവദിച്ച പത്താം നമ്പറിന് പകരം 13-ാം നമ്പർ കാർ അനുവദിക്കണമെന്നായിരുന്നു തോമസ് ഐസക് ആവശ്യപ്പെട്ടത്. ഇതോടെ നിരീശ്വരവാദികളായ എൽഡിഎഫ് മന്ത്രിമാരും അന്ധവിശ്വാസികളാണെന്ന ആരോപണത്തിന്റെ മുനയൊടിഞ്ഞു.
2006ൽ എൽഡിഎഫ് മന്ത്രിസഭ അധികാരമേറ്റപ്പോൾ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബി 13-ാം നമ്പർ കാർ വാങ്ങിയിരുന്നു.
പതിമൂന്നിന്റെ നിർഭാഗ്യ പ്രതിച്ഛായ മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടാണ് ബേബി അന്ന് നമ്പർ ചോദിച്ചു വാങ്ങിയത്. ഇത്തവണ എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ നിലവിലുണ്ടായിരുന്ന കാറുകൾ അനുവദിച്ചതിനാൽ 13-ാം നമ്പർ കാറും ഇല്ലാതാവുകയായിരുന്നു.
2006ൽ എൽഡിഎഫ് മന്ത്രിസഭ അധികാരമേറ്റപ്പോൾ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബി 13-ാം നമ്പർ കാർ വാങ്ങിയിരുന്നു.
പതിമൂന്നിന്റെ നിർഭാഗ്യ പ്രതിച്ഛായ മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടാണ് ബേബി അന്ന് നമ്പർ ചോദിച്ചു വാങ്ങിയത്. ഇത്തവണ എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ നിലവിലുണ്ടായിരുന്ന കാറുകൾ അനുവദിച്ചതിനാൽ 13-ാം നമ്പർ കാറും ഇല്ലാതാവുകയായിരുന്നു.
Prof. John Kurakar
No comments:
Post a Comment