Pages

Thursday, May 26, 2016

കേരളത്തിൽ ക്ഷേമപെന്‍ഷന്‍ 1000 രൂപയാക്കി

കേരളത്തിൽ ക്ഷേമപെന്ഷന്
 1000 രൂപയാക്കി
പ്രതിമാസ ക്ഷേമപെന്ഷന്ആയിരം രൂപയാക്കി വര്ധിപ്പിക്കാന്ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്വാര്ത്താസമ്മേളനത്തില്അറിയിച്ചു. എല്ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്നല്കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണിത്. ബന്ധപ്പെട്ട നടപടികള്പൂര്ത്തിയാക്കി ബജറ്റിന്റെ ഭാഗമായി വിശദാംശങ്ങള്പ്രഖ്യാപിക്കും. ക്ഷേമപെന്ഷനുകളുടെ കുടിശ്ശിക പൂര്ണമായും  ഉടന്കൊടുത്തുതീര്ക്കും. പ്രായാധിക്യമുള്ളവരും അവശരുമായവരെ ബാങ്കുകളിലേക്ക് നടത്തിപ്പിച്ച് ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാന്പെന്ഷനുകള്വീടുകളില്എത്തിക്കും. ഇത്  പ്രാവര്ത്തികമാക്കുന്നതിനുള്ള റിപ്പോര്ട്ട് തയ്യാറാക്കാന്ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
വിവിധ വകുപ്പുകളിലെ ഒഴിവുകള്പത്ത് ദിവസത്തിനകം റിപ്പോര്ട്ട് ചെയ്യാന്വകുപ്പുമേധാവികള്ക്ക് നിര്ദേശം നല്കാനും മന്ത്രിസഭ തീരുമാനിച്ചു. കേരളത്തില്നിലനില്ക്കുന്ന അപ്രഖ്യാപിത നിയമന നിരോധനം മാറ്റാനാണിത്. ഒഴിവുകള്റിപ്പോര്ട്ട് ചെയ്യുന്നതിലെ പുരോഗതി ദിനംപ്രതി ചീഫ് സെക്രട്ടറി തലത്തില്മോണിറ്ററിങ് നടത്തണം. പിഎസ്സി ലിസ്റ്റ് ഇല്ലാത്തവയിലും എത്രയും പെട്ടെന്ന് ഒഴിവുകള്തിട്ടപ്പെടുത്തണംനിയമനവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങള്പരിഹരിക്കുന്നതിന് പിഎസ്സിയുമായി ചര്ച്ച നടത്താനും തീരുമാനിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റം പിടിച്ചുനിര്ത്തുന്നതിന് പൊതുവിതരണശൃംഖല ശക്തിപ്പെടുത്തും. ഇതിനായി 150 കോടി രൂപ ഉടന്അനുവദിക്കും. ബജറ്റില്‍ 75 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. തുക അപര്യാപ്തമായതിനാലാണ് തുക വര്ധിപ്പിക്കുന്നത്. ആവശ്യമെങ്കില്ഇനിയും തുക അനുവദിക്കും. അതോടൊപ്പം സിവില്സപ്ളൈസ് കോര്പറേഷനെ പ്രൊഫഷണലൈസ് ചെയ്യും. സാധനംവാങ്ങല്‍, ലഭ്യമാക്കല്തുടങ്ങിയവയിലെല്ലാമുള്ള കെടുകാര്യസ്ഥതയും അഴിമതിയും പൂര്ണമായും ഒഴിവാക്കും. നേരത്തെ സാധനങ്ങള്ഉല്പ്പാദനകേന്ദ്രത്തില്നിന്ന് സംഭരിച്ചിരുന്നു. അത്തരം കാര്യങ്ങള്പരിശോധിച്ച് നല്ല നിലയിലുള്ള പ്രവര്ത്തനങ്ങള്ക്ക് രൂപംനല്കി.


കേരളത്തില്പതിമൂന്നാം പഞ്ചവത്സരപദ്ധതിക്ക് രൂപംനല്കും. കേന്ദ്രം പഞ്ചവത്സരപദ്ധതി ഉപേക്ഷിച്ചെങ്കിലും സംസ്ഥാനത്ത് ഇത് ആവശ്യമാണെന്ന വിലയിരുത്തലിലാണ് തീരുമാനം. സര്ക്കാര്തലത്തില്മാത്രമല്ല, തദ്ദേശസ്ഥാപനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. കേന്ദ്രം പ്ളാനിങ് കമീഷന്വേണ്ടെന്ന് വച്ചെങ്കിലും സംസ്ഥാനത്ത് പ്ളാനിങ് ബോര്ഡ് തുടരും.

Prof. John Kurakar


No comments: