കവിതയുടെ സൂര്യതേജസ്സ്.
കാവ്യലോകത്തെ കൊതിപ്പിച്ച വരികൾ പിറന്ന ഇന്ദീവരത്തിലും കവിതയായും വാക്കുകളായും പലവട്ടം നിറഞ്ഞ വിജെടി ഹാളിലും കവി ഒ.എൻ.വി. കുറുപ്പ് കിടന്നു. കണ്ണടച്ച്, നിശ്ശബ്ദനായി, ഒരിക്കലുമുണരാത്ത ധ്യാനത്തിലാണ്ടുപോയ കവിക്കു പ്രണാമങ്ങളുമായി കേരളം കൈകൂപ്പി നിന്നു. കവിയുടെ ചേതനയറ്റ മുഖം കണ്ട പ്രിയരിൽ പലരും കണ്ണീരടക്കാൻ പാടുപെട്ടു. ചിലർ സകല നിയന്ത്രണങ്ങളുംവിട്ടു പൊട്ടിക്കരഞ്ഞു. ലോകം ശൂന്യമായെന്ന കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ അദ്ദേഹത്തിന്റേതു മാത്രമായിരുന്നില്ല. ശനിയാഴ്ച വൈകിട്ടു വഴുതക്കാട്ടെ വസതിയിലെത്തിച്ച ഒ.എൻ.വിയുടെ ഭൗതികശരീരം കാണാൻ രാത്രി വൈകിയും കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ വന്നുകൊണ്ടിരുന്നു..
Prof. John Kurakar
No comments:
Post a Comment