കേരളത്തിലെ കോണ്ഗ്രസിലെ ഗ്രൂപ്പുവഴക്ക് ഈ നൂറ്റാണ്ടിൽ അവസാനിക്കുമോ ?
കേരളത്തിലെ കോണ്ഗ്രസിലെ ഗ്രൂപ്പുവഴക്ക് ഒരു ക്രമസമാധാനപ്രശ്നമായി ഭാവിയിൽ മാറാൻ സാധ്യതയുണ്ട് . തൃശൂര്‍ ജില്ലയില്‍ മൂന്ന് ജീവനാണ് കോണ്ഗ്രസ് ഗ്രൂപ്പുപോരില്‍ പൊലിഞ്ഞത്. . കേവലം അധികാരസ്ഥാനങ്ങള്ക്കുവേണ്ടിയുള്ള ഗ്രൂപ്പുകളാണ് കോണ്ഗ്രെസ്സിലുള്ളത് . കേരളത്തില്‍ സജീവമായ രണ്ട് കോണ്ഗ്രസ് ഗ്രൂപ്പുകളാണ് "എ' യും "ഐ'യും. ഗ്രൂപ്പുപോരിനെ തുടര്ന്ന് മുഖ്യമന്ത്രിസ്ഥാനം വരെ നഷ്ടമായിട്ടുണ്ട് പലപ്പോഴും സജീവമായും ചിലപ്പോള്‍ നിശ്ശബ്ദമായും കോണ്ഗ്രസിലെ ഗ്രൂപ്പുപ്രവര്ത്തനം നടന്നുപോരുന്നു. ഗ്രൂപ്പ് വഴക്കിനിടയിൽ പലപ്പോഴും ഭരണം തന്നെ മറന്നു പോകുന്നു..തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുമുമ്പ് ഡിസിസി പുനഃസംഘടന നടത്താനുള്ള സുധീരന്റെ ശ്രമമാണ് പുതിയ പോരിന്റെ പ്രധാന കാരണം. തെരഞ്ഞെടുപ്പിനുമുമ്പ് തന്റെ അനുയായികളെ പരമാവധി ജില്ലകളില്‍ തലപ്പത്തെത്തിക്കാനാണ് സുധീരന് ശ്രമിക്കുന്നതെന്ന് എ, ഐ വിഭാഗങ്ങള്‍ കരുതുന്നു.ഗ്രൂപ്പ് വ ഴക്ക് അവസാനിപ്പിച്ചു ഒരുമിച്ചു പ്രവർത്തിച്ചാൽ നേട്ടമുണ്ടാകും .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment