Pages

Wednesday, September 30, 2015

അമരനും അനശ്വരനുമായ നേതാജി.

അമരനും അനശ്വരനുമായ നേതാജി.

Subhas Chandra Bose1897 - ജാനകീനാഥ ബോസിന്റെയും പ്രഭാവതീദേവിയുടെയും മകനായി ഒറീസയിലെ കട്ടക്കില്ജനവരി 23ന് ജനനം.
1913 -     സ്കൂളില്രണ്ടാമനായി മെട്രിക്കുലേഷന്വിജയിച്ചു. പ്രസിദ്ധമായ കല്ക്കത്താ പ്രസിഡന്സി കോളേജില്ഉപരിപഠനത്തിനു ചേരുന്നു.
1915 - ഇന്റര്മീഡിയേറ്റ് പരീക്ഷ ഉയര്ന്ന മാര്ക്കില്വിജയിക്കുന്നു.
1916 - ബ്രിട്ടീഷ് പ്രൊഫസറെ ധിക്കരിച്ചതിന്റെ പേരില്പ്രസിഡന്സി കോളേജില്നിന്ന് പുറത്താക്കപ്പെടുന്നു.
1917 -സ്കോട്ടിഷ് ചര്ച്ച് കോളേജില്തത്ത്വചിന്തയില്ഉപരിപഠനത്തിന് പ്രവേശനം
ലഭിക്കുന്നു.
1919 -ഒന്നാം ക്ലാസോടെ തത്ത്വചിന്താ ബിരുദം നേടുന്നു. .സി.എസ്. (*) പരീക്ഷയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോകുന്നു.
1920 -ഇംഗ്ലീഷില്ഉയര്ന്ന മാര്ക്കോടെ .സി.എസ്. വിജയിക്കുന്നു.
1921 -    കേംബ്രിഡ്ജ് സര്വകലാശാലയില്നിന്ന് പ്രസിദ്ധമായ ട്രിപ്പോസ് ബിരുദം നേടുന്നു.
1922 - ഗയാ കോണ്ഗ്രസ്സില്വെച്ച് ദേശബന്ധു ചിത്തരഞ്ജന്ദാസിന്റെ സ്വരാജ്യദളില്ചേരുന്നു.
1923  -    ഓള്ഇന്ത്യാ യൂത്ത് കോണ്ഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു. ഒപ്പംതന്നെ ബംഗാള്സംസ്ഥാന കോണ്ഗ്രസ്സിന്റെ സെക്രട്ടറിയായും ദേശബന്ധു സ്ഥാപിച്ച 'ഫോര്വേഡ്' പത്രത്തിന്റെ എഡിറ്ററായും നിയമിതനാവുന്നു.
1924 - കല്ക്കത്ത മുന്സിപ്പാലിറ്റി തിരഞ്ഞെടുപ്പില്സ്വരാജ്യദള്വിജയിക്കുന്നു. ദേശബന്ധുവിനെ കല്ക്കത്ത മേയറായും സുഭാഷ് ചന്ദ്രബോസിനെ സി... ആയും തിരഞ്ഞെടുക്കുന്നു. ഒക്ടോബറില്അറസ്റ്റ് ചെയ്യപ്പെടുന്നു.
1925  -    ദേശബന്ധുവിന്റെ മരണം.
subhash chandrabose1927  -    ജവാഹര്ലാല്നെഹ്റുവിനൊപ്പം ഓള്ഇന്ത്യാ കോണ്ഗ്രസ് കമ്മിറ്റിയുടെ ജനറല്സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നു.
1928 - ഇന്ത്യന്നാഷണല്കോണ്ഗ്രസ്സിന്റെ കല്ക്കത്താ സമ്മേളനത്തില്വെച്ച് ഒരു വളണ്ടിയര്സംഘടന രൂപവത്കരിക്കുകയും അതിന്റെ ഓഫീസര്ഇന്കമാന്ഡ് ആവുകയും ചെയ്യുന്നു.
1930- ജനവരിയില്വീണ്ടും ജയിലില്‍. ജയിലില്വെച്ച് കല്ക്കത്ത കോര്പ്പറേഷന്റെ മേയറായി തിരഞ്ഞെടുക്കപ്പെടുന്നു.
1931  -    മാര്ച്ച് 23ന് ഭഗത്സിങ്ങിനെ തൂക്കിലേറ്റി.
    നേതാജിയില്ഗാന്ധിജിയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ തുടക്കം.
1932-36 - ഇറ്റലിയില്വെച്ച് മുസ്സോളിനിയെയും ജര്മനിയില്വെച്ച് ഫെല്ഡറെയും ഐര്ലന്ഡില്വെച്ച് ഡി വലേറയെയും ഫ്രാന്സില്വെച്ച് റോമെയ്ന്റോളണ്ടിനെയും കണ്ടുമുട്ടുന്നു.
1936  -ഇന്ത്യയില്തിരിച്ചെത്തുന്നു. ഏപ്രില്‍ 13ന് ബോംബെയില്അറസ്റ്റ് ചെയ്യപ്പെടുന്നു.
1936-37 -മാര്ച്ചില്ജയില്മോചനം. യൂറോപ്പിലേക്ക് യാത്രതിരിക്കുന്നു. 'ഇന്ത്യന്സ്ട്രഗിള്‍' പുറത്തിറങ്ങുന്നു.
1938-    ഹരിപുരയില്ഇന്ത്യന്നാഷണല്കോണ്ഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു. രവീന്ദ്രനാഥ ടാഗോര്ശാന്തിനികേതനില്വെച്ച് നേതാജിയെ ആദരിക്കുന്നു.
1939 - ഗാന്ധിജിയുടെ സ്ഥാനാര്ഥിയായ പട്ടാഭി സീതാരാമയ്യയെ തോല്പ്പിച്ച് വീണ്ടും ഇന്ത്യന്നാഷണല്കോണ്ഗ്രസ്സിന്റെ പ്രസിഡന്റാവുന്നു. തുടര്ന്ന് കോണ്ഗ്രസ് വിട്ട് 'ഫോര്വേഡ് ബ്ലോക്ക്' രൂപവത്കരിക്കുന്നു.
1940 - വീണ്ടും അറസ്റ്റില്‍, വീട്ടുതടങ്കലില്‍. ഉപവാസത്താല്ആരോഗ്യം ക്ഷയിക്കുന്നു.
1941 - ജനവരി 7ന് രക്ഷപ്പെട്ട് അഫ്ഗാനിസ്താനിലൂടെ റഷ്യ വഴി ജര്മനിയില്എത്തുന്നു.
1941 - ഏപ്രില്‍ 9ന് ജര്മനിസര്ക്കാരിന് ഒരു മെമ്മോറാണ്ടം സമര്പ്പിക്കുന്നു. അച്ചുതണ്ട് ശക്തികളുമായി യോജിച്ച് പ്രവര്ത്തിക്കാന്താത്പര്യം പ്രകടിപ്പിക്കുന്നു.
1941 -    പ്രവാസി ഭാരതീയ സര്ക്കാരും പ്രവാസി ഭാരതീയ റേഡിയോയും സ്ഥാപിക്കുന്നു.
1942 - അധിനിവേശ ശക്തികളുമായി പോരാടാന്ആദ്യ ഇന്ത്യന്ലീജിയന്സ്ഥാപിക്കുന്നു.
1943 - മുങ്ങിക്കപ്പലില്ജപ്പാനിലേക്ക് യാത്ര തുടങ്ങുന്നു. (രണ്ടാം ലോകമഹായുദ്ധത്തില്മുങ്ങികപ്പല്വഴി നടത്തിയ ഏക മനുഷ്യക്കൈമാറ്റം ഇതാണ്). ടോക്കിയോവില്എത്തി ടോക്കിയോ റേഡിയോവഴി പ്രസംഗിക്കുന്നു. 1943 ഡിസംബര്‍ 21ന് ആസാദ് ഹിന്ദ് ഗവണ്മെന്റ് സ്ഥാപിക്കുന്നു. ആന്ഡമാന്നിക്കോബാര്ദ്വീപുകള്ജപ്പാന്പ്രതീകാത്മകമായി കൈമാറുകയും 'ഷഹീദ്', 'സ്വരാജ്' എന്നിങ്ങനെ പുനര്നാമകരണം നടത്തുകയും ചെയ്തു.
1944 - ആസാദ് ഹിന്ദ് സേന അരാക്കന്മുന്നണിയിലേക്ക് മുന്നേറുകയും ഇംഫാലില്വെച്ച് യുദ്ധമുണ്ടാവുകയും കൊഹിമയുടെയും ഇംഫാലിന്റെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു.
1945 - അണുബോംബ് വീണതിനു തൊട്ടുപിറകെ ജപ്പാന്കീഴടങ്ങുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നു.
    അല്പ്പദിവസത്തിനുശേഷം ആഗസ്ത് 18ന്
നേതാജി ഒരു വിമാനാപകടത്തില്മരിച്ചതായി വിവരം ലഭിക്കുന്നു.
ഗാന്ധി ഇന്ത്യക്ക് മഹാത്മാവ് ആയപ്പോള്സുഭാഷ്ചന്ദ്ര ബോസ് ആണ് ഇന്ത്യക്ക് ഏറ്റവും വലിയ ഹീറോ ആയത്. യുദ്ധത്തിന്റെ വഴികളും ഇന്ത്യക്ക് സാധ്യമാണ് എന്ന് രാജ്യത്തെ ബോധിപ്പിച്ചത് നേതാജിയാണ്. കോണ്ഗ്രസ്സിന്റെ മെല്ലെപ്പോക്കിനോടും ഗാന്ധിയുടെ പരമമായ അഹിംസയോടുമുള്ള വിയോജിപ്പിന്റെ സന്ധിയില്വെച്ചാണ് യഥാര് നേതാജി ജനിക്കുന്നത്. തന്റെ വഴി സ്വയം അദ്ദേഹം തിരിച്ചറിയുന്നത് അപ്പോഴാണ്.

Subhas Chandra Boseപഠനകാലത്തുതന്നെ തന്റെ ജന്മം എന്തിനുവേണ്ടിയുള്ളതാണെന്നും അത് എത്രമാത്രം ഏകാന്തമായിരിക്കുമെന്നുമുള്ള  ബോധ്യം നേതാജിക്കുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ആദ്യകാല കത്തുകളില്തെളിയുന്നുണ്ട്. രാജ്യത്തിനുവേണ്ടിയുള്ള ബലിയാണ് താനെന്ന് അദ്ദേഹം പലയിടത്തും പറയുന്നുമുണ്ട്. അതേസമയം തികഞ്ഞ ജീവിതവിരക്തിയില്നിന്നുണ്ടായതല്ല അദ്ദേഹത്തിന്റെ രാജ്യസ്നേഹം. തത്ത്വചിന്തകനും റൊമാന്റിക്കും ജീവിതത്തെ അതിന്റെ പൂര്ണതയില്പ്രണയിക്കുന്ന ആളുമായിരുന്നു അദ്ദേഹം. കല്ക്കത്തയിലെ നഗരബഹളങ്ങളില്നിന്നും അകന്ന് ഹിമാലയത്തില്ഡാര്ജീലിങ്ങിനടുത്തുള്ള കുറോസോങ്ങില്പ്രകൃതിഭംഗിയിലലിഞ്ഞുകഴിഞ്ഞ നാളുകളില്അദ്ദേഹം എഴുതിയ കത്തുകള്വായിച്ചാല്എല്ലാ യുവാക്കളെയുംപോലുള്ള നിറമുള്ള ഒരു മനസ്സ് മനുഷ്യനുമുണ്ടായിരുന്നു എന്ന് ബോധ്യമാവും. രാജ്യത്തിനുവേണ്ടി അത് അദ്ദേഹം ബലികഴിക്കുകയായിരുന്നു.ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലൂടെ കടന്നുപോയാല്അടിമുടി വിപ്ലവകാരിയായ ഒരു മനുഷ്യനെയാണ് കാണാന്സാധിക്കുക. നേതാജിയുടെ മരുമകന്അശോക്നാഥ് ബോസ് വിവാഹം കഴിക്കുന്നതിനു തൊട്ടുമുന്പ് അമ്മാവനോട് അനുഗ്രഹം ചോദിച്ചുകൊണ്ട് കത്തെഴുതി. അതിന് നേതാജിയുടെ മറുപടി ഇങ്ങനെയായിരുന്നു:
 ''നിന്റെ കത്ത്. വിവാഹത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്യാഥാസ്ഥിതിക ഹിന്ദുസമൂഹത്തില്നിന്നും ഏറെ ഭിന്നമാണ്.സ്വന്തമായി വരുമാനം ആയിക്കഴിഞ്ഞതിനു ശേഷമേ വിവാഹം കഴിക്കാന്പാടുള്ളൂ. അങ്ങനെ ഇപ്പോള്വിവാഹം ചെയ്യാന്നീ പ്രാപ്തനും യോഗ്യനുമാണ് എന്ന് നിനക്ക് തോന്നിയാല്ധൈര്യമായി ചെയ്യുക. ആണിനും പെണ്ണിനും തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പൂര് സ്വാതന്ത്ര്യമുണ്ടാവണം. മറ്റുള്ളവര്ക്ക് വേണമെങ്കില്ഉപദേശിക്കാം. അത്രമാത്രം.കുറച്ചുകാലത്തെ പരസ്പര സൗഹൃദത്തിനും അടുപ്പത്തിനും ശേഷം മാത്രമേ വിവാഹത്തിലേക്ക് പ്രവേശിക്കാന്പാടുള്ളൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വീട്ടുകാര്അന്വേഷിച്ച് തീരുമാനിച്ച  കല്യാണത്തിന് ഞാന്എതിരാണ്. നീയൊരു മല്ലിക് പെണ്കുട്ടിയെ കല്യാണം കഴിക്കുന്ന കാര്യത്തില്വീട്ടുകാര്ക്കുള്ള എതിര്പ്പിനെയും നീരസത്തെയും നീ കാര്യമാക്കേണ്ടതില്ല. അവസാനമായി, വിവാഹത്തിനുമുന്പ് ആണും പെണ്ണും സെക്സിനെക്കുറിച്ചുള്ള ഒരു നല്ല പുസ്തകം നിര്ബന്ധമായും വായിച്ചിരിക്കണം. സെക്സിനെക്കുറിച്ച് അജ്ഞതയോടെ ആരും വിവാഹം ചെയ്യരുത്.''

രാഷ്ട്രീയത്തിലേതുപോലെ ജീവിതത്തിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അടിയുറച്ചതായിരുന്നു.ഇന്ത്യന്സ്വാതന്ത്ര്യസമരത്തില്ഒരു ഒറ്റയാള്പട്ടാളമുണ്ടെങ്കില്അത് നേതാജി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ തീവ്രമായ കാഴ്ചപ്പാടുകളെ മനസ്സിലാക്കിയവര്വളരെ വിരളമായിരുന്നു. സ്വാതന്ത്ര്യം എന്നത് കിട്ടുമ്പോള്വാങ്ങേണ്ട ഒന്നാണ് എന്ന് ഒരിക്കലും അദ്ദേഹം വിശ്വസിച്ചില്ല. മറിച്ച്, അത് പോരാടി നേടേണ്ടതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അതിനുവേണ്ടിയാണ് എല്ലാവരാലും എതിര്ക്കപ്പെട്ടിട്ടും അദ്ദേഹം വേദനയോടെ ഇന്ത്യ വിട്ടത്. അങ്ങനെ പാഞ്ഞുകത്തിത്തീര്ന്ന ഒരു ജീവിതമായി നേതാജിയുടേത്. നേതാജിയുടെ സ്വഭാവത്തില്ഒരു സ്വേച്ഛാധിപതിയുടെ നിഴലുകള്വീണുകിടക്കുന്നുണ്ട് എന്നു നിരീക്ഷിച്ചവരുണ്ട്. ''ഒരു നല്ല ആദര്ശത്തിനുവേണ്ടിയാണെങ്കില്സ്വേച്ഛാധിപത്യത്തോടും വ്യക്തിപരമായി എനിക്ക് എതിര്പ്പില്ല'' എന്ന് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. പിന്നീട്, ഹിറ്റ്ലറുമായും മുസ്സോളിനിയുമായുള്ള ചര്ച്ചയും നിരീക്ഷണത്തെ ബലപ്പെടുത്തുകയും ചെയ്തു. എന്നാല്നേതാജിയോളം  ജനാധിപത്യവിശ്വാസിയും  തെളിഞ്ഞ കാഴ്ചപ്പാടുള്ളവനുമായ ഒരു നേതാവ് കുറയും. ഇന്ത്യയോടുള്ള അടങ്ങാത്ത സ്നേഹമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെയും വിചാരങ്ങളെയും എക്കാലവും നയിച്ചിരുന്നത്. 1944 ജൂലൈ 6ന് റംഗൂണ്റേഡിയോ വഴി മഹാത്മജിയോടു ചെയ്ത ഒരു പ്രസംഗത്തില്അദ്ദേഹം പറഞ്ഞു

Prof. John Kurakar

No comments: