50 MIGRANTS
FOUND DEAD IN AUSTRIA
ഓസ്ട്രിയയിൽ റോഡരികിൽ നിർത്തിയിട്ട കണ്ടെയ്നറിൽ അൻപതോളം കുടിയേറ്റക്കാർ മരിച്ച നിലയിൽ
ഹംഗറി അതിര്‍ത്തിയോടുചേര്‍ന്നാണ് ഉപേക്ഷപ്പെട്ട
നിലയില്‍ ലോറി കണ്ടെത്തിയത്, ഇന്നലെ വൈകിട്ടു മുതല്‍ സ്ഥലത്തുളള ലോറി രാവിലെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സംശയത്തെ തുടര്‍ന്ന് കണ്ടെയ്നര്‍ തുറന്നു പരിശോധിച്ചപ്പോഴാണു
മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ടെയ്നറിനുളളില്‍
നിരയായി ഇരിക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍. എത്ര പേര്‍ മരണപ്പെട്ടുവെന്ന് കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ലെന്നും മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണെന്നും ഓസ്ട്രിയന്‍ പൊലീസ് അറിയിച്ചു.
ദുരന്തത്തിനിരയായത് എവിടെനിന്നുളളവരാണെന്നോ എങ്ങനെ ഇവര്‍ എത്തിയെന്നോ അധികൃതര്‍ക്കു കണ്ടെത്താനാട്ടില്ല. സ്ലോവാക്യന്‍ പൗള്‍ട്രി കമ്പനിയുടെ ശിതീകരണി സംവിധാനമുളള കണ്ടെയ്നര്‍ ലോറി ഹംഗറി റജിസ്ട്രേഷനിലുളളതാണ്. എന്നാല്‍ ലോറി മാസങ്ങള്‍ക്ക് മുമ്പ് വിറ്റിരുന്നതായി കമ്പനി അധികൃതര്‍ പറയുന്നു. സംഘര്‍ഷം നിറഞ്ഞ ആഫ്രിക്കന്‍, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ വന്‍തോതില്‍ ഓസ്ട്രിയ അടക്കമുളള രാജ്യങ്ങളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ഒരുമാസം മാത്രം 1,07,500 പേര്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കു കുടിയേറിയതായാണു
കണക്കുകള്‍. മെഡിറ്റനേറിയന്‍ കടല്‍ താണ്ടിയുളള കുടിയേറ്റത്തിനിടെ കഴിഞ്ഞ വര്‍ഷം നൂറുകണക്കിനാളുകള്‍
ബോട്ടുകള്‍ തകര്‍ന്നു കടലില്‍ മുങ്ങി മരിച്ചിരുന്നു.
Prof. John Kurakar
No comments:
Post a Comment