Pages

Tuesday, July 28, 2015

HOMAGE PAID TO DR. APJ ABDUL KALAM , FORMER PRESIDENT

ഡോ.കലാമിന്
രാഷ്ട്രത്തിന്റെ ആദരം

 അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ മൃതദേഹം ന്യൂഡല്ഹി്യിലെ 10 രാജാജി മാര്ഗി്ലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്ഹിിയില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോയത്. കോണ്ഗ്ര സ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്ഗാ്ന്ധി, മുന്‍ പ്രധാനമന്ത്രി മന്മോ ഹന്‍ സിങ് തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യോപചാരം അര്പ്പി ക്കാനെത്തി.ഉച്ചയ്ക്ക് 12.25 ഓടെ മൃതദേഹം വഹിച്ചുകൊണ്ട് വ്യോമസേനയുടെ സൂപ്പര്‍ ഹെര്ക്കു ലീസ് വിമാനം ന്യൂഡല്ഹി് പാലം വിമാനത്താവളത്തിലെത്തി. സൈനികരാണ് മൃതദേഹം വിമാനത്തില്നിാന്ന് ഇറക്കിയത്. രാഷ്ട്രപതി പ്രണബ് മുഖര്ജിെ, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ഹമീദ് അന്സാഖരി, ഡല്ഹിന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സൈനിക വിഭാഗങ്ങളുടെ തലവന്മാര്‍, ഡല്ഹിള പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി തുടങ്ങിയവര്‍ പാലം വിമാനത്താവളത്തിലെത്തി അദ്ദേഹത്തിന് അന്ത്യോപചാരം അര്പ്പിതച്ചു. തുടര്ന്ന്  സൈന്യം ഗാര്ഡ്ത ഓഫ് ഓണര്‍ നല്കി . 10 രാജാജി മാര്ഗി ലുള്ള വസതിയില്‍ വൈകീട്ട് നാലുമുതല്‍ പൊതുജനങ്ങള്ക്ക്  ആദരാഞ്ജലി അര്പ്പിതക്കാനുള്ള അവസരം ഒരുക്കും. ഷില്ലോങ് ഐ.ഐ.എമ്മില്‍ പ്രഭാഷണം നടത്തുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് 6.40 ഓടെ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 7.45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഷില്ലോങ്ങില്നിഥന്ന് സൈനിക ഹെലിക്കോപ്റ്ററില് ഗുവഹാത്തിയില്‍ എത്തിച്ചശേഷമാണ് മൃതദേഹം സൂപ്പര്‍ ഹെര്ക്കു ലീസ് വിമാനത്തില്‍ ഡല്ഹിൂയിലേക്ക് കൊണ്ടുവന്നത്. അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അടക്കമുള്ള നേതാക്കള്‍ ഗുവഹാത്തിയില്‍ ഡോ.അബ്ദുല്‍ കലാമിന് അന്ത്യോപചാരം അര്പ്പിതച്ചു. സംസ്‌കാരം മറ്റന്നാള്‍ രാമേശ്വരത്ത് നടക്കും.ഇന്ത്യയുടെ മുന്രാഷ്ട്രപതിയും മിസൈല് പരീക്ഷണ ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വവുമായ എപിജെ അബ്ദുല് കലാം ഓര്മയായി. യുവാക്കളെ സ്വപ്നം കാണാന് പഠിപ്പിച്ച രാഷ്ട്രപതിയ്ക്ക് അവര്ക്കിടയില് ഉണ്ടായിരുന്ന സ്വാധീനത്തിന്റെ നേര്ക്കാഴ്ചയാവുകയാണ് അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്ന്ന് സോഷ്യല് മീഡിയയില് പ്രചരിക്കുന്ന പോസ്റ്റുകള്. ട്വിറ്റര്, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ പ്രധാന സോഷ്യല് നെറ്റ്വര്ക്കിങ് സൈറ്റുകളിലെല്ലാം ട്രെന്ഡിങ് ടോപ്പിക് കലാമിന്റെ നിര്യാണമാണ്.കലാം ഷില്ലോങ് ഐഐഎമ്മില് കുഴഞ്ഞുവീണതു മുതല് സോഷ്യല് മീഡിയയുടെ ശ്രദ്ധ അദ്ദേഹത്തിലേക്ക് തിരിഞ്ഞു. മരണവാര്ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കും മുന്പേ ട്വിറ്ററിലൂടെ വിവരം പുറത്തുവന്നിരുന്നു. പിന്നീട് അദ്ദേഹത്തിന് ആദരാഞ്ജലി അര്പ്പിച്ചും അദ്ദേഹത്തിന്റെ പ്രമുഖ വാചകങ്ങള് ഉദ്ദരിച്ചുമുള്ള പോസ്റ്റുകളുടെയും ട്വീറ്റുകളുടെയും പ്രവാഹമായിരുന്നു സാമൂഹ്യമാധ്യമങ്ങളില്.മുന്രാഷ്ട്രപതിയുടെ മരണ വാര്ത്തയും അദ്ദേഹത്തിന്റെ ചിത്രങ്ങളും നിമിഷങ്ങള്ക്കകമാണ് സോഷ്യല് മീഡിയയില് എത്തിയത്. പലരും തങ്ങളുടെ പ്രൊഫൈല് ചിത്രങ്ങള് കലാമിന്റെ മുഖമാക്കി. വാട്സാപ്പ് ഗ്രൂപ്പുകളും മെമ്പര്മാരും ഡിസ്പ്ലേ പിക്ച്ചര് പൂര്ണമായും കറുപ്പാക്കി ഇന്ത്യയുടെ 'മിസൈല് മനുഷ്യന്റെ' വിയോഗത്തില് അനുശോചനം രേഖപ്പെടുത്തി. കലാമിന്റെ ഉദ്ധരണികളും ചിത്രങ്ങളും കൂടാതെ അദ്ദേഹത്തിന്റെ മലയാളത്തിലുള്ള സമഗ്രമായ ജീവരേഖയും മരണവാര്ത്ത എത്തി അധികം കഴിയും മുമ്പേ വാട്സ്ആപ്പിലെത്തി.
             
           'എന്റെ മരണത്തില് അവധി പ്രഖ്യാപിക്കരുത്. നിങ്ങളെന്നെ സ്നേഹിക്കുന്നുവെങ്കില് ഒരു ദിവസം കൂടുതല് ജോലി ചെയ്യുക' എന്ന അദ്ദേഹത്തിന്റെ വാക്കുകള്ക്ക് സോഷ്യല് മീഡിയയില് വന്പ്രചാരമാണ് ലഭിച്ചത്. മുന് രാഷ്ട്രപതിയുടെ നിര്യാണത്തില് ഏഴു ദിവസത്തെ ദു:ഖാചരണവും ഒരു ദിവസത്തെ അവധിയും പ്രഖ്യാപിച്ച സര്ക്കാര് പിന്നീട് അവധി പിന്വലിക്കുകയായിരുന്നു. ജൂലൈ 27 'നാഷണല് വര്ക്ക് ഡേ' ആയി ആചരിക്കണമെന്ന സന്ദേശവും പ്രചാരം നേടുന്നുണ്ട്.പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്പ്പെടെയുള്ളവരുടെ അനുശോചന സന്ദേശങ്ങളും മണിക്കൂറുകള്ക്കുള്ളില് തന്നെ സോഷ്യല് മീഡിയയില് എത്തി. അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും പുതിയ വിവരങ്ങളും തത്സമയം ഒഫീഷ്യലുകള് സോഷ്യല് മീഡിയ വഴി പുറത്തുവിടുന്നുണ്ട്. 'കലാം സര്' എന്ന ഹാഷ്ടാഗാണ് ട്വിറ്ററില് ഇപ്പോള് ട്രെന്ഡിങ്.അബ്ദുല് കലാമിന്റെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടിലും മാറ്റങ്ങളുണ്ടായി. അക്കൗണ്ടിന്റെ പേര് 'ഇന് മെമ്മറി ഓഫ് അബ്ദുല് കലാം' എന്ന് മാറ്റിയിട്ടുണ്ട്.
ജന
നം 1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരം,മുഴുവന്‍ പേര്: അവുല്‍ പക്കീര്‍ ജയ്‌നുലബ്ദീന്‍ അബ്ദുല്കുലാം,പിതാവ്: ജൈനുലബിദ്ദീന് ,മാതാവ്: ആഷ്യമ്മ,വിദ്യാഭ്യാസം: മദ്രാസ് യുണിവേർഴസിറ്റിയിൽ  നിന്ന്  ഭൗതികശാസ്ത്രത്തിലും,മദ്രാസ് ഐ.ഐ.ടി.യില്‍ നിന്ന് ബഹിരാകാശ എന്ജിസനിയറങ്ങിലും ബിരുദം
* 1960-ല്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആര്‍.ഡി.ഒ.യില്‍ ശാസ്ത്രജ്ഞനായി തുടക്കം
* തുടക്കം കരസേനയ്ക്കുവേണ്ടി ഹെലികോപ്ടറുകള്‍ രൂപകല്പാന ചെയ്തുകൊണ്ട്
* 1965-ല്‍ റോക്കറ്റുകളുടെ രൂപകല്പന തുടങ്ങി
* 1969-ല്‍ ഐ.എസ്.ആര്‍.ഒ.യിലേക്കുള്ള സ്ഥലംമാറ്റം വഴിത്തിരിവ്
* ഇന്ത്യ തദ്ദേശീയമായി നിര്മിഹച്ച ആദ്യ ഉപഗ്രഹ വിക്ഷേപണപേടകം എസ്.എല്‍.വി. മൂന്നിന്റെ പ്രോജക്ട് ഡയറക്ടര്
* 1980 ജൂലായില്‍ രോഹിണി എന്ന കൃത്രിമഉപഗ്രഹത്തെ ലക്ഷ്യത്തിലെത്തിച്ച് കലാമും എസ്.എല്‍.വി. മൂന്നും ചരിത്രത്തില്
*1970 മുതല്‍ 90 വരെ പി.എസ്.എല്‍.വി.യുടെ രൂപകല്പനയില്‍ നേതൃത്വം
* അഗ്നി, പൃഥ്വി തുടങ്ങിയ മധ്യദൂര ബാലിസ്റ്റിക് മിസൈലുകളുടെ നിര്മാതണത്തില്‍ നിര്ണാലയക പങ്കുവഹിച്ചു
* 1990-കളില്‍ രാജ്യത്തെ മിസൈല്വിറകസന പദ്ധതിയുടെ നേതൃത്വം ഏറ്റെടുത്തു
* 1992-99 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവ്. ഡി.ആര്‍.ഡി.ഒയുടെ സെക്രട്ടറി
* 1999-ല്‍ പൊഖ്‌റാന്‍ ആണവപരീക്ഷണം നടന്നപ്പോള്‍ നിര്ണാവയക പങ്കുവഹിച്ചു
* 2002-ജൂലായ് 19ന് കെ.ആര്‍. നാരായണന്റെ പിന്ഗാ്മിയായി രാഷ്ട്രപതി
* ബി.ജെ.പി. നേതൃത്വംനല്കിനയ എന്‍.ഡി.എ. സഖ്യത്തിന്റേയും കോണ്ഗ്ര സിന്റേയും പിന്തുണയോടെയായിരുന്നു കലാമിന്റെ വിജയം
* കലാമിന് 89.58 ശതമാനത്തോളം വോട്ട് ലഭിച്ചപ്പോള്‍ ഇടതുപക്ഷം നിര്ത്തിനയ ക്യാപ്റ്റന്‍ ലക്ഷ്മിക്ക് ലഭിച്ചത് പത്തുശതമാനത്തോളം വോട്ട് മാത്രം
* 2007-ല്‍ രാഷ്ട്രപതിസ്ഥാനമൊഴിഞ്ഞ ശേഷവും ക്ലാസുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സക്രിയം
* അഹമ്മദാബാദ്, ഷില്ലോങ്, ഇന്ഡോഞര്‍ ഐ.ഐ.എമ്മുകളിലും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് സയന്സിെലും അധ്യാപകന്
* തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് സ്‌പേസ് സയന്സ്ക ആന്ഡ്ന ടെക്‌നോളജിയില്‍ ചാന്സിലറും ആയിരുന്നു.
1997-ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന. പത്മഭൂഷണ്‍(1981), പത്മവിഭൂഷണ്‍( 1990), ദേശീയ ഉദ്ഗ്രഥനത്തിനുളള ഇന്ദിരാഗാന്ധിപുരസ്‌കാരം (1997), വീര്‍ സവര്ക്ക‌ര്‍, രാമാനുജന്‍ പുരസ്‌കാരങ്ങള്‍, കാലിഫോര്ണി0യ സര്വകകലാശാലയുടെ ഇന്റര്നാരഷണല്‍ വോണ്‍ കാര്മ ല്‍ വിങ്‌സ് പുരസ്‌കാരം. വിദേശത്തുനിന്നുള്പ്പെ ടെ 40 സര്വ‌കലാശാലകളുടെ ഡോക്ടറേറ്റ് ബിരുദവും ലഭിച്ചു. ആത്മകഥയായ 'അഗ്നിച്ചിറകുകള്‍' അടക്കം പത്ത് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'അഗ്നിച്ചിറകുകള്‍' 1999-ല്‍ രാജ്യത്ത് ഏറ്റവുംകൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നായിരുന്നു.
ഏഴ് ദിവസത്തെ ദുഃഖാചരണം
കലാമിന്റെ വിയോഗത്തില്‍ രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ തലമുറകളുടേയും വഴികാട്ടിയായിരുന്നു കലാമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അനുശോചിച്ചു,-കബറടക്കം വ്യാഴാഴ്ച നടക്കും. മൃതദേഹം നാളെ രാവിലെ രാമേശ്വരത്തേക്കു കൊണ്ടുപോകും. കബറടക്കം വ്യാഴം രാവിലെ 10.30ന് രാമേശ്വരത്ത് നടക്കുമെന്ന് കലക്ടർ അറിയിച്ചു. നാളെ വൈകുന്നേരം വീടിനടുത്തുള്ള മൈതാനത്ത് പൊതുദർശനത്തിനു വയ്ക്കും. ഇപ്പോള് ഡല്ഹിയിലെ വസതിയില് പൊതുദര്ശനത്തിനുവച്ചിരിക്കുകയാണ്. വൈകിട്ട് നാലുമണി മുതല് പൊതുജനങ്ങള്ക്ക് ആദരാഞ്ജലി അര്പ്പിച്ചു തുടങ്ങി.ഷില്ലോങ്ങിൽ നിന്നു 12.30 ഓടെ പാലം വിമാനത്താവളത്തിലെത്തിച്ച കലാമിന്റെ മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി മൃതദേഹം ഏറ്റുവാങ്ങി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെത്തിച്ചത്. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കര, വ്യോമ, നാവിക സേനാമേധാവികൾ, ഡൽഹി ഗവർണർ നജീബ് ജുങ്, മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, പ്രതിരോധമന്ത്രി മനോഹർ പരീക്കർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. മുൻ രാഷ്ട്രപതിക്ക് സൈന്യം ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു.
ഡൽഹി വിമാനത്താവളത്തിൽ നിന്ന് സൈനികരുടെ അകമ്പടിയോടെ മൃതദേഹം റോഡു മാർഗം രാജാജി മാർഗിലെ പത്താം നമ്പർ വസതിയിലെത്തിച്ചു. കലാമിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി സ്കൂൾ വിദ്യാർഥികൾ റോഡിനു സമീപം അണിനിരന്നു.ഇന്ന് നാലുമണി മുതൽ പൊതുജനങ്ങൾക്ക് കലാമിന് ആദരാഞ്ജലികൾ അർപ്പിക്കാമെന്ന് പ്രതിരോധ വക്താവ് ട്വിറ്ററിൽ അറിയിച്ചു. നേരത്തെ മൂന്നു മണി മുതൽ പൊതുദർശനമെന്നാണ് അറിയിച്ചിരുന്നത്.അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ കബറടക്കം നാളെ രാമേശ്വരത്ത് നടത്തും. ബന്ധുക്കളുടെ ആവശ്യാനുസരണം രാമേശ്വരത്തു തന്നെ സംസ്കാരം നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മൃതദേഹം നാളെ മധുര വഴി രാമേശ്വരത്തെത്തിക്കും. കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കളോട് ആലോചിച്ച ശേഷം വിവരമറിയിക്കാമെന്ന് കേന്ദ്രം മുഖ്യമന്ത്രിയെ അറിയിച്ചു.
   അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ഭൗതികശരീരം സംസ്കാരത്തിനായി രാമേശ്വരത്തേക്കു കൊണ്ടു പോകും വഴി തിരുവനന്തപുരത്ത് രണ്ടു മണിക്കൂർ പൊതുദർശനത്തിനു വയ്ക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർഥിച്ചു. ഇതു സംബന്ധിച്ച കത്ത് റസിഡന്റ്സ് കമ്മിഷണർ കേന്ദ്ര സർക്കാരിനു കൈമാറി.എന്നാൽ ബന്ധുക്കളോട് ആലോചിച്ചതിനു ശേഷം വിവരം അറിയിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉമ്മൻ ചാണ്ടിയെ അറിയിച്ചു. നാളെയാണ് സംസ്കാരചടങ്ങുകൾ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിൽ ഇരുപതു വർഷം പ്രവർത്തിച്ച ഡോ. അബ്ദുൽ കലാമിന് കേരളവുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഈ താൽപര്യം ഇന്നു രാവിലെ കേന്ദ്രത്തെ അറിയിച്ചു.
കലാമിന്റെ വാക്കുകൾ ഉൾക്കൊണ്ട് കേരളം; അധികസമയം ജോലി ചെയ്ത് ആദരംആലപ്പുഴ ∙ അന്തരിച്ച മുൻ രാഷ്ട്രപതി അബ്ദുൽ കലാമിനോടുള്ള ആദര സൂചകമായി കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മേഖലകളിലെ തൊഴിലാളികൾ അധികസമയം ജോലി ചെയ്തു ആദരവ് പ്രകടിപ്പിച്ചു. ചിലർ തുടർന്നുള്ള ദിവസങ്ങളിൽ അധികസമയം ജോലി ചെയ്യുമെന്നും അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥർ, ഐടി ജീവനക്കാർ, അധ്യാപകർ എന്നിവരെല്ലാം കലാം സാറിനു ആദരസൂചകമായി മണിക്കൂറുകളോളം അധികസമയം ജോലി ചെയ്തു.
രാമേശ്വരത്തെ സൂര്യോദയം

 രാമേശ്വരം കടൽത്തീരത്തു പറന്നുയരുന്ന പക്ഷികളെ ചൂണ്ടിക്കാട്ടി ഊർജതന്ത്ര അധ്യാപകൻ ശിവസുബ്രഹ്മണ്യ അയ്യർ സാർ വിദ്യാർഥികളെ പഠിപ്പിക്കുമ്പോൾ അക്കൂട്ടത്തിലെ ഒരു പത്തു വയസ്സുകാരൻ തന്റെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ നിർവൃതിയിലായിരുന്നു.പക്ഷിപ്പറക്കലിന്റെ ശാസ്ത്രം വിവരിച്ച ആ കടൽത്തീര ക്ലാസ് അവന്റെ വിമാനക്കമ്പത്തിനു നൽകിയതു പുതിയ ദിശാബോധം. അയ്യർ സാറിന്റെ വാക്കുകളിൽനിന്നു പ്രചോദനമുൾക്കൊണ്ട് ആ വിദ്യാർഥി ഊർജതന്ത്രത്തെ സ്നേഹിച്ചതും ഇന്ത്യയ്ക്ക് എ.പി.ജെ. അബ്ദുൽ കലാം എന്ന പ്രതിഭയെ ലഭിച്ചതുമെല്ലാം ചരിത്രനിയോഗം!ഊർജതന്ത്രം ആവേശത്തോടെ പഠിച്ച് എയറോനോട്ടിക് എൻജിനീയറിങ് ഐച്ഛിക വിഷയമായെടുത്ത് റോക്കറ്റ് എൻജിനീയറും പിന്നീടു ബഹിരാകാശ ശാസ്ത്രജ്ഞനുമായിത്തീർന്ന കലാമിനു രാമേശ്വരം കടൽത്തീരത്തെ ആ അധ്യയനദിനം ജീവിതത്തിലൊരിക്കലും മറക്കാനാവില്ല.തന്റെ ജീവിതം മാറ്റിമറിച്ച ഈ കടലോരക്കഥയും ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും യുവതലമുറയ്ക്കുള്ള സ്നേഹോപദേശങ്ങളുമുള്ള കലാമിന്റെ പുതിയ പുസ്തകത്തിന്റെ പേര് ‘റിഇഗ്നൈറ്റഡ്: സയന്റിഫിക് പാത്ത്വേയ്സ് ടു എ ബ്രൈറ്റർ ഫ്യൂച്ചർ.’ തന്റെ മുൻ ശാസ്ത്ര ഉപദേശകൻ ശ്രീജൻ പാൽ സിങ്ങുമായി ചേർന്നാണു കലാം ഈ പുസ്തകമെഴുതിയത്. പെൻഗ്വിൻ ആണു പ്രസാധകർ.രണ്ടാം ലോകയുദ്ധം നടക്കുമ്പോൾ കൊച്ചുകുട്ടിയായിരുന്നു കലാം. പോർവിമാനങ്ങളുടെ ചിത്രവുമായി പുറത്തിറങ്ങുന്ന പത്രങ്ങൾ വായിക്കാനായി ആകാംക്ഷയോടെ കാത്തിരുന്ന ബാല്യവും പുതിയ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ, ചേട്ടന്റെ സൈക്കിളുമെടുത്തു പത്രവിതരണത്തിനു പോകുമായിരുന്നു കലാം. പത്രക്കെട്ടെടുക്കാൻ കുട്ടിയായ കലാം വളരെ നേരത്തേ എത്തും - പത്രത്തിലെ വിമാനപ്പടങ്ങൾ ആദ്യം കൺകുളിർക്കെയൊന്നു കാണാൻ.

Prof. John Kurakar

No comments: