Pages

Friday, December 5, 2014

TERROR ATTACK ON ARMY CAMP IN KASHMIR

കശ്മീരില്സൈനിക ക്യാമ്പിനുനേരെ
തീവ്രവാദി ആക്രമണം: എട്ടുപേര്മരിച്ചു
The gunmen were quickly challenged at the main gate of the Army camp.Five security force personnel and three terrorists were killed in a terrorist attack on an Army camp in Uri area of Kashmir's Baramulla district which is going to polls in the third phase of elections in the state on December 9.Terrorists carried out an attack on the Army camp at Mohra in Uri Tehsil at around 3:10 am and engaged the security forces in a fierce gunbattle, police officials said.Three soldiers and two policemen were killed.The brazen terror attack took place at Army's Field Ordinance Camp located at Mohra near the border town of Uri.The gunmen were quickly challenged at the main gate of the Army camp.
The sentries on duty heard the gunshots and accosted the terrorists who were armed with automatic weapons and hand grenades..Two policemen responded to the terror attack. "A head constable and a constable have been killed," a police official said.There are differing accounts of whether the militants managed to enter the army camp. An officer said that they did enter, but the attack was repulsed, while another said that the gunfight was limited to the main gate of the camp.The gunfight has now stopped, the senior police officer told IANS around 11 am."Quick Response Teams (QRTs) were rushed to the site after the militants attacked the camp. The militants opened fire at one of the QRT vehicles on the main road, killing an officer and two soldiers," the police officer said.He said that the soldiers who took on the rebels were killed outside the camp.A massive hunt has been started in and around the Army camp.
                    ജമ്മു കശ്മീരിലെ ഉറിയിലുള്ള സൈനിക ക്യാമ്പിനുനേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു ലഫ്റ്റനന്റ് കേണലും പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറും അടക്കം എട്ട് സൈനികര്‍ മരിച്ചു. ബരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുള്ള 32 ഫീല്‍ഡ് റെജിമെന്റ് ക്യാമ്പിനുനേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് തീവ്രവാദി ആക്രമണമുണ്ടായത്. മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. 
പാകിസ്താനില്‍നില്‍നിന്ന് നുഴഞ്ഞുകയറിയ തീവ്രവാദികളാണ് ആക്രമണം നടത്തിയത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ആയിരുന്നു ആക്രണം. ഒരുസംഘം ക്യാമ്പിന് കാവല്‍നിന്ന സൈനികര്‍ക്കുനേരെ വെടിവെപ്പ് നടത്തി. ഏറ്റുമുട്ടലിനിടെ മൂന്നംഗ സായുധ തീവ്രവാദി സംഘം ക്യാമ്പിലേക്ക് കടന്നുകയറി. തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു.വെള്ളിയാഴ്ച ഉച്ചയോടെ ശ്രീനഗറിന് സമീപമുള്ള സോറ പ്രദേശത്തും സൈന്യത്തിനുനേരെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തി. ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. ഷോപിയാനില്‍ പോലീസ് സ്‌റ്റേഷനുനേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി.
ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങിയശേഷം നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം വര്‍ധിച്ചിരുന്നു. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പലതവണ സൈന്യം പരാജയപ്പെടുത്തി. അഞ്ച് ഘട്ടങ്ങളായി നടത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടുഘട്ടങ്ങളില്‍ ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. മൂന്നാംഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിന് നടക്കാനിരിക്കെയാണ് ആക്രമണം. തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എട്ടിന് ശ്രീനഗറില്‍ എത്താനിരിക്കുകയാണ്.
ജമ്മു കശ്മീരില്‍ സൈനിക കേന്ദ്രങ്ങളില്‍ തീവ്രവാദി ആക്രമണം തുടരുന്നു. പത്തു മണിക്കൂറിനുള്ളില്‍ മൂന്നു കേന്ദ്രങ്ങളിലാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുള്ള സൈനിക ബങ്കറിനു നേര്‍ക്കാണ് പുലര്‍ച്ചെ ആദ്യത്തെ ആക്രമണം നടന്നത്. ഏറ്റുമുട്ടലില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഒരു ലഫ്. കേണലും ആറ് സൈനികരും മൂന്ന് പോലീസുകാരും അഞ്ച്ു തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. ബങ്കറിനുള്ളില്‍ മൂന്നു തീവ്രവാദികള്‍ കടന്നുകൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. പുലര്‍ച്ചെ 3.10 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഉച്ചയോടെ സൗര മേഖലയില്‍ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ വധിച്ചു. ഉച്ചകഴിഞ്ഞ 1.30 ഓടെ സോപിയാന്‍ പോലീസ് സ്‌റ്റേഷനു നേര്‍ക്കാണ് മൂന്നാമത്തെ ആക്രമണം. പോലീസ് സ്‌റ്റേഷനു നേര്‍ക്ക്് തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞു. ഗ്രനേഡ് സ്‌റ്റേഷന്റെ ഗേറ്റിനു സമീപം വീണ് പൊട്ടുകയായിരുന്നു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.ഉറിയിലാണ് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്. ഉറിയിലെ സൈനിക കോട്ടയിലൂടെ അകത്തുകടന്ന തീവ്രവാദികള്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ നടത്തുകയായിരുന്നു. നുഴഞ്ഞുകയറ്റത്തിനിടെ തന്നെ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തെ വെട്ടിച്ചു അകത്തുകടന്ന മറ്റു മൂന്നു പേരാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വകവരുത്തിയത്. പ്രദേശം ഒഴിപ്പിച്ച ശേഷം സൈന്യം ബങ്കറിനുള്ളില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ പുറത്തുചാടിക്കാനുള്ള ശ്രമം തുടരുകയാണ്.
കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് തീവ്രവാദി ആക്രമണം ശക്തമായത്. ആക്രമണം നടന്ന ഉറി, ബാരാമുള്ള മേഖലകളില്‍ മൂന്നാം ഘട്ടമായി ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച ഇവിടെയെത്താനിരിക്കേയാണ് ആക്രമണം.

                                           Prof. John Kurakar


No comments: