മദ്യനയത്തില്‍
മാറ്റം വരുത്തുന്നത് സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് ദയാബായി
സ്ത്രീകള്‍ ദിശാബോധമുള്ളവര്‍ ആയിരിക്കണം. എങ്കിലേ നേട്ടങ്ങള്‍ കൈവരിക്കാനാവൂ. അടിച്ചമര്‍ത്തപ്പെട്ടവരെ സ്വതന്ത്രരാക്കാന്‍ ബൈബിളില്‍ പറഞ്ഞത് മനസ്സിലാക്കിയാണ് തന്റെ ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി ആഘോഷിക്കാനായി തിരഞ്ഞെടുത്തതെന്നും പകയില്ലാതെ ആര്‍ക്കും ആരെയും പേടിക്കാതെ ജീവിക്കാനാകുന്ന സമത്വസുന്ദരമായ ലോകമാണ് തന്റെ ലക്ഷ്യമെന്നും ദയാബായി പറഞ്ഞു.കേരളത്തിലെ പ്രകൃതി നശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകര്‍ന്നതിന്റെ അവസ്ഥയാണിവിടെ കാണുന്നതെന്നും അവര്‍ പറഞ്ഞു. എന്റെയും ലോകം, എന്റെയും കടമ എന്ന വിചാരം സമൂഹത്തെപ്പറ്റി എല്ലാവര്‍ക്കുമുണ്ടായാല്‍ സ്ത്രീസുരക്ഷയെക്കുറിച്ച് ചര്‍ച്ചപോലും വേണ്ടിവരില്ല. നമുക്ക് ചുറ്റുമുള്ള സംഭവങ്ങള്‍ നമ്മെയും വേദനിപ്പിച്ചാലേ നമുക്കും ഊര്‍ജമുണ്ടാകൂവെന്നും ആ ഊര്‍ജത്തില്‍നിന്നേ പ്രതികരിക്കാനുള്ള ശക്തി ലഭിക്കൂവെന്നും ദയാബായി ചൂണ്ടിക്കാട്ടി.
മതം, ജാതി തുടങ്ങിയ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് ബന്ധങ്ങളുടെ മൂല്യങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. കുട്ടികള്‍ക്കുപോലും സാമൂഹികമായ പല മൂല്യങ്ങളും നല്‍കാന്‍ ആര്‍ക്കും കഴിയുന്നില്ല. സ്‌കൂളിലേക്ക് കുട്ടികളെ ടൈയും ഷൂസുമണിയിച്ച് അയയ്ക്കുമ്പോള്‍ത്തന്നെ അവരുടെ മാനുഷികമൂല്യങ്ങളെ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. കൂട്ടുകുടുംബമായിരുന്നപ്പോള്‍ പരസ്പരം സഹായിച്ചും സഹകരിച്ചുമാണെല്ലാവരും ജീവിച്ചിരുന്നതെന്നും ഇന്ന് അച്ഛനെയും അമ്മയെയും പോലും വലിച്ചെറിയാന്‍ കാരണം മലയാളിയുടെ മൂല്യത്തകര്‍ച്ചയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പബ്ലിക് ലൈബ്രറിയില്‍ നടന്ന സമ്മേളനത്തില്‍ കേരളശബ്ദം എം.ഡി. ഡോ. ബി.എ.രാജാകൃഷ്ണന്‍, എസ്!.എന്‍.വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷേര്‍ളി പി.ആനന്ദ്, സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. വിന്‍സന്റ് മാളിയേക്കല്‍, സംസ്ഥാന സെക്രട്ടറി മിനി കെ.ഫിലിപ്പ്, എ.ജയിംസ്, അഡ്വ. എന്‍.അശോകന്‍, ഷൈല കെ.ജോണ്‍ എന്നിവരും സംസാരിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment