Pages

Sunday, December 7, 2014

പന്തളത്ത്‌ തീപിടിത്തം: നാലുകടകള്‍ കത്തിനശിച്ചു

പന്തളത്ത്തീപിടിത്തം:
നാലുകടകള്കത്തിനശിച്ചു
mangalam malayalam online newspaperഎം.സി റോഡിരികില്‍, മെഡിക്കല്‍ മിഷന്‍ ജംഗ്‌ഷനു സമീപം വന്‍ തീപിടുത്തം. നാല്‌ കടകള്‍ കത്തിനശിച്ചു. ഒരു കോടി രൂപയുടെ നഷ്‌ടംകണക്കാക്കപ്പെടുന്നു. ഇന്നലെ രാവിലെ 11 നാണ്‌ സംഭവം.കുരമ്പാല ഉടയന്റെ കിഴക്കേതില്‍ അജിത്തിന്റെ നോര്‍ടെക്‌ കമ്പ്യൂട്ടേഴ്‌സ്‌, സുരേഷിന്റെ എസ്‌.എന്‍. കണ്‍സള്‍ട്ടന്‍സി, കുരമ്പാല പുത്തൂരേത്ത്‌ ആര്‍. മധുസൂദനക്കുറുപ്പ്‌, പനങ്ങാട്‌ ഭാരതിയില്‍ ജി. വിജയകുമാര്‍ എന്നിവരുടെ ആധാരമെഴുത്ത്‌ ഓഫീസ്‌ എന്നിവിടങ്ങളിലാണ്‌ അഗ്നിബാധയുണ്ടായത്‌. കമ്പ്യൂട്ടര്‍ കടയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നായിരുന്നു തീ പിടിത്തം. കമ്പ്യൂട്ടര്‍ കട പൂര്‍ണമായും അഗ്നിക്കിരയായി. കാരയ്‌ക്കാട്‌ പ്ലാവുനില്‍ക്കുന്നതില്‍ കിഴക്കേക്കര ഗോപാലപിള്ളയുടെ ഉടമസ്‌ഥതയിലുള്ളതാണ്‌ കടമുറികള്‍. കടയുടെ മുകള്‍ഭാഗവും ബീമുകളും പൂര്‍ണമായും നശിച്ചു.
ഇന്നലെ രാവിലെ ഒമ്പതിന്‌ കമ്പ്യൂട്ടര്‍ കടയുടമ അജിത്തും ജീവനക്കാരന്‍ ഷെഫീക്കും കട തുറന്നിട്ട്‌ മുന്നിലെ ഗ്ലാസ്‌ ഡോര്‍ മാത്രം പൂട്ടി ടൗണില്‍ പോയി ചില സാധനങ്ങള്‍ വാങ്ങി മടങ്ങിയെത്തിപ്പോഴാണ്‌ സംഭവം. ഗ്ലാസ്‌ ഡോര്‍ തുറന്ന്‌ ഇരുവരും അകത്തേക്ക്‌ കടന്നപ്പോള്‍ കമ്പ്യൂട്ടറില്‍ നിന്നും വന്‍ ശബ്‌ദത്തോടെ സ്‌ഫോടനം ഉണ്ടാവുകയും തീ പടരുകയുമായിരുന്നു. മിനിട്ടുകള്‍ കൊണ്ട്‌ കട ചാമ്പലായി. പിന്നാലെ സമീപത്തെ കടകളിലേക്കും തീ പടര്‍ന്നു.
           എസ്‌.എന്‍. കണ്‍സള്‍ട്ടന്‍സിയിലെ ഫോട്ടോസ്‌റ്റാറ്റ്‌ മെഷീന്‍, കളര്‍ പ്രിന്റര്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കത്തിനശിച്ചു.അഞ്ചുലക്ഷം, രൂപയുടെ നഷ്‌ടം സംഭവിച്ചതായി ഉടമ പറഞ്ഞു.മധുസൂദനക്കുറുപ്പിന്റെ ആധാരമെഴുത്ത്‌ ഓഫീസിലെ കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍, മറ്റു സാധനങ്ങള്‍ എന്നിവ കത്തിനശിച്ചു. ഇവിടെ ഒരു ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായി ഉടമ അറിയിച്ചു. വിജയകുമാറിന്റെ ആധാരമെഴുത്ത്‌ ഓഫീസില്‍ അമ്പതിനായിരം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.
കമ്പ്യൂട്ടര്കടയുടമ അജിത്തിനെ (28) നിസാര പരുക്കുകളോടെസ്വകാര്യാശുപത്രിയില്പ്രവേശിപ്പിച്ചു. ഉദ്ദേശം 60 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി അജിത്പറഞ്ഞു. ലാപ്ടോപ്പുകള്‍, പ്രിന്ററുകള്‍, പുതിയ കമ്പ്യൂട്ടറുകള്എന്നിവയുടെ വലിയ ശേഖരം തന്നെ കടയിലുണ്ടായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അടൂര്‍, പത്തനംതിട്ട, വലിയകോയിക്കല്ക്ഷേത്രം എന്നിവിടങ്ങളില്നിന്നും ഫയര്ഫോഴ്സ്എത്തിയാണ്തീയണച്ചത്‌. പൊട്ടിത്തെറിയുടെ ആഘാതത്തില്കെട്ടിടത്തിനും ബലക്ഷയം സംഭവിച്ചിട്ടുണ്ട്‌. അരകിലോമീറ്റര്വരെയുള്ള കെട്ടിടങ്ങള്ക്ക്ചലനം അനുഭവപ്പെടുകയും ചെയ്തു. നാശനഷ്ടം സംഭവിച്ചവര്ക്ക്അടിയന്തര ധനസഹായം നല്കാന്സമ്മര്ദം ചെലുത്തുമെന്ന്സംഭവസ്ഥലം സന്ദര്ശിച്ച ചിറ്റയം ഗോപകുമാര്എം.എല്‍. പറഞ്ഞു. ആര്‍.ഡി. എം.. റഹീം, തഹസില്ദാര്ജി. രാജു, സ്പെഷല്വില്ലേജ്ഓഫീസര്എഫ്‌. അന്വര്ഷാ, സി. റെജി ഏബ്രഹാം, എസ്‌. വിജയന്പിള്ള എന്നിവര്സംഭവസ്ഥലത്ത്എത്തി മേല്നടപടി സ്വീകരിച്ചു

              പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: