വെള്ള കെട്ടിലൊരു പള്ളികൂടം
കൊല്ലം പട്ടണത്തിലെ സ്കൂൾ പരിസരം
കണ്ട് പട്ടാളക്കാർ ഞെട്ടി
ഹൈസ്കൂള്‍ ക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടും പ്രത്യേക പരിചരണം വേണ്ട 15 കുട്ടികളുടെ ക്ലാസും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. റോഡില്‍നിന്ന് സ്കൂള്‍ കവാടം കടക്കുമ്പോള്‍ത്തന്നെ വെള്ളക്കെട്ടാണ്. മുറ്റത്തുകൂടി നടന്ന് ക്ളാസുകളില്‍ കയറാനാവില്ല. സൈനികര്‍ താമസിക്കുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിന് പിന്നിലുള്ള ടോയ്ലറ്റ് ബ്ലോക്കിലേക്ക് പോകാന്‍ വെള്ളക്കെട്ടില്‍ അങ്ങിങ്ങ് നിരത്തിയ പാറകള്‍ ചാടിക്കടക്കണം. ഈ കെട്ടിടത്തിന്റെ പരിസരമാകെ ദുര്‍ഗന്ധമാണ്.ചെറിയൊരു മഴ പെയ്താല്‍ത്തന്നെ സ്കൂള്‍ വളപ്പ് മുഴുവന്‍ വെള്ളം കയറും. ഓടകള്‍ നിറഞ്ഞൊഴുകി മാലിന്യവും ചേരുന്നതോടെ കുട്ടികളുടെ കാര്യം കഷ്ടത്തിലാകും. മഴ മാറിയാലും നാലഞ്ചുദിവസത്തേക്ക് വെള്ളക്കെട്ട് ഒഴിയില്ല. ചിതറിക്കിടക്കുന്ന ആറോളം കെട്ടിടങ്ങളില്‍ ഒന്നിലും വെള്ളത്തില്‍ ചവിട്ടാതെ കയറാനാവില്ല. മുറ്റത്തെ പുല്ലും അതില്‍ അടിഞ്ഞുകിടക്കുന്ന മാലിന്യവും രോഗഭീഷണി ഉയര്‍ത്തുകയാണ്. ജനപ്രതിനിധികളടക്കമുള്ളവര്‍ക്ക് ഇതെല്ലാം അറിയാമെങ്കിലും ഇപ്പശരിയാക്കാമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. 95 ശതമാനം വിജയം നേടുന്ന സര്‍ക്കാര്‍ സ്കൂളിന്റെ ഗതികേടാണിത്. ഡെങ്കിപ്പനി നിരവധി പേരുടെ ജീവനെടുത്ത സ്ഥലമല്ലേ കൊല്ലം ജില്ല എന്നായിരുന്നു ഇവിടത്തെ അവസ്ഥ കണ്ട് സൈനികര്‍ പങ്കുവച്ച ആശങ്ക.
വൊക്കേഷണല്‍ വിഭാഗം ക്ലാസുകള്‍ പ്രധാന കെട്ടിടത്തിലേക്ക് മാറ്റിയാണ് സൈനികര്‍ക്ക് താമസത്തിനുള്ള ഇടം തയ്യാറാക്കിയത്. ഓപ്പണ്‍ സ്റ്റേജിലാണ് അവര്‍ ഭക്ഷണമൊരുക്കുന്നതും വിളമ്പുന്നതും. സൈനികര്‍ ക്ലാസില്‍ നിരന്നുകിടക്കും. വെള്ളക്കെട്ടും അതിലെ മാലിന്യവും ദുര്‍ഗന്ധവുമാണ് അവരുടെയും സ്കൂളിന്റെയും പ്രധാന പ്രശ്നം. എം.എല്‍.എ., എം.പി. എന്നിവരുടെയും സുനാമിയുടെയുമൊക്കെ പേരില്‍ കെട്ടിടങ്ങള്‍ ഇവിടെ പണിതിട്ടുണ്ട്. എന്നാല്‍ കുഴിഞ്ഞുകിടക്കുന്ന മൈതാനത്തെ വെള്ളം ഒഴുക്കിക്കളയാന്‍ മാത്രം നടപടികളില്ല. 20 വരെയാണ് സൈനികര്‍ക്ക് ഇവിടെ താമസത്തിന് അനുമതിയുള്ളത്. കരസേനാ റിക്രൂട്ട്മെന്റ് റാലി നടക്കുന്ന ആശ്രാമം മൈതാനത്തിന് തൊട്ടടുത്തായതിനാലാണ് ഈ സ്കൂള്‍ താമസത്തിന് പരിഗണിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് സൈനികരില്‍ ഏറെയും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment