
ലോക സഭ തെരഞ്ഞടുപ്പ് (9-ഘട്ടം )
മൂന്ന് മണിവരെ വാരണാസിയില്‍ 44.75 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പശ്ചിമ
ബംഗാളില്‍ മൂന്ന് മണിവരെ 67.34 ശതമാനം പേരും ബിഹാറില്‍ 47.14 ശതമാനം പേരും ഉത്തര്‍പ്രദേശില്‍
44.5 ശതമാനം പേരുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.വാരണാസിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ
അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസിന്റെ അജയ് റായിയുമാണ് മോദിയുടെ പ്രധാന
എതിരാളികള്‍ . മുലായംസിങ് യാദവ് (യു.പി.യിലെ അസംഗഢ്), തൃണമൂല്‍ കോണ്‍ഗ്രസിന്റെ
ദിനഷ് ത്രിവേദി (പശ്ചിമ ബംഗാളിലെ ബാരക്പുര്‍ ), സി.പി. എമ്മിന്റെ സുഭാഷിണി അലി
(പശ്ചിമ ബംഗാളിലെ ബാരക്പുര്‍ ), കേന്ദ്രമന്ത്രിമാരായ ആര്‍ .പി. എന്‍ . സിങ്
(യു.പി.യിലെ കുഷിനഗര്‍) , അധീര്‍ രഞ്ജന്‍ ചൗധരി (പശ്ചിമ ബംഗാളിലെ ബഹരാംപുര്‍ ),
മുന്‍ യു.പി. മുഖ്യമന്ത്രി ജഗദംബികാപാല്‍ (ദോമാരിയാഗഞ്ച്), രഘുവംശ്പ്രസാദ് സിങ്
(വൈശാലി), യോഗി ആദിത്യനാഥ് (യു.പി.യിലെ ഗോരഖ്പുര്‍ ), സുനില്‍ ബന്ദോപധ്യായ,
സോമന്‍ മിത്ര (പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത നോര്‍ത്ത്) എന്നിവരാണ് ഇന്ന് ജനവിധി
തേടുന്ന പ്രമുഖര്‍ .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment