
പശ്ചിമഘട്ടത്തില്‍ 14 പുതിയയിനം തവളകളെ ഗവേഷകര് കണ്ടെത്തി
| ചിത്രം കടപ്പാട് : ഡോ.എസ്.ഡി.ബിജു |
ജൈവവൈവിധ്യത്തില്‍ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം
ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട്, 14 പുതിയയിനം 'പിലിഗിരിയന്‍
തവളകളെ ' ( dancing frogs ) ഗവേഷകര് കണ്ടെത്തി.
ഡല്‍ഹി
സര്‍വകലാശാലായിലെ
പ്രൊഫസറും മലയാളി ശാസ്ത്രജ്ഞനുമായ ഡോ.എസ്.ഡി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്
ഈ കണ്ടെത്തല്‍
നടത്തിയത്. 'കഴിഞ്ഞ 12 വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമാണിതെ'ന്ന് ഡോ.ബിജു
തന്റെ ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റില്‍ പറഞ്ഞു.മണ്‍സൂണ്‍
കാലത്തിന് ശേഷം, നീരൊഴുക്കുകളിലും വെള്ളച്ചാലുകളിലും
പ്രജനനം നടത്തുന്ന ചെറുതവളകളാണ് 'പിലിഗിരിയന്‍ തവളകള്‍
'. ഇണകളെ ആകര്‍ഷിക്കാന്‍ വേണ്ടി
വെള്ളച്ചാലുകളില്‍ ഇവ നടത്തുന്ന
പ്രത്യേക ചലനങ്ങളുടെ ഫലമായാണ് ഇവയ്ക്ക്
'ഡാന്‍സിങ്
തവളകളെ'ന്ന് വിശേഷണം ലഭിച്ചത്.
'പിലി..ഗിരി', പിലി...ഗിരി' എന്ന് തുടര്‍ച്ചയായി
ചിലയ്ക്കുന്ന ഇവയ്ക്ക് തെക്കന്‍
പശ്ചിമഘട്ടമേഖലയിലെ കാണിക്കാരാണ് 'പിലിഗിരിയന്‍ തവളകള്‍ ' എന്ന് പേര്
നല്‍കിയതെന്ന്,
സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ
( ZSI ) കോഴിക്കോട് റീജിണല്‍ കേന്ദ്രത്തിലെ
ഗവേഷകന്‍ ഡോ.ജാഫര്‍ പാലോട്ട് പറഞ്ഞു.
14 ഇനങ്ങളെക്കൂടി പുതയതായി തിരിച്ചറിഞ്ഞതോടെ, ഇന്ത്യയിലെ
'ഡാന്‍സിങ്
തവളയിനങ്ങളു'ടെ എണ്ണം
24 ആയതായി, 'സിലോണ്‍ ജേര്‍ണല്‍ ഓഫ് സയന്‍സി'ല്‍
ഡോ.ബിജുവും സംഘവും
പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്
പറയുന്നു. ഈ ചെറുജീവികള്‍ കാണപ്പെടുന്ന വനങ്ങള്‍ ഖനിവ്യവസായത്തിനും കൃഷിക്കും
മറ്റുമായി വ്യാപകമായി നശിപ്പിക്കപ്പെടുന്നതും, കാലാവസ്ഥയിലെ മാറ്റംമൂലം
ഇവയുടെ പ്രജനനകേന്ദ്രങ്ങളായ നീരൊഴുക്കുകള്‍ അകാലത്ത് വറ്റിവരളുന്നതും,
പിലിഗിരിയന്‍ തവളകളുടെ നിലനില്‍പ്പ്
അത്യധികം അപകടത്തിലാക്കുന്നതായി ഗവേഷകര്‍ പറയുന്നു.
'മറ്റിനം തവളകളുമായി താരതമ്യം
ചെയ്താല്‍ , ആവാസവ്യവസ്ഥയിലെ മാറ്റങ്ങളോട്
പൊരുത്തപ്പെടാന്‍ തീരെ കഴിവുകുറഞ്ഞ
തവളകളാണ് ഇവ. 2006 ല്‍
ഓരോ പ്രജനന സീസണിലും
ഇത്തരം 400 മുതല്‍ 500 തവളകളെ
വരെ ഞങ്ങള്‍
കണ്ടിരുന്നു. എന്നാലിപ്പോള്‍ , ഒരു സീസണില്‍ 100 എണ്ണത്തെ തികച്ച്
കാണാന്‍ ബുദ്ധിമുട്ടാണ്' - ഡോ.ബിജു വാര്‍ത്താഏജന്‍സിക്ക്
നല്‍കിയ
അഭിമുഖത്തില്‍ പറഞ്ഞു.പശ്ചിമഘട്ടവും
അതിലെ ജീവിവര്‍ഗങ്ങളും
നേരിടുന്ന കടുത്ത സമ്മര്‍ദത്തിന്റെ സൂചനകൂടിയാവുകയാണ് ഈ
പഠനം. ഹിമാലയത്തെക്കാള്‍ പ്രാചീനമായ പര്‍വ്വതമേഖളയാണ്
1600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പശ്ചിമഘട്ടം. ഇന്ത്യയിലെ
ജീവജാതികളില്‍ നാലിലൊന്ന് വസിക്കുന്ന
പ്രദേശമാണ് പശ്ചിമഘട്ടം. ഖനനവും കൃഷിയിടങ്ങളിലെ കീടനാശിനികളുടെ
കൂടിയ ഉപയോഗവുമൊക്കെ പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
മധ്യഅമേരിക്ക, തെക്കുകിഴക്കനേഷ്യ തുടങ്ങിയ മേഖലയിലാണ് മറ്റ്
ഡാന്‍സിങ്
തവളയിനങ്ങളെ കാണ്ടെത്തിയിട്ടുള്ളത്. അവയുടെ ഇന്ത്യന്‍
ശാഖ 8.5 കോടി വര്‍ഷംമുമ്പ് പ്രത്യേകമായി വേര്‍പിരിഞ്ഞ്
പരിണമിക്കുകയാണുണ്ടായതെന്ന് ഗവേഷകര്‍ പറയുന്നു.
ലോകത്താകമാനം 6000 തവളയിനങ്ങളെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അവയില്‍ മിക്കയിനങ്ങളും
നിലനില്‍പ്പിനായുള്ള
കടുത്ത പരീക്ഷണമാണ് നേരിടുന്നതെന്ന്, 'ഗ്ലോബല്‍ വൈല്‍ഡ്‌ലൈഫ്
കണ്‍സെര്‍വേഷന്‍ ' പറയുന്നു
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment