Pages

Saturday, April 19, 2014

KERALA STATE FILM AWARDS 2013-14

2013ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്
Kerala State Film Awards for the year 2013-14 has been announced 
mangalam malayalam online newspaper                   2013ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. ഫഹദ് ഫാസിലും (ചിത്രം: ആര്ട്ടിസ്റ്റ്, നോര്ത്ത് 24 കാതം) ലാലും (അയാള്, സക്കറിയായുടെ ഗര്ഭിണികള്) മികച്ച നടന്മാര്ക്കുള്ള പുരസ്കാരങ്ങള് പങ്കിട്ടു. ആന് അഗസ്റ്റിനാണ് നടി (ചിത്രം: ആര്ട്ടിസ്റ്റ്). ശ്യാമപ്രസാദ് മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി (ചിത്രം: ആര്ട്ടിസ്റ്റ്). മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ സുരാജ് വെഞ്ഞാറമൂട് (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്) മികച്ച ഹാസ്യതാരമായി തെരഞ്ഞെടുക്കപ്പെട്ടു. സിആര് നമ്പര് 89 (സംവിധാനം: സുദേവന്) ആണ് മികച്ച സിനിമ. കാര്ത്തിക് ഗായകനും വൈക്കം വിജയലക്ഷ്മി (ചിത്രം: നടന്) മികച്ച ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു. സിനിമ വകുപ്പ് മന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ന് പ്രഖ്യാപിച്ച 36 അവാര്ഡുകളില് 25 എണ്ണവും ന്യൂജനറേഷന് സിനിമകള്ക്കാണ്. ഭാരതി രാജയാണ് ജൂറി ചെയര്മാന്.
                      ദേശീയ തലത്തില് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട നോര്ത്ത് 24 കാതം (സംവിധാനം: അനില് രാധാകൃഷ്ണ മേനോന്) സംസ്ഥാന തലത്തില് മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ മികച്ച നടനായി അശോക് കുമാറിനെയും (സിആര് നമ്പര് 89) നടിയായി ലെനയെയും (ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്) തെരഞ്ഞെടുത്തു. ബാലതാരങ്ങള്ക്കുള്ള പുരസ്കാരം സനുഷ് സന്തോഷും ബേബി അനിതയും പങ്കിട്ടു. ഫിലിപ്പ്സ് ആന്റ് മങ്കിപ്പെന് ആണ് കുട്ടികളുടെ വിഭാഗത്തിലെ മികച്ച ചിത്രം. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി ജിത്തു ജോസഫിന്റെ ദൃശ്യവും തെരഞ്ഞെടുക്കപ്പെട്ടു.
Kerala State Film Awards 2013-14: Winners List                 അനീഷ് അന്വര് ആണ് മികച്ച കഥാകൃത്ത്. ചിത്രം സക്കറിയായുടെ ഗര്ഭിണികള്. ഛായാഗ്രാഹകനുള്ള പുരസ്കാരം സുജിത് വാസുദേവന് (അയാള്, മെമ്മറീസ്) നേടി. തിരക്കഥാകൃത്ത്- ബോബി ആന്റ് സഞ്ജയ്( മുംബൈ പോലീസ്), ഗാനരചയിതാവിനുള്ള പുരസ്കാരം പ്രഭാവര്മ്മയും ഡോ.മധു വാസുദേവും പങ്കിട്ടു. സംഗീത സംവിധായകന് ഔസേപ്പച്ചന് (നടന്). പശ്ചാത്തല സംഗീതം ബിജി ബാല്, ചിത്രസംയോജകന്- കെ.രാജസേനന്, കലാസംവിധായകന്-എം.ബാവ (ആമേന്), ശബ്ദ ലേഖകന്- ഹരികുമാര്, രാജീവന്, അയ്യപ്പന്. കളറിസ്റ്റ്- രഘുരാമന്. മേക്കപ്പ്മാന്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- സിജി തോമസ്, ഡബ്ബിംഗ് ആര്ട്ടിസ്റ്റ്- മമ്മൂട്ടി, സിജ രവി, കൊറിയോഗ്രാഫര്- കുമാര് ശാന്തി.
                     നവാഗത സംവിധായകന്- കെ.ആര് മനോജ്, പ്രത്യേക ജൂറി പരാമര്ശത്തിന് അനീഷ് അന്വര്, ആലാപനം- മൃദുല വാര്യര്, സുരേഷ് ഉണ്ണിത്താന്, സനുഷ, അഫ്സല് യൂസഫ്, കലാഭവന് ഷാജോണ് (ദൃശ്യം), വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവര് അര്ഹരായി. മികച്ച സിനിമാഗ്രന്ഥത്തിനുള്ള പുരസ്കാരംകാഴ്ചയുടെ സത്യം’ (എസ്. ജയചന്ദ്രന് നായര്), 'ഇന്ത്യന് സിനിമയുടെ നൂറ് വര്ഷങ്ങള്'( വിജയകൃഷ്ണന്), ദൈവനര്ത്തകരുടെ ക്രോധം( . ഷണ്മുഖദാസ്) എന്നിവ നേടി. സിനിമാ ലേഖനത്തിനുള്ള പുരസ്കാരം വി.വിജയകുമാര് നേടി.അതേസമയം, ഏറെ പ്രതീക്ഷ നല്കിയിരുന്ന പേരറിയാത്തവര്, സ്വപാനം എന്നിവയ്ക്ക് ഒരു പുരസ്കാരവും നേടാന് കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

                      അവാര്ഡ് നിയമാവലിയില് മാറ്റങ്ങള് കൊണ്ടുവരണമെന്ന് ജുറി സര്ക്കാരിന് ശിപാര്ശ സമര്പ്പിച്ചു. ഇതിനായി വിദഗ്ധ സമിതിയെ നിയമിക്കാന് തീരുമാനിച്ചതായി തിരുവഞ്ചൂര് രാധാകൃഷ്ണന് അറിയിച്ചു. കേരളത്തിനകത്തും പുറത്തും മലയാള സിനിമാ മേളകള് സംഘടിപ്പിക്കും. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങള്ക്ക് സബ്സിഡി അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.


                                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
                                                

No comments: