ഹിമാലയത്തിൽ മഞ്ഞിടിച്ചിൽ,
എവറസ്റ്റാരോഹണ സംഘത്തിലെ 13 ഷെർപകൾ മരിച്ചു
The worst accident in the
history of Everest mountaineering occurred Friday,18th April,2014, morning at approximately 6:30
(Nepal time) on the south side of the world's highest peak. Thirteen Sherpas
are reported dead, with at least three missing and several injured. The Sherpas
were killed in the notorious Khumbu Icefall by an avalanche that fell from the
hanging glaciers along the West Shoulder.
ഹിമാലയ സാനുക്കളിൽ മിനായന്നുണ്ടായ മഞ്ഞിടിച്ചിലിൽ എവറസ്റ്റാരോഹക സംഘത്തിലെ 12 നേപ്പാളി ഷെർപ്പകൾ മരണമടഞ്ഞു. അഞ്ചുപേരെ കാണാതായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ താഴ്വാരത്തിലെത്തിച്ച് ആശുപത്രിയിലാക്കി.
ഇരുപതിനായിരം അടി ഉയരത്തിൽവച്ചാണ് മഞ്ഞിടിച്ചിലുണ്ടായതെന്നും പർവതാരോഹകരും അവരുടെ വഴികാട്ടികളും സഹായികളുമായി ഷെർപ്പകളും ഉൾപ്പെടെ 50 അംഗ സംഘം കയറവെയാണ് അപകടം സംഭവിച്ചതെന്നും നേപ്പാൾ വിനോദസഞ്ചാരമന്ത്രാലയത്തിലെ പർവതാരോഹണ വകുപ്പിലെ തിലക്നാംപാണ്ഡെ പറഞ്ഞു. ഷെർപ്പകൾ മുകളിലേക്ക് കയറാൻ പാതയൊരുക്കി മഞ്ഞുപാളികളിൽ ആണികൾ ഉറപ്പിച്ച് കയറുകൾ ബന്ധിച്ചുകൊണ്ടിരിക്കെയാണ് പൊടുന്നനെ മഞ്ഞിടിഞ്ഞ് വീണത്. നൂറോളം ഷെർപ്പകളും പർവതാരോഹകരും മഞ്ഞിടിച്ചിൽ നടന്ന സംഘത്തിന് മുകളിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഏപ്രിൽ, മേയ് മാസങ്ങൾ എവറസ്റ്റാരോഹണ സീസണാണ്. ഇക്കുറി 334 വിദേശി പർവതാരോഹകർക്ക് നേപ്പാൾ വിനോദസഞ്ചാര മന്ത്രികാര്യാലയം പെർമിറ്റ് നൽകിക്കഴിഞ്ഞു.
29028 അടി ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി കയറ്റം സാഹസികരായ പർവതാരോഹകർക്ക് ഹരമാണ്.
1996 ലാണ് ഏറ്റവുമേറെ എവറസ്റ്റാരോഹകർ മരണമടഞ്ഞത് - 15 പേർ. 2006 ൽ 12 പേർ മരിച്ചു.
1993 മുതലാണ് ഏറെപ്പേർ എവറസ്റ്റ് കീഴടക്കാൻ എത്തിത്തുടങ്ങിയത്. അക്കൊല്ലം നൂറിലേറെപ്പേർ കൊടുമുടികയറി. 2004 ൽ എണ്ണം 300 ഉം 2012 ൽ 500 ഉം ആയി.
29028 അടി ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി കയറ്റം സാഹസികരായ പർവതാരോഹകർക്ക് ഹരമാണ്.
1996 ലാണ് ഏറ്റവുമേറെ എവറസ്റ്റാരോഹകർ മരണമടഞ്ഞത് - 15 പേർ. 2006 ൽ 12 പേർ മരിച്ചു.
1993 മുതലാണ് ഏറെപ്പേർ എവറസ്റ്റ് കീഴടക്കാൻ എത്തിത്തുടങ്ങിയത്. അക്കൊല്ലം നൂറിലേറെപ്പേർ കൊടുമുടികയറി. 2004 ൽ എണ്ണം 300 ഉം 2012 ൽ 500 ഉം ആയി.
പ്രൊഫ്.ജോണ് കുരാക്കാർ

No comments:
Post a Comment