വൈദികരുടെ ബാലപീഡനം: വത്തിക്കാന് ഐക്യരാഷ്ട്രസഭയുടെ നിശിത വിമർശനം
സ്വവർഗ രതി, സ്ത്രീ പുരുഷ സമത്വം, ഗർഭ നിരോധനം, ഗർഭഛിദ്രം എന്നീ വിഷയങ്ങളിൽ വത്തിക്കാൻ സ്വീകരിക്കുന്ന നിലപാടുകളെയും സമിതി വിമർശിച്ചു.
ബാല പീഡനം സംബന്ധിച്ച് കുറ്റകൃത്യങ്ങൾ അംഗീകരിക്കാൻ സഭ തയറാവുന്നില്ല. തടയാൻ നടപടികൾ സ്വീകരിക്കുന്നില്ല. വൈദികരിൽനിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നടപടികൾ പോലും എടുക്കുന്നില്ല. ഈ കുറ്റകൃത്യങ്ങൾ തുടരട്ടെ എന്ന നിലപാടാണ് സഭയ്ക്കുള്ളത്. അത് ചെയ്യുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്നു-റിപ്പോർട്ട് തുടരുന്നു. സമിതി റിപ്പോർട്ട് പരിശോധിച്ചശേഷം കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. അതേസമയം സഭയുടെ ആശയപരമായ കാഴ്ചപ്പാടുകളിലും പ്രബോധനങ്ങളിലും ഐക്യരാഷ്ട്രസഭാ സമിതി ഇടപെടുന്നതിനെ വത്തിക്കാൻ വിമർശിച്ചു. ഇത്തരം കാര്യങ്ങളിൽ ഒരു കൂടിയാലോചനയുമുണ്ടാവില്ല. കുട്ടികളുടെ സംരക്ഷണത്തിനായുള്ള സമിതി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പീഡനം സംബന്ധിച്ച വിവരങ്ങൾ വത്തിക്കാനോട് ആരാഞ്ഞിരുന്നെങ്കിലും അത് നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഏതെങ്കിലും നിയമനടപടിയുടെ ഭാഗമായി ഒരു രാജ്യം ആവശ്യപ്പെട്ടാൽ മാത്രമെ ഇത്തരം വിവരങ്ങൾ നൽകുകയുള്ളു എന്ന് വത്തിക്കാൻ വ്യക്തമാക്കിയിരുന്നു. ഫ്രാൻസിസ് പാപ്പ അധികാരമേറ്റതിനുശേഷം വൈദികരുടെ ബാലപീഡനം സംബന്ധിച്ച് അന്വേഷണം നടത്താനായി സമിതി രൂപകരിക്കുകയും ഇരുനൂറോളം പേരെ വൈദിക വൃത്തിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ബാല പീഡനം സംബന്ധിച്ച് കുറ്റകൃത്യങ്ങൾ അംഗീകരിക്കാൻ സഭ തയറാവുന്നില്ല. തടയാൻ നടപടികൾ സ്വീകരിക്കുന്നില്ല. വൈദികരിൽനിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നടപടികൾ പോലും എടുക്കുന്നില്ല. ഈ കുറ്റകൃത്യങ്ങൾ തുടരട്ടെ എന്ന നിലപാടാണ് സഭയ്ക്കുള്ളത്. അത് ചെയ്യുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്നു-റിപ്പോർട്ട് തുടരുന്നു. സമിതി റിപ്പോർട്ട് പരിശോധിച്ചശേഷം കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. അതേസമയം സഭയുടെ ആശയപരമായ കാഴ്ചപ്പാടുകളിലും പ്രബോധനങ്ങളിലും ഐക്യരാഷ്ട്രസഭാ സമിതി ഇടപെടുന്നതിനെ വത്തിക്കാൻ വിമർശിച്ചു. ഇത്തരം കാര്യങ്ങളിൽ ഒരു കൂടിയാലോചനയുമുണ്ടാവില്ല. കുട്ടികളുടെ സംരക്ഷണത്തിനായുള്ള സമിതി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പീഡനം സംബന്ധിച്ച വിവരങ്ങൾ വത്തിക്കാനോട് ആരാഞ്ഞിരുന്നെങ്കിലും അത് നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഏതെങ്കിലും നിയമനടപടിയുടെ ഭാഗമായി ഒരു രാജ്യം ആവശ്യപ്പെട്ടാൽ മാത്രമെ ഇത്തരം വിവരങ്ങൾ നൽകുകയുള്ളു എന്ന് വത്തിക്കാൻ വ്യക്തമാക്കിയിരുന്നു. ഫ്രാൻസിസ് പാപ്പ അധികാരമേറ്റതിനുശേഷം വൈദികരുടെ ബാലപീഡനം സംബന്ധിച്ച് അന്വേഷണം നടത്താനായി സമിതി രൂപകരിക്കുകയും ഇരുനൂറോളം പേരെ വൈദിക വൃത്തിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment