കുര്യാക്കോസ്
സാറും
ലഹരിവിരുദ്ധ പ്രവര്ത്തനങ്ങളും
മറ്റൊരു വിദ്യാര്‍ഥിയുടെ വാക്കുകളും പ്രിന്‍സിപ്പലിന് അംഗീകാരമായി. 'ഞാന്‍ ഇനിയൊരിക്കലും മദ്യപിക്കില്ല. കാരണം എന്നോട് ഇന്നാദ്യമായി ഒരാള്‍ മദ്യപിക്കരുതെന്ന് പറഞ്ഞു'. ഭിലായ് സെന്‍റ്‌തോമസ് കോളേജിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. നിരവധി സ്‌കൂളുകളിലും കോളേജുകളിലും പോയി പ്രസംഗിച്ചു. മൂന്നുലക്ഷത്തോളം പേരെക്കൊണ്ട് മദ്യവിരുദ്ധ പ്രതിജ്ഞയെടുപ്പിച്ചു. ഛത്തീസ്ഗഡ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വര്‍ഷംതോറും ജയിലില്‍ ബോധവത്കരണം നടത്തി.മികച്ച പ്രിന്‍സിപ്പലിനുള്ള അഖിലേന്ത്യ അയാഷെ അവാര്‍ഡ് തെയോ മത്ഥിയാസ് അവാര്‍ഡ്, സാം ഹിഗ്ഗിന്‍ ബോത്തം നാഷണല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കോളേജുകളില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കായി പ്രീമാരിറ്റല്‍ കൗണ്‍സലിങ് നടത്തിയിട്ടുമുണ്ട്.
മുസ്‌ലിം സമുദായം മദ്യത്തെ ഹറാമായി കരുതുന്നത് ഏറ്റവും നല്ല മാതൃകയാണെന്ന് പ്രൊഫ. കെ.എം.കുര്യാക്കോസ് പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും ഈ എഴുപത്താറുകാരന്‍ മദ്യം രുചിച്ചിട്ടില്ല. നാല് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമുണ്ട് കുര്യാക്കോസ് സാറിന്.സ്‌കൂളുകളിലും കോളേജുകളിലും മദ്യത്തിന്റെ ദൂഷ്യങ്ങള്‍പഠനവിഷയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ പരേതയായ കെ.സി. അന്നമ്മയും കോളേജ് അധ്യാപികയായിരുന്നു. മൂന്നുമക്കളുണ്ട്. വാകത്താനം കൊച്ചുപ്ലാപ്പറമ്പില്‍ വീട്ടില്‍ പ്രൊഫസര്‍ ഇപ്പോഴും സദാ കര്‍മ്മനിരതന്‍ .(Ref: Mathrubhumi)
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment