Pages

Wednesday, December 18, 2013

അമേരിക്ക ജനാധിപത്യമര്യാദകൾ സൗകര്യം പോലെ മറക്കുന്നു

അമേരിക്ക ജനാധിപത്യമര്യാദക 
സൗകര്യം പോലെ മറക്കുന്നു

                  അന്തര്‍ദേശീയ രംഗത്ത്‌ കീഴ്‌വഴക്കങ്ങളും ജനാധിപത്യമര്യാദകളും ഉടമ്പടികളും അമേരിക്ക സൗകര്യം പോലെ മറക്കുന്നു . വിദേശരാഷ്‌ട്ര ഭരണാധികാരികളോടും നയതന്ത്ര പ്രതിനിധികളോടും അമേരിക്ക പലപ്പോഴും അഹങ്കാരം കാണിച്ചിട്ടുണ്ട്പ്ര ,കടിപ്പിച്ചിട്ടുണ്ട്‌. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെയെ അറസ്‌റ്റ്‌ ചെയ്‌ത നടപടി. വിസാ കുറ്റം ചുമത്തി ന്യൂയോര്‍ക്കിലെ പൊതുനിരത്തില്‍വച്ച്‌ അറസ്‌റ്റ്‌ ചെയ്‌ത ദേവയാനിയെ ദേഹപരിശോധനയ്‌ക്കു വിധേയമാക്കുകയും മയക്കുമരുന്നു കേസിലെ കുറ്റവാളികള്‍ക്കൊപ്പം ജയിലില്‍ പാര്‍പ്പിക്കുകയുമാണ്‌ അമേരിക്കന്‍ അധികൃതര്‍ ചെയ്‌തത്‌. കഴിഞ്ഞ വ്യാഴാഴ്‌ചയുണ്ടായ ഈ നടപടിയോട്‌ വൈകിയാണെങ്കിലും അതിനിശിതമായി പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിരിക്കുന്നു എന്നതു നല്ലകാര്യം.നേരത്തെ മൂന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍ കലാമും പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ്‌ ഫെര്‍ണാണ്ടസും അമേരിക്കയുടെ പരസ്യമായ അധിക്ഷേപത്തിനു വിധേയരായിരുന്നു. അന്നൊക്കെ മൃദുസ്വരത്തിലുള്ള പ്രതിഷേധത്തില്‍ ഒതുക്കുകയായിരുന്നു ഇന്ത്യ . . പ്രമുഖ സിനിമാതാരങ്ങളായ ഷാരുഖ്‌ ഖാന്‍, കമല ഹാസന്‍, ഉത്തര്‍പ്രദേശ്‌ മന്ത്രിയായിരുന്ന മൊഹമ്മദ്‌ അസംഖാന്‍ എന്നിവരും അമേരിക്കയുടെ നെറികെട്ട ചോദ്യം ചെയ്യലുകള്‍ക്കു വിധേയരായിട്ടുണ്ട്‌. മുന്‍പത്തേതില്‍നിന്നു വ്യത്യസ്‌തമായി ദേവയാനി സംഭവത്തില്‍ ഇന്ത്യയുടെ പ്രതികരണം ശക്‌തവും വ്യക്‌തവുമാണ്‌.

രാജ്യത്തെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുടെ തിരിച്ചറിയല്‍ രേഖകള്‍ തിരിച്ചു വാങ്ങാനും അമേരിക്കന്‍ എംബസിക്കുള്ള എയര്‍പോര്‍ട്ട്‌ പാസുകള്‍ റദ്ദാക്കാനും അമേരിക്കന്‍ എംബസിയുടെ സുരക്ഷാ ബാരിക്കേഡുകള്‍ നീക്കാനും ഇന്ത്യ തീരുമാനിച്ചിരിക്കുന്നു. രാജ്യത്ത്‌ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ ജനപ്രതിധി സഭാംഗങ്ങളുമായുള്ള കൂടിക്കാഴ്‌ചകള്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയും കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ലോക്‌സഭ സ്‌പീക്കര്‍ മീരാകുമാറും അടക്കമുള്ള നേതാക്കളും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ ശിവശങ്കര്‍ മേനോനും റദ്ദാക്കുകയും ചെയ്‌തു. ഇത്രയും കടുത്ത ഒരു നയതന്ത്ര പ്രതികരണം സമീപകാലത്തൊന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല.തങ്ങള്‍ക്ക്‌ ഇഷ്‌ടമില്ലാത്ത രാജ്യങ്ങളെ തെമ്മാടി രാഷ്‌ട്രങ്ങളെന്ന്‌ ചാപ്പകുത്തി കടന്നാക്രമിക്കുന്ന അമേരിക്കയാണ്‌ യഥാര്‍ഥത്തില്‍ ലോക രാഷ്‌ട്രീയ വേദിയിലെ തെമ്മാടി. പലപ്പോഴും അമേരിക്കയുടെ മറ്റു രാജ്യങ്ങളോടും രാഷ്‌ട്ര നേതാക്കളോടുമുള്ള അപമര്യാദ നിറഞ്ഞ നടപടികള്‍ക്കു പിന്നില്‍ വംശീയവും മതപരവുമായ മുന്‍വിധികളാണുള്ളത്‌. വംശീയവിദ്വേഷത്തിന്റെയും തദ്ദേശീയ ജനവിഭാഗങ്ങളോടുള്ള അതിക്രമങ്ങളുടെയും രക്‌തപങ്കിലമായ ഭൂതകാലമുള്ള രാജ്യമാണ്‌ അമേരിക്ക. നേരത്തെ മുന്‍ ഇന്ത്യന്‍ രാഷ്‌പ്രതി എ.പി.ജെ. അബ്‌ദുള്‍ കലാമിനോടും ഷാരൂഖ്‌ ഖാനോടും മറ്റും അമേരിക്കന്‍ അധികൃതര്‍ കാണിച്ച മര്യാദകെട്ട നടപടികള്‍ക്കു പിന്നില്‍ അവരുടെ മുസ്ലിം വിരോധമല്ലാതെ മറ്റൊന്നുമായിരുന്നില്ല.ഇന്ത്യന്‍ നേതാക്കള്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും അനുഭവിക്കേണ്ടി വരുന്ന അപമാനങ്ങള്‍ക്കുള്ള മറ്റൊരു കാരണം അമേരിക്കയ്‌ക്കു മുന്നില്‍ നമ്മുടെ ഭരണാധികാരികള്‍ കാണിക്കുന്ന രാഷ്‌ട്രീയമായ അടിമത്തമാണ്‌. ഭാരതം ആരുടെയും  പിന്നിലല്ല .സമ്പന്നമായ സംസ്ക്കാരവും  പാരമ്പര്യവുമുള്ള  ഒരു രാജ്യമാണ്‌  നമ്മുടേത്‌ . ബുദ്ധിയിലും  ശക്തിയിലും  നാം  ആരുടേയും  പിന്നിലല്ല . അടിമത്ത  മനോഭാവം  ഒരിക്കലും  പാടില്ല . അതെ  നാണയത്തിൽ  തിരിച്ചു കൊടുക്കണം .

                                    പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: