സിവിൽ സർവീസിൽ
രാഷ്ട്രീയ ഇടപെടൽ പാടില്ല
സുപ്രീംകോടതി
സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്നത് അവസാനിപ്പിക്കണമെന്നും, നിശ്ചിത പ്രവർത്തന കാലാവധി നിശ്ചയിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്നത് അവസാനിപ്പിക്കണമെന്നും, നിശ്ചിത പ്രവർത്തന കാലാവധി നിശ്ചയിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സിവിൽ സർവീസ് നിയമനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന തലത്തിൽ പ്രത്യേക സിവിൽ സർവീസ് ബോർഡ് രൂപീകരിക്കാൻ കോടതി കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം, അച്ചടക്ക നടപടി തുടങ്ങിയവ നിയന്ത്രിക്കാൻ പാർലമെന്റിൽ നിയമമുണ്ടാക്കണം. ഇടയ്ക്കിടെ സ്ഥലമാറ്റമുണ്ടാകുന്നത് സർക്കാരിന്റെ നയങ്ങളും പദ്ധതികളും ജനങ്ങളിലെത്താൻ തടസമാകുന്നതായി ഉത്തരവിൽ പറയുന്നു.
രാഷ്ട്രീയ ഇടപെടലുകളാണ് സിവിൽ സർവീസിന്റെ നിലവാരം കുറയ്ക്കുന്നത്. രാഷ്ട്രീയക്കാർ നൽകുന്ന വാക്കാലുള്ള ഉത്തരവുകൾ സിവിൽ സർവീസുകാർ അനുസരിക്കേണ്ടതില്ല. അത്തരം ഉത്തരവുകൾ രേഖപ്പെടുത്തിയ ശേഷം മാത്രം നടപ്പിലാക്കുക. അഴിമതി തടയാനുളള ശുപാർശകൾ സമർപ്പിച്ച സന്താനം കമ്മിറ്റി ഇക്കാര്യം പറയുന്നുണ്ട്. വാക്കാലുള്ള ഉത്തരവുകൾ നടപ്പിലാക്കുന്നത് ഉദ്യോഗസ്ഥർക്ക് അപകടകരവും, വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം കുറയ്ക്കുന്നതുമാണ്.
സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് പ്രവർത്തന കാലാവധി നിശ്ചയിച്ച് മൂന്നുമാസത്തിനുള്ളിൽ ഉത്തരവിറക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദ്ദേശം നൽകി. നിശ്ചിത പ്രവർത്തന കാലയളവ് നിശ്ചയിച്ചാൽ പ്രവർത്തന ശേഷി വർദ്ധിച്ച് നല്ല ഭരണം കാഴ്ചവയ്ക്കാൻ സാധിക്കും. അഴിമതി തടയാൻ പുറത്ത് നിന്നുള്ളവർ സർക്കാർ ഉദ്യോഗസ്ഥരെ ബന്ധപ്പെടുന്നതിന് നിയന്ത്രണമേർപ്പെടുത്താനും കോടതി നിർദ്ദേശിച്ചു.
സിവിൽ സർവീസിനെ രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങിയവ സുതാര്യമല്ലെന്ന് കാണിച്ചും മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രഹ്മണ്യ ഉൾപ്പെടെ 83 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് കോടതിയെ സമീപിച്ചത്. മുൻ യു.എസ് അംബാസഡർ ആബിദ് ഹുസൈൻ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ എൻ. ഗോപാലസ്വാമി, ടി.എസ്. കൃഷ്ണമൂർത്തി, മുൻ ഐ.പി.എസ് ഓഫീസർ വേദ് പ്രകാശ് മാർവ, മുൻ സി.ബി. ഐ ഡയറക്ടർമാരായ ഡി.ആർ. കാർത്തികേയൻ, ജോഗീന്ദർ സിംഗ് തുടങ്ങിയവർ ഇതിൽപ്പെടും.
സിവിൽ സർവീസ്
ബോർഡ്
സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സർവീസ് തുടങ്ങിയ കാര്യങ്ങളിൽ സിവിൽ സർവീസ് ബോർഡ് തീരുമാനമെടുക്കണം.
കേന്ദ്രത്തിൽ കാബിനറ്റ് സെക്രട്ടറിയും സംസ്ഥാനങ്ങളിൽ ചീഫ് സെക്രട്ടറിയും ബോർഡ് മേധാവികളായിരിക്കും. മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കാനും സുതാര്യമാക്കാനും രാഷ്ട്രീയ ഇടപെടലുകൾക്ക് അതീതമാക്കാനും ബോർഡ് സർക്കാരിനെ സഹായിക്കണം. വിവിധ മേഖലകളിലെ വിദഗ്ദ്ധരെയും ബോർഡിൽ ഉൾപ്പെടുത്താം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൂന്ന് മാസത്തിനുള്ളിൽ ബോർഡ് രൂപീകരിക്കണം.
പ്രൊഫ്.ജോണ് കുരാക്കാർ
No comments:
Post a Comment