ആരുഷി
വധം :
തല്‍വാര്‍
ദമ്പതിമാര്‍ക്ക് ജീവപര്യന്തം
അഞ്ചര വര്‍ഷംമുമ്പ് ഡല്‍ഹിക്കടുത്ത് നോയ്ഡയിലെ വീട്ടിലാണ് ആരുഷി തല്‍വാറും (14), ഹേംരാജും (45) കൊല്ലപ്പെട്ടത്. തല്‍വാര്‍ ദമ്പതിമാര്‍ കൊലപാതകത്തിനു പുറമെ തെളിവു നശിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ഇരുവരും ഇന്ത്യന്‍ ശിക്ഷാനിയമം 34, 302, 201 വകുപ്പുകള്‍പ്രകാരം കുറ്റക്കാരാണെന്ന് സി.ബി.ഐ. പ്രത്യേകജഡ്ജി ശ്യാം ലാല്‍ പറഞ്ഞു. പതിനഞ്ചുമാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ്, താമസിയാതെ വിരമിക്കാനിരിക്കുന്ന ജഡ്ജി ശ്യാംലാല്‍ വിധിപറഞ്ഞത്. എന്നാല്‍, സാഹചര്യത്തെളിവുകള്‍പ്രകാരം മറ്റാര്‍ക്കും കുറ്റകൃത്യം നടത്താനാവില്ലെന്ന് കോടതി പറഞ്ഞതായി സി.ബി.ഐ. അഭിഭാഷകന്‍ ആര്‍ .കെ. സെയ്‌നി പറഞ്ഞു. 2008 മെയ് 16-നാണ് നോയ്ഡ ജല്‍വായു വിഹാര്‍ അപ്പാര്‍ട്ടുമെന്റിലെ വീട്ടില്‍ ആരുഷി കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. വീട്ടുജോലിക്കാരന്‍ ഹേംരാജിനെയാണ് യു.പി. പോലീസ് ആദ്യം സംശയിച്ചത്. എന്നാല്‍ പിറ്റേന്ന് വീടിന്റെ ടെറസില്‍നിന്ന് ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment