ആരുഷി
വധം:
മാതാപിതാക്കള്‍
കുറ്റക്കാര്‍
നോയിഡയിലെ ആരുഷി - ഹേംരാജ് വധക്കേസില്‍ ആരുഷിയുടെ
മാതാപിതാക്കളായ ഡോ. രാജേഷ് തല്‍വാറും ഡോ. നൂപുര്‍ തല്‍വാറും കുറ്റക്കാരാണെന്ന്
ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ. കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും.
കൊലപാതകം തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ഡോക്ടര്‍ ദമ്പതിമാര്‍
ചെയ്തുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍ . വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ
സമീപിക്കുമെന്ന് ഇരുവരുടെയും അഭിഭാഷകര്‍ അറിയിച്ചു.15 മാസത്തെ വിചാരണയ്‌ക്കൊടുവിലാണ്
പ്രത്യേക ജഡ്ജി എസ്. ലാല്‍ വിധിപറഞ്ഞത്. കോടതിയില്‍ ഉണ്ടായിരുന്ന രാജേഷ് - നൂപുര്‍
ദമ്പതികള്‍ വിധികേട്ട് പൊട്ടിക്കരഞ്ഞു. വിധിയില്‍ ഇരുവരും ദു:ഖിതരാണെന്ന്
അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രാജേഷ് - നൂപുര്‍ തല്‍വാര്‍ ദമ്പതിമാരുടെ ഏകമകള്‍ ആരുഷി (14) യുടെ മൃതദേഹം 2008 മെയ് 15 നാണ് നോയിഡയിലെ ജല്‍വായു വിഹാറിലെ വീട്ടില്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടുജോലിക്കാരന്‍ ഹേംരാജ് (45) ന്റെ മൃതദേഹം 16 ന് വീടിന്റെ ടെറസില്‍ കണ്ടെത്തി. ആരുഷിയുടെ പിതാവിനെ കേന്ദ്രീകരിച്ചാണ് കേസില്‍ പോലീസ് അന്വേഷണം തുടങ്ങിയത്. പിന്നീട് വീട്ടുജോലിക്കാരിലേക്കും പെണ്‍കുട്ടിയുടെ അമ്മയിലേക്കും അന്വേഷണം എത്തി. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടാണ് ആരുഷിയുടെ മാതാപിതാക്കള്‍ സ്വീകരിച്ചത്.നിരവധി വഴിത്തിരിവുകളിലൂടെയാണ് കേസ് കടന്നുപോയത്. ആദ്യം ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സി.ബി.ഐ.യും കേസ് അന്വേഷിച്ചു. പെണ്‍കുട്ടിയെ കൊന്നശേഷം ഹേംരാജ് രക്ഷപ്പെട്ടുവെന്ന നിഗമനത്തിലാണ് ആദ്യം ഉത്തര്‍പ്രദേശ് പോലീസ് എത്തിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഹേംരാജിന്റെ മൃതദേഹം വീട്ടിലെ ടെറസില്‍ കണ്ടെത്തിയതോടെ കേസിന്റെ ഗതിമാറി. പെണ്‍കുട്ടിയുടെ പിതാവാണ് പ്രതിയെന്ന നിലയിലായി പിന്നീട് അന്വേഷണം. പെണ്‍കുട്ടിയെയും ജോലിക്കാരനെയും 'അരുതാത്ത നിലയില്‍' കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് കരുതി. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കൊണ്ടാടുകയും ചെയ്തു.
തങ്ങളുടെ സാമൂഹിക പദവിക്ക് കോട്ടംതട്ടുമെന്ന് ആരോപിച്ച് 2009ല്‍ ഡോക്ടര്‍ദമ്പതിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഈ വിഷയം മാധ്യമങ്ങള്‍ അതിവൈകാരികമായി കൈകാര്യം ചെയ്യുന്നത് കോടതി വിലക്കി. ഇതിനിടെ കേസ് സി.ബി.ഐ.ക്ക് കൈമാറി. തല്‍വാര്‍ ദമ്പതിമാരുടെ സഹായികളാണ് കൊലപാതകം നടത്തിയതെന്നാണ് ആദ്യ സി.ബി.ഐ. സംഘം കണ്ടെത്തിയത്. എന്നാല്‍ ഇത് അന്നത്തെ സി.ബി.ഐ. ഡയറക്ടര്‍ അശ്വനികുമാര്‍ തള്ളി. പിന്നീട് തല്‍വാര്‍മാരാണ് കൊലപാതകത്തിനു പിന്നിലെന്ന കണ്ടെത്തലില്‍ സി.ബി.ഐ. എത്തി.
പ്രൊഫ് .ജോണ്‍ കുരാക്കാർ
No comments:
Post a Comment