Pages

Sunday, October 27, 2013

SERIAL BOMB BLASRS AT MODY RALLY

മോഡിയുടെ റാലിക്കു മുന്പ്
പട്നയില്തുടര്സ്ഫോടനങ്ങള്
mangalam malayalam online newspaper          ബിഹാറിലെ പട്‌നയില്‍ സ്‌ഫോടന പരമ്പര. റെയില്‍വേ സ്‌റ്റേഷനിലും സിനിമാ തീയേറ്ററിനു സമീപവും ഗാന്ധി മൈതാനത്തിനു സമീപവുമാണ് ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. ഏഴ് സ്ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. നാടന്‍ ക്രൂഡ് ബോംബാണ് റെയില്‍വേ സ്‌റ്റേഷനില്‍ പൊട്ടിത്തെറിച്ചത്. പത്താം നമ്പര്‍ പ്ലാറ്റ് ഫോമിലാണ് സ്‌ഫോടനം നടന്നത്. ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. റെയില്‍വേ സ്‌റ്റേഷനിലെ ടോയ്‌ലറ്റില്‍ നിന്നും മറ്റൊരു ബോംബ് കണ്ടെടുത്ത് പോലീസ് നിര്‍വീര്യമാക്കി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോഡി എത്തുന്നതിനു തൊട്ടുമുന്‍പാണ് സ്‌ഫോടനം നടന്നത്. ഇതേതുടര്‍ന്ന് പോലീസ് നഗരത്തില്‍ ജതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ സംഘം പട്‌നയിലെത്തും.
          നഗരത്തിലെ സിനിമാ തീയേറ്ററിനു സമീപമാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. മൈതാനത്തിനു സമീപം നാലു ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ഗാന്ധി മൈതാനത്തു നടക്കുന്ന ബിജെപി റാലിയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് സ്‌ഫോടനങ്ങള്‍. ഉച്ചകഴിഞ്ഞ് നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ പ്രത്യേക ട്രെയിനുകളിലും ബസുകളിലുമായി എത്തിയ പ്രവര്‍ത്തകരെ കൊണ്ട് പട്‌ന നഗരം നിറഞ്ഞുകവിഞ്ഞു.
സ്‌ഫോടനങ്ങളില്‍ ബിജെപി നേതൃത്വം അപലപിച്ചു. സ്‌ഫോടനത്തിനു പിന്നിലുള്ളവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്ന് ബിജെപി വക്താവ് മുക്താന്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു.

അതേസമയം, റാലിയില്‍ പങ്കെടുക്കാന്‍ മോഡി പട്‌ന റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടനങ്ങള്‍ ഉണ്ടായതോടെ റാലിക്കെത്തിയ പ്രവര്‍ത്തകര്‍ പരിഭ്രാന്തരായി ഗാന്ധി മൈതാനത്ത് തിക്കും തിരക്കും കൂട്ടുകയാണ്. പ്രവര്‍ത്തകര്‍ മടങ്ങിപ്പോകാനുള്ള ശ്രമമാണ് നടത്തുന്നത്.സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്.

                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: