Pages

Sunday, October 20, 2013

ഫൈലിന്‍ : ഒഡിഷയ്‌ക്ക്‌ നഷ്‌ടമായത്‌ 26 ലക്ഷം മരങ്ങള്‍

ഫൈലിന് : ഒഡിഷയ്ക്ക് നഷ്ടമായത്
26 ലക്ഷം മരങ്ങള്
ഫൈലിന്‍ : ഒഡിഷയ്‌ക്ക്‌ നഷ്‌ടമായത്‌ 26 ലക്ഷം മരങ്ങള്‍ഇന്ത്യ കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റായ ഫൈലിന്റെ താണ്ഡവത്തില്‍ ഒഡിഷയ്‌ക്ക്‌ നഷ്ടപ്പെടുത്തിയത്‌ 26 ലക്ഷം മരങ്ങള്‍. ചുഴലിക്കാറ്റു വീശിയ പ്രദേശത്തു നിന്നുള്ള റിപ്പോര്‍ട്ടുകളിലാണ്‌ ഈ വിവരമുള്ളത്‌. ഇനിയും നിരീക്ഷണം നടത്താനുള്ള പ്രദേശങ്ങളിലെ റിപ്പോര്‍ട്ട്‌ പുറത്തു വരുമ്പോള്‍ നശിപ്പിക്കപ്പെട്ട മരങ്ങളുടെ എണ്ണം ഇനിയും ഉയരുമെന്ന്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പല വന പ്രദേശങ്ങളിലേയ്‌ക്കുമുള്ള സഞ്ചാര പാതകള്‍ നശിച്ചതിനാല്‍ നശിച്ച മരങ്ങളുടെ എണ്ണമെടുക്കുന്നതിനു ഏറെ സമയമെടുക്കുകയാണ്‌. അതു കഴിഞ്ഞാല്‍ എല്ലാ ഡിവിഷനുകളില്‍ നിന്നുമുള്ള വിശദമായ റിപ്പോര്‍ട്ട്‌ ലഭിക്കും.
കാറ്റ്‌ വീശിയടിച്ച ഗന്‍ജം, ഗജപതി ജില്ലകളില്‍ മാത്രം 1.1 ലക്ഷം മരങ്ങള്‍ കടപുഴകി വീണു എന്നാണ്‌ പ്രാഥമിക കണക്കെടുപ്പില്‍ വ്യക്തമായത്‌. വന മേഖലകളില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. പെട്ടെന്ന്‌ വളരുന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനു പകരം കാറ്റിനെ തടയുന്ന മാവ്‌, വേപ്പ്‌, ആല്‍ തുടങ്ങിയ മരങ്ങള്‍ വെച്ചു പിടിപ്പിക്കാനാണ്‌ അധികൃതര്‍ ശ്രദ്ധിക്കേണ്ടതെന്ന്‌ വിദഗ്‌ദര്‍ അഭിപ്രായപ്പെട്ടു. കാറ്റില്‍ പെട്ട്‌ വന്‍തോതില്‍ വൃക്ഷങ്ങള്‍ നശിച്ചത്‌ സംസ്ഥാനത്തിന്റെ പച്ചപ്പിനെ മുഴുവന്‍ നശിപ്പിക്കുന്ന തരത്തിലാണ്‌. എന്നാല്‍ പച്ചപ്പ്‌ തിരിച്ചു കൊണ്ടു വരാന്‍ ആവശ്യമായ നടപടികള്‍ വേഗത്തില്‍ കൈക്കൊള്ളുമെന്ന്‌ സംസ്ഥാന വനം വകുപ്പ്‌ മന്ത്രി ബിജയ്‌ശ്രീ റൗട്രേ പറഞ്ഞു.
സംസ്ഥാനത്തെ പച്ചപ്പ്‌ തിരികെ കൊണ്ടുവരാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന്‌ പറഞ്ഞ മന്ത്രി ഇതിനായി അടുത്ത വര്‍ഷം തന്നെ വലിയൊരു പദ്ധതി തയ്യാറാക്കുമെന്നും അറിയിച്ചു. ഇത്തവണ കാറ്റിനെ ചെറുക്കുന്ന മരങ്ങളാകും കൂടുതലും വെച്ചുപിടിപ്പിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. കടപുഴകി വീണ മരങ്ങളില്‍ യൂക്കാലിപ്‌റ്റിസ്‌, ഗുല്‍മോഹര്‍, ദേവദാരു, രാധചുര, ആല്‍, വേപ്പ്‌, പ്ലാവ്‌, മാവ്‌, തെങ്ങ്‌, കശുമാവ്‌ തുടങ്ങിയ നിരവധി ഇനങ്ങള്‍ ഉള്‍പ്പെടുന്നു. വന മേഖലയിലേതു കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വീടുകള്‍, റോഡുകളിലും തെരുവുകളിലെയും വശങ്ങള്‍ എന്നിവിടങ്ങളിലും നിരവധി മരങ്ങള്‍ നശിച്ചു.
                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: