Pages

Sunday, September 1, 2013

US ATTACK ON SYRIA DELAYED AFTER SURPRISE

സിറിയയെ ആക്രമിക്കുന്ന കാര്യത്തില് വിട്ടുവീഴ്ചയില്ലെന്നു ഒബാമ
A US military attack against  Syria was unexpectedly put on hold on Saturday, after president Barack Obama  said that while he backed the use of force after what he called "the worst chemical weapons attack of 21st century", he would first seek the approval of Congress.

സിറിയയെ ആക്രമിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലെന്നു യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒ
സ്വന്തം ജനങ്ങളുടെ മേല്‍ രാസായുധം പ്രയോഗിച്ച സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദ്‌ ശിക്ഷ അനുഭവിക്കണമെന്ന്‌ ഒബാമ വ്യക്‌തമാക്കി. അതേസമയം, സിറിയയില്‍ രാസായുധപ്രയോഗം നടന്നിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുന്ന യു.എന്‍. സംഘം ഇന്നലെ പരിശോധന പൂര്‍ത്തിയാക്കി മടങ്ങി. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‌ സംഘം റിപ്പോര്‍ട്ടു നല്‍കും.
ആരും ഒപ്പമില്ലെങ്കിലും യു.എസ്‌. തനിച്ചു സിറിയയെ ആക്രമിക്കുമെന്ന്‌ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്‌തമാക്കി. യു.എന്‍. സുരക്ഷാ കൗണ്‍സിലിന്റെ അനുമതി ലഭിച്ചില്ലെങ്കിലും സിറിയയെ ആക്രമിക്കുമെന്ന്‌ ഒബാമയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം കെറി പറഞ്ഞു.
പാര്‍ലമെന്റ്‌ എതിര്‍ത്തതോടെ സൈനിക നീക്കത്തില്‍നിന്ന്‌ ബ്രിട്ടന്‍ പിന്‍മാറിയെങ്കിലും ആക്രമിക്കണമെന്ന നിലപാടിലാണ്‌ ഫ്രാന്‍സ്‌. ബ്രിട്ടന്‍, ഈജിപ്‌ത്‌, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്‌, ന്യൂസിലന്‍ഡ്‌, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായും അറബ്‌ ലീഗിന്റെ സെക്രട്ടറി ജനറലുമായും കെറി ചര്‍ച്ച നടത്തി. ഇതേ സമയം സിറിയയില്‍നിന്നു പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം ഇന്ത്യ ആരംഭിച്ചിട്ടുണ്ട്
‌.


                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: