സ്വര്‍ണ്ണ കള്ളക്കടത്ത്
മാഹി സ്വദേശി ഫയാസിനു ഉന്നതരുമായി ബന്ധം
ഫയാസിന്റെ പക്കല്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്ത ചിത്രങ്ങളില്‍ സിനിമ താരങ്ങള്‍ക്കും മറ്റു പ്രമുഖര്‍ക്കും ഒപ്പമുള്ളവയുമുണ്ട്. ജിക്കുമോനുമായി കൈമാറിയ ഫേസ്ബുക്ക് സന്ദേശങ്ങള്‍ ഇവരുടെ ബന്ധം വ്യക്തമാക്കുന്നു.അതേസമയം, ഫയാസിനെ കസ്റ്റംസിലെ തന്നെ ചില ഉദ്യോഗസ്ഥരും സഹായിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. 20 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ സ്ത്രീകളെ ഡ്യുട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും പരിശോധിച്ചിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി തനിക്ക് ഉറ്റബന്ധമുണ്ടെന്ന് അറസ്റ്റിലായ പ്രതി ഫയാസ് മൊഴി നല്‍കിയിട്ടുണ്ട്. ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍വച്ചാണ് ഫയാസിനെ പിടികൂടിയത്. കൊച്ചിയിലെത്തിച്ച ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് കസ്റ്റംസുമായുള്ള ബന്ധം പുറത്തുവന്നത്.അതിനിടെ, പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ കഴിഞ്ഞിരുന്ന ഫയാസിന്റെ കേരളത്തിലെ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് സഹോദരന്‍ ഫൈസല്‍ ആണെന്ന് സൂചനയുണ്ട്. ഇവര്‍ക്ക് മലബാറിലുള്ള മറ്റൊരു പ്രമുഖനാണ് എല്ലാ സഹായവും നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഫയാസിന് കസ്റ്റംസിലെയും പോലീസിലെയും സര്‍ക്കാരിലെ തന്നെ ഉന്നതരുടെയും സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment