ഭക്ഷണം അവകാശമായി
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 67 ശതമാനം ഇന്ത്യക്കാർക്ക് വളരെ കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ ബിൽ ലോക്സഭ പാസാക്കി. ബില്ലിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന ഭേദഗതികൾ പാർലമെന്റ് വോട്ടിനിട്ടു തള്ളി. ഇന്നു രാജ്യസഭയിലും ബിൽ പാസാവുന്നതോടെ ഭക്ഷ്യ സുരക്ഷാ നിയമം നിലവിൽ വരും. കേന്ദ്ര ഭക്ഷ്യ മന്ത്രി കെ.വി തോമസാണ് ചരിത്രപരമായ ബിൽ ഉച്ചയ്ക്കു രണ്ടു മണിക്ക് സഭയിൽ അവതരിപ്പിച്ചത്.പട്ടിണിയും കുട്ടികളിലെ പോഷകാഹാരക്കുറവും പരിഹരിക്കാനുളള ബിൽ ചരിത്രപരമായ ചുവടു വയ്പ്പാണെന്ന് യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി വിശേഷിപ്പിച്ചു. ബില്ലിനെ അനുകൂലിച്ച ബി.ജെ.പി ജനങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കുന്നതല്ല സർക്കാരിന് വോട്ടുറപ്പാക്കാനുള്ള ബില്ലാണിതെന്ന് ആരോപിച്ചു. സർക്കാരിന് കഴിഞ്ഞ നാലു വർഷം ഉണ്ടായിരുന്നിട്ടും നടപ്പാക്കാതെ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നിയമം നടപ്പാക്കുന്നതിന്റെ ലക്ഷ്യം ഇതാണെന്നും ബി.ജെ.പി നേതാവ് മുരളീ മനോഹർ ജോഷി ആരോപിച്ചു.
നിലവിൽ സംസ്ഥാനങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടാവും നിയമം നടപ്പാക്കുകയെന്നും 'അന്ത്യോദയ അന്ന യോജന'യില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 35 കിലോ വീതം ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചിരുന്നത് തുടരുമെന്നും കെ.വി തോമസ് പറഞ്ഞു. ഗുണഭോക്താക്കളെ തീരുമാനിക്കാനുളള അവകാശം സംസ്ഥാന സർക്കാരുകൾക്കായിരിക്കും. പുതിയ നിയമം നടപ്പാക്കുമ്പോൾ നഷ്ടം സംഭവിക്കുന്ന കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ മൂന്നു വർഷവും ലഭിച്ച അളവ് ഭക്ഷ്യധാന്യം തുടർന്നും ലഭിക്കും. കേരളം, തമിഴ്നാട്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊതുവിതരണ സമ്പ്രദായം കാര്യക്ഷമവും മാതൃകാപരവുമാണെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകരിച്ച ഓർഡിനൻസിലാണോ പുതിയ ബില്ലിലാണോ ചർച്ച നടക്കേണ്ടതെന്ന വിഷയത്തിൽ പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും സ്പീക്കർ തള്ളി. മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാതെ നിയമം നടപ്പാക്കരുതെന്ന് സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ മുലായം സിംഗ് യാദവ് ആവശ്യപ്പെട്ടു. പ്രധാന പ്രതിപക്ഷ പാർട്ടികളും സർക്കാരിനെ പുറത്തു നിന്നു പിന്തുണയ്ക്കുന്ന സമാജ്വാദി പാർട്ടിയും ബി.എസ്.പിയും ബില്ലിനെ അനുകൂലിക്കുന്നതായി സഭയിൽ വ്യക്തമാക്കി.
കഴിഞ്ഞ സഭാ സമ്മേളനം മുതൽ പല തവണ മാറ്റി വച്ച ബില്ലാണ് ഇന്നലെ ലോക്സഭ പാസാക്കിയത്. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനത്തില് ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അന്ന് നടന്നിരുന്നില്ല.
രാജ്യത്തെ 67 ശതമാനം ജനങ്ങൾക്ക് ആളൊന്നിന് മാസം അഞ്ചു കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതാണ് നിയമം. അരിയും ഗോതമ്പും മറ്റു ധാന്യങ്ങളും കിലോയ്ക്ക് യഥാക്രമം മൂന്നു രൂപ, രണ്ടു രൂപ, ഒരു രൂപ നിരക്കിലാണ് നൽകുക. രാജ്യത്തെ 80 കോടി ജനങ്ങൾ പദ്ധതിയുടെ പരിധിയിൽ വരും. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ ഈ വർഷം 1.25 ലക്ഷം കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. സബ്സിഡിയിനത്തില്‍ 23,800 കോടി രൂപയുടെ അധിക ചിലവാണ് കണക്കാക്കുന്നത്.
കഴിഞ്ഞ സഭാ സമ്മേളനം മുതൽ പല തവണ മാറ്റി വച്ച ബില്ലാണ് ഇന്നലെ ലോക്സഭ പാസാക്കിയത്. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനത്തില് ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അന്ന് നടന്നിരുന്നില്ല.
രാജ്യത്തെ 67 ശതമാനം ജനങ്ങൾക്ക് ആളൊന്നിന് മാസം അഞ്ചു കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതാണ് നിയമം. അരിയും ഗോതമ്പും മറ്റു ധാന്യങ്ങളും കിലോയ്ക്ക് യഥാക്രമം മൂന്നു രൂപ, രണ്ടു രൂപ, ഒരു രൂപ നിരക്കിലാണ് നൽകുക. രാജ്യത്തെ 80 കോടി ജനങ്ങൾ പദ്ധതിയുടെ പരിധിയിൽ വരും. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ ഈ വർഷം 1.25 ലക്ഷം കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. സബ്സിഡിയിനത്തില്‍ 23,800 കോടി രൂപയുടെ അധിക ചിലവാണ് കണക്കാക്കുന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment