Pages

Thursday, August 29, 2013

വികസനം ഒച്ചിന്റെ വേഗത്തിൽ മാത്രം

          വികസനം ഒച്ചിന്റെ വേഗത്തിൽ  മാത്രം 

നമ്മുടെ വികസന പദ്ധതികളും  ഒച്ചിന്റെ  വേഗത്തിലാണ്  നീങ്ങുന്നത്‌ .അഗതി പെൻഷൻപോലും കുടിശ്ശികയാകുന്ന നമ്മുടെ നാട്ടിൽ  മറ്റ് പദ്ധതികളുടെ കാര്യം  പറയാനുണ്ടോ ?സ്ഥലലഭ്യതയാണ് ർക്കാർ നേരിടുന്ന  പല പ്രശ്നങ്ങൾക്കും  പ്രധാന  കാരണം . ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളി പൊതുആവശ്യങ്ങൾക്കായി സ്ഥലം ഏറ്റെടുക്കേണ്ടിവരുമ്പോ പ്രശ്നങ്ങ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാ സ്ഥലവാസികൾക്ക് ഉയർന്ന തോതി നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് ൽകിയാൽ വലിയ ബുദ്ധിമുട്ടില്ലാതെ പരിഹരിക്കാ കഴിയുന്നതാണ് പ്രശ്നം. നഗരങ്ങളിലെ മാലിന്യസംസ്കരണ പ്ളാന്റുക സ്ഥാപിക്കാ സ്ഥലം കിട്ടാത്തതിനു  കാരണം  നിലവിലുള്ള  പ്ലാന്റുകളുടെ  യഥാർത്ഥ  കണ്ടതു കൊണ്ടാണ് . സ്ഥലം ലഭ്യമായ ഇടങ്ങളി പോലും ഒരു പ്ളാന്റ് സ്ഥാപിച്ച് വിജയകരമായി പ്രവർത്തിപ്പിച്ച് ബോദ്ധ്യപ്പെടുത്താ ർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചവ സംസ്കരണ പ്ളാന്റ് എന്നുകേൾക്കുമ്പോൾത്തന്നെ ജനങ്ങ ഒന്നടങ്കം പടപ്പുറപ്പാടിനിറങ്ങുന്നത് വിളപ്പിൽശാലയുടെ തിക്തമായ അനുഭവം മുന്നിലുള്ളതുകൊണ്ടുതന്നെയാണ്. ർക്കാരിന് ചുമതലാബോധവും ർവ്വോപരി ഇച്ഛാശക്തിയും ഉണ്ടായിരുന്നുവെങ്കി തലസ്ഥാനനഗരിയിൽത്തന്നെ ഒന്നിലധികം സംസ്കരണ പ്ളാന്റുക ഇതിനകം പ്രവർത്തിച്ചുതുടങ്ങുമായിരുന്നു.ഒന്നരവർഷത്തിലേറെയായി ശരിയായ മാലിന്യനിർമ്മാർജ്ജനവും സംസ്കരണവുമില്ലാതെ തലസ്ഥാനനഗരി ചീഞ്ഞുനാറുകയാണ്. ഇവിടെയും പ്രശ്നം പണമില്ലാത്തതോ സ്ഥലമില്ലാത്തതോ അല്ല. ഇച്ഛാശക്തിയില്ലാത്തതുതന്നെയാണ്.‌

ആധുനിക അറവുശാലക, വൈദ്യുത ശ്മശാനങ്ങ എന്നിവയുടെ അഭാവം നഗരങ്ങളി മാത്രമല്ല ഗ്രാമങ്ങളിലും വലിയ പ്രശ്നംതന്നെയാണ്. പൊതുശ്മശാനങ്ങളില്ലാത്ത പ്രദേശങ്ങളി പാവപ്പെട്ട വീട്ടുകാ കൂരയുടെ ഒരു ഭാഗം പൊളിച്ചുനീക്കി മൃതദേഹം അടക്കം ചെയ്യേണ്ടിവന്ന എത്രയോ ദാരുണമായ അനുഭവങ്ങ ഇവിട ഉണ്ടാകുന്നു. ർക്കാരും തദ്ദേശസ്ഥാപനങ്ങളും മനസുവച്ചാ നിഷ്പ്രയാസം പരിഹരിക്കാവുന്നതല്ലേ പ്രശ്നം. തദ്ദേശസ്ഥാപനങ്ങൾക്ക് ഇടയ്ക്കെല്ലാം ർക്കുലർ അയച്ച് കൃതകൃത്യത അടയുകയല്ലേ ർക്കാരും ചെയ്യുന്നത്. ആധുനിക അറവുശാലകളെക്കുറിച്ച് പറയുമ്പോ തലസ്ഥാന നഗരിയെത്തന്നെ അതിനും ഉദാഹരണമായെടുക്കാവുന്നതാണ്. നഗരസഭയുടെ അറവുശാലതന്നെ പൂട്ടിയിട്ട് മാസങ്ങളായി. കശാപ്പു ചെയ്യപ്പെടുന്ന നാൽക്കാലികളുടെ അവശിഷ്ടങ്ങ സംസ്കരിക്കാ ഇടമില്ലാതായപ്പോ അറവുശാല തന്നെ അടച്ചിടുക എന്ന എളുപ്പവഴി തേടുകയായിരുന്നു നഗരസഭ. നഗരത്തി ഇപ്പോ നിത്യേന വിൽക്കപ്പെടുന്ന ൺകണക്കിന് മാംസം അനധികൃത അറവുശാലകളിൽനിന്ന് എത്തുന്നതാണ്. ആധുനിക അറവുശാലകളും ശ്മശാനങ്ങളും സംസ്ഥാനമൊട്ടാകെ സ്ഥാപിക്കാ കേന്ദ്ര സഹായം തേടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്ര വലിയ മുതൽമുടക്ക് കൂടാതെ അതാതിടത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ചെയ്യാ കഴിയുന്ന കാര്യങ്ങളാണിതെല്ലാം. റോഡുനീളെ ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മിക്കുന്നതിൽ കാണുന്ന അത്യുത്സാഹം വിഷയത്തി കാണാറില്ല.നഗരവികസനം ലക്ഷ്യമാക്കി ആരംഭിക്കുന്ന ഒരു പദ്ധതിയും നിശ്ചിത സമയത്തിനകം പൂർത്തീകരിക്കുന്നില്ലെന്നതാണ് സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി. ഒരുവർഷംകൊണ്ടു തീരേണ്ട പദ്ധതി ൻപതുവർഷം നീണ്ടുപോകുന്നത് ഖജനാവിന് ഭാരമാകുമെന്നതിനുപുറമെ പദ്ധതിയുടെ ലക്ഷ്യം തന്നെ അട്ടിമറിക്കുന്നതിന് തുല്യമാണ്. ഇതിനും ഏറ്റവും നല്ല ദൃഷ്ടാന്തം തലസ്ഥാനത്തെ റോഡ് വികസന പദ്ധതിയാണ്. 42 കിലോമീറ്റ മാത്രം വരുന്ന നഗരറോഡുകളുടെ വികസനജോലിക പത്തുവർഷമായിട്ടും തീർന്നിട്ടില്ല. എന്നു തീരുമെന്നു പറയാ ർക്കും കഴിയുന്നുമില്ല. മറ്റു പലതിലുമെന്നപോലെ ഇവിടെയും പ്രധാന പ്രശ്നം പണമല്ല, ഇച്ഛാശക്തിയുടെ അഭാവം തന്നെയാണ്. അതാകട്ടെ പ്രസംഗങ്ങളിലൂടെയും ഉദ്ബോധനങ്ങളിലൂടെയും വീണുകിട്ടുന്നതുമല്ല.

                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: