മാനഭംഗശ്രമം പരാതിപ്പെട്ട യുവതിയെ
വിഷംകൊടുത്ത് കൊന്നു
പശ്ചിമബംഗാളിലെ ബീര്‍ഭൂം ജില്ലയില്‍
മാനഭംഗശ്രമത്തിനെതിരെ പോലീസില്‍ പരാതിപ്പെട്ട യുവതിയെ വിഷംകൊടുത്ത് കൊലപ്പെടുത്തി.
നല്‍ഹാട്ടിക്കടുത്ത് മത്‌കോലിത ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഭര്‍ത്താവുമായി
അകന്ന് തനിച്ചു താമസിക്കുന്ന മുപ്പത്തിരണ്ടുകാരിയെ അതേ ഗ്രാമത്തിലെ ഒരുസംഘം
യുവാക്കളാണ് ഉപദ്രവിച്ചത്.
ബലാത്സംഗശ്രമത്തിനിടെ യുവതി ബഹളംവെച്ചതോടെ നാട്ടുകാരെത്തി രക്ഷപ്പെടുത്തി. ഇതിനിടെ
പ്രതികള്‍ ഓടിരക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ യുവതി തൊട്ടടുത്ത പോലീസ്
സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതില്‍ പ്രകോപിതരായ പ്രതികള്‍ രാത്രി വീട്ടിലെത്തി
ബലമായി വിഷം കുടിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.
പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രതികള്‍ നാട്ടുകാര്‍തന്നെയായതിനാല്‍ പ്രശ്‌നം ഒത്തുതീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. ഇതിന് വഴങ്ങാതെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് മരണാസന്നയായ യുവതിയെ കണ്ടെത്തിയത്. രാംപുര്‍ഹട്ടിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരനും മുഖ്യപ്രതിയുമായ ജെവല്‍ഷേഖ് ഒളിവിലാണ്. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രതികള്‍ നാട്ടുകാര്‍തന്നെയായതിനാല്‍ പ്രശ്‌നം ഒത്തുതീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. ഇതിന് വഴങ്ങാതെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് മരണാസന്നയായ യുവതിയെ കണ്ടെത്തിയത്. രാംപുര്‍ഹട്ടിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരനും മുഖ്യപ്രതിയുമായ ജെവല്‍ഷേഖ് ഒളിവിലാണ്. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment