മഴ കേരളത്തിൽ പെയ്യുകയാണ്
പേമാരിയിലും മണ്ണിടിച്ചിലിലും കടല്ക്ഷോഭത്തിലുംപെട്ട് ഇന്നലെ(25 June,2013) മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തു മരിച്ചവര്‍ 65 ആയി. ഇടുക്കിയിലാണ് മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചത്. മൂന്നാറിലെ ഹോട്ടല്‍ തൊഴിലാളി പാലാ മീനടം മുണ്ടിയാക്കല്‍ ആറാണില് സ്കറിയക്കുട്ടി (പാപ്പച്ചി-50)യാണു മരിച്ചത്. ഇതോടെ രണ്ടു ദിവസങ്ങളിലായി മൂന്നാറില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.കോഴിക്കോട് കടല്‍ക്ഷോഭത്തിനിടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന കടലുണ്ടി നാലുകുടി പറമ്പില്‍ ഫൈസലാ(39)ണു മരിച്ചത്. കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണ് പരുക്കേറ്റ ആലക്കോട് ചീക്കാട് നടപ്പറമ്പില്‍ വീട്ടില്‍ അനീഷ് കുമാര്‍ (32) ആണ് മരിച്ചത്. ഇടുക്കിയില്‍ മാങ്കുളം, വയനാട്ടിലെ വെള്ളമുണ്ട തൊണ്ടര്‍നാട്, പാലക്കാട് ആലത്തൂര്‍ താലൂക്കില്‍ കടപ്പാറ എന്നിവിടങ്ങളില്‍ ഇന്നലെ ഉരുള്‍പൊട്ടി. മാങ്കുളത്ത് വിരിപാറ, പാമ്പുംകയം, കോഴിയിളക്കുടി, വാഴത്തോപ്പ് മഞ്ഞപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലും മണ്ണൊലിപ്പും ഉണ്ടായത്.



പേമാരിയിലും മണ്ണിടിച്ചിലിലും കടല്ക്ഷോഭത്തിലുംപെട്ട് ഇന്നലെ(25 June,2013) മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തു മരിച്ചവര്‍ 65 ആയി. ഇടുക്കിയിലാണ് മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചത്. മൂന്നാറിലെ ഹോട്ടല്‍ തൊഴിലാളി പാലാ മീനടം മുണ്ടിയാക്കല്‍ ആറാണില് സ്കറിയക്കുട്ടി (പാപ്പച്ചി-50)യാണു മരിച്ചത്. ഇതോടെ രണ്ടു ദിവസങ്ങളിലായി മൂന്നാറില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.കോഴിക്കോട് കടല്‍ക്ഷോഭത്തിനിടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന കടലുണ്ടി നാലുകുടി പറമ്പില്‍ ഫൈസലാ(39)ണു മരിച്ചത്. കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണ് പരുക്കേറ്റ ആലക്കോട് ചീക്കാട് നടപ്പറമ്പില്‍ വീട്ടില്‍ അനീഷ് കുമാര്‍ (32) ആണ് മരിച്ചത്. ഇടുക്കിയില്‍ മാങ്കുളം, വയനാട്ടിലെ വെള്ളമുണ്ട തൊണ്ടര്‍നാട്, പാലക്കാട് ആലത്തൂര്‍ താലൂക്കില്‍ കടപ്പാറ എന്നിവിടങ്ങളില്‍ ഇന്നലെ ഉരുള്‍പൊട്ടി. മാങ്കുളത്ത് വിരിപാറ, പാമ്പുംകയം, കോഴിയിളക്കുടി, വാഴത്തോപ്പ് മഞ്ഞപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലും മണ്ണൊലിപ്പും ഉണ്ടായത്.
ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്നു. വ്യാപക കൃഷിനാശമുണ്ടായി. നീരൊഴുക്കു ശക്തമായതിനെത്തുടര്‍ന്ന് മാങ്കുളം മേഖലയിലെ അണക്കെട്ടുകള്‍ തുറന്നു.
24 കുടുംബങ്ങളെ ഇടുക്കിയില്‍ വനംവകുപ്പിന്റെ ഇന്സ്പെക്ഷന് ബംഗ്ലാവില്‍ മാറ്റിപ്പാര്‍പ്പിച്ചു.ഇന്നലെ മാത്രം സംസ്ഥാനത്ത്
14 വീടുകള്‍ പൂര്‍ണമായും
249 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇതില്‍
55.7 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതുവരെ
3481 ഹെക്ടര്‍ കൃഷിനശിച്ചിട്ടുണ്ട്.
32.46 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. പൂര്‍ണമായി
337 വീടുകളും ഭാഗീകമായി 4,337 വീടുകളും തകര്‍ന്നിട്ടുണ്ട്. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക്
23.96 ലക്ഷവും ഭാഗീകമായി തകര്‍ന്ന വീടുകള്‍ക്ക്
814.43 ലക്ഷവും നഷ്ടം കണക്കാക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
219 ദുരിതാശ്വാസക്യാമ്പുകളില്‍ 1,15,278 പേരാണ് കഴിയുന്നത്.കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം നിലച്ചതിനാല്‍ രണ്ടാം ദിവസമായ ഇന്നലെയും മുന്നാര്‍ ഒറ്റപ്പെട്ട നിലയിലാണ്. തൃശൂര്‍ ജില്ലയില്‍ വാടാനപ്പള്ളി തളിക്കുളത്ത് വീണ്ടും ചുഴലിക്കാറ്റ് ഉണ്ടായി.വാടാനപ്പള്ളി ഗണേശമംഗലം പടിഞ്ഞാറ് കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു.
ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം തുടരുകയാണ്. ഇരിങ്ങാലക്കുട കാട്ടൂര്‍ പഞ്ചായത്തിലെ ആറുകുടുംബങ്ങളെ വെള്ളക്കെട്ടിനെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ചു. ആലപ്പുഴയില്‍ അഞ്ചുവീടുകള്‍ ഭാഗികമായി തകര്‍ന്നു. അമ്പലപ്പുഴ താലൂക്കില്‍ നാലും കുട്ടനാട്ടിലും മാവേലിക്കരയിലും ഒരോ വീടുകളുമാണ് ഭാഗികമായി തകര്‍ന്നത്. ആലപ്പുഴയില്‍ ഇന്നലെ നാലുക്യാമ്പുകള് കൂടി തുറന്നു.
1,10,265 പേരാണ് ആലപ്പുഴ ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.
എറണാകുളം ജില്ലയിലെ മണികണ്ടംചാല്‍ ആദിവാസി കോളനിയില്‍ വെള്ളം കയറി രണ്ടു വീടുകള്‍ പൂര്‍ണമായും 24
വീടുകള്‍ ഭാഗികമായും തകര്‍ന്നു. വെള്ളംകയറി ആദിവാസി കോളനികള്‍ ഒറ്റപ്പെട്ട നിലയിലാണ്.
ആലുവ മണപ്പുറത്തെ ശിവക്ഷേത്രം നാലു വര്‍ഷത്തിനുശേഷം പൂര്‍ണമായും മുങ്ങി. ഇതോടനുബന്ധിച്ചു ക്ഷേത്രത്തില്‍ ആറാട്ട് ചടങ്ങുകള്‍ നടന്നു. ആലുവ ജലശുദ്ധീകരണശാലയില്‍ ചെളിയുടെ അളവ് കൂടുതലായി. ഇതുമൂലം കൊച്ചിയിലേക്കു ജലം പമ്പു ചെയ്ുന്നയതിനു തടസമുണ്ടാകുമെന്നു സൂചനയുണ്ട്. വരാപ്പുഴ ദേശീയപാത 17ല്‍ വരാപ്പുഴ പാലം അപ്രോച്ച് റോഡില്‍ ബസ് വെള്ളക്കെട്ടിലേക്കു മറിഞ്ഞു 30
പേര്‍ക്കു പരുക്കേറ്റു. വൈപ്പിനില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. വൈപ്പിന്‍, കണ്ണമാലി, ചെല്ലാനം എന്നിവങ്ങളില്‍ കടലാക്രമണം ശക്തമായിരുന്നു.ട്രോളിംഗ് നിരോധനം മൂലം കോഴിക്കോട്ട് ചാലിയംപുഴയില് കയറ്റിയിട്ടിരുന്ന പരപ്പനങ്ങാടി, ആനങ്ങാടി, മാറാട് ഭാഗത്തെ മത്സ്യബന്ധന യാനങ്ങള്‍ വെള്ളപ്പാച്ചിലില്‍ കടലിലേക്ക് ഒഴുകി. ആറുവള്ളങ്ങള് കാണാതായി. കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളില്‍
47 വീടുകള്‍ തകര്‍ന്നു. വയനാട്ടില്‍ പുഴകള്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന്
167 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
14 ക്യാമ്പുകള്‍ തുറന്നു. നിരവില്‍പുഴ-കുറ്റ്യാടി പാതയില്‍ വെള്ളം കയറി ഗതാഗതം നിലച്ചു.
No comments:
Post a Comment