സ്‌നോഡന്‍ സംഭവം
വന്‍ശക്തികള്‍കൊമ്പുകോര്‍ക്കല്‍ തുടരുന്നു
സ്‌നോഡനെ വിട്ടുനല്കാനുള്ള അമേരിക്കയുടെ കനത്ത സമ്മര്‍ദത്തോട് റഷ്യ എങ്ങനെ പ്രതികരിക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. സമാനമായ റഷ്യയുടെ അഭ്യര്‍ഥനകള്‍ അമേരിക്ക നേരത്തേ ചെവിക്കൊണ്ടിട്ടില്ല. അടുത്തയിടെ ഒരു റഷ്യന്‍ പൗരന്‍ ആയുധക്കടത്തിന് അമേരിക്കയില്‍ അറസ്റ്റിലായിരുന്നു. അദ്ദേഹത്തെ വിട്ടയയ്ക്കണമെന്ന റഷ്യയുടെ ആവശ്യം അമേരിക്ക തള്ളി. ആ സാഹചര്യത്തില്‍ അമേരിക്കയെ ഒരു പാഠം പഠിപ്പിക്കാനുള്ള അവസരമായി റഷ്യ സ്‌നോഡന്‍ സംഭവം ഉപയോഗിച്ചേക്കാം. റഷ്യയുമായും ചൈനയുമായും ബന്ധം മെച്ചപ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ആഗ്രഹിച്ചിരുന്നു. ജി. എട്ട് സമ്മേളനത്തിനെത്തിയപ്പോള്‍ അദ്ദേഹം അത് പറഞ്ഞതാണ്. ശീതസമരകാലത്തെ മാനസികനിലയില്‍ നിന്ന് പുറത്തുവരണമെന്ന് ഒബാമ അഭിപ്രായപ്പെട്ടു. എന്നാല്‍ തൊട്ടുപിന്നാലെ സിറിയയെ ചൊല്ലി അമേരിക്ക റഷ്യയുമായി ഇടഞ്ഞു. സിറിയന്‍ വിമതര്‍ക്ക് ആയുധസഹായം നല്കുമെന്ന അമേരിക്കന്‍ തീരുമാനമാണ് റഷ്യയെ പ്രകോപിപ്പിച്ചത്. ഇപ്പോള്‍ സ്‌നോഡന്‍ സംഭവം കൂടിയായതോടെ അശാന്തിയുടെ ദിനങ്ങളിലേക്ക് കടക്കുകയാണ്
പ്രൊഫ് . ജോണ്‍ കുരാക്കാർ
.
No comments:
Post a Comment