Pages

Saturday, December 1, 2012

വയനാട്ടില്‍ വീണ്ടും കടുവാ ആക്രമണം; വളര്‍ത്തുമൃഗങ്ങളെ കൊന്നു


വയനാട്ടില്‍ വീണ്ടും കടുവാ ആക്രമണം; വളര്‍ത്തുമൃഗങ്ങളെ കൊന്നു

കടുവ വീണ്ടും ജനവാസകേന്ദ്രങ്ങളിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു. സംഭവത്തെ തുടര്‍ന്ന് ജനങ്ങര്‍ വീണ്ടും തെരുവിലിറങ്ങി. മണിക്കൂറുകളോളം നാട്ടുകാര്‍ മൂലങ്കാവില്‍ കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയും ബത്തേരി-ഊട്ടി റോഡും ഉപരോധിച്ചു. വെള്ളിയാഴ്ച രാത്രി മൂലങ്കാവ് വട്ടുവാടിയില്‍ കടുവ രണ്ട് ആടിനേയും ഒരുപശുവിനേയുംകൊന്നു. കല്ലൂര്‍ തേക്കുംപറ്റ ശാരദയുടെ പശുവിനേയും വട്ടുവാടി ചെമ്പ്രയില്‍ രാമകൃഷ്ണന്റെ ഗര്‍ഭിണികളായ ജമുന പ്യാരി ഇനത്തില്‍പ്പെട്ട ആടുകളെയുമാണ് കൊന്നത്. വട്ടുവാടി അത്തിത്തോട്ടം എല്‍ദോയുടെ ഗര്‍ഭിണിയായ പശുവിനെ ആക്രമിക്കുകയും ചെയ്തു. കൂട്ടില്‍കെട്ടിയിരുന്ന ആടുകളെയും പശുവിനെയുമാണ് കടുവ കൊന്നത്. രോഷാകുലരായ നാട്ടുകാര്‍ ദേശീയ പാതയില്‍ രണ്ടിടത്താണ് മൃഗങ്ങളുടെ ജഡവുമായി റോഡ് ഉപരോധിക്കുന്നത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: