ശബരിമല തീര്‍ഥാടനം:
അലംഭാവം അരുത്
കേരളത്തിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രമായ ശബരിമലയോട്
എന്തിന് ഈ അനാസ്ഥ എന്ന ചോദ്യം ജനങ്ങളില്‍ സ്വാഭാവികമായും ഉദിക്കുന്നു. തീര്‍ഥാടകര്‍ക്ക്
താമസസൗകര്യം, കാനപ്പാത ഒരുക്കല്‍ എന്നിവയുടെ കാര്യത്തിലും
സര്‍ക്കാര്‍ നിസ്സംഗത വ്യക്തമാണ്. സീസണ്‍ കണക്കിലെടുത്ത് ഈ വര്‍ഷം വൈദ്യുതി
തടസ്സപ്പെടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ് പാഴ്വാക്കായി.
ഉത്സവസീസണ്‍ ആരംഭിച്ച 15ന് ശബരിമലയില്‍ ഏഴു മണിക്കൂറിലേറെയാണ് വൈദ്യുതി
മുടങ്ങിയത്. തുടര്‍ന്ന് അഞ്ചുനാളിനകം നാലുതവണ വൈദ്യുതി തടസ്സപ്പെട്ടു. തിങ്കളാഴ്ച
പകല്‍ 10 മുതല്‍ നാലുവരെ വൈദ്യുതി മുടങ്ങി. ഉത്സവാഘോഷം
മുന്നില്‍ കണ്ട് മതിയായ ഒരുക്കങ്ങള്‍ കൈക്കൊള്ളുന്നതിനുപകരം വിശ്വാസികളെ
ദുരിതത്തിലാക്കുന്ന രീതിയാണ് അധികാരികള്‍ സ്വീകരിച്ചത്.ഭൂഗര്‍ഭ വൈദ്യുതി ലൈന്‍
പദ്ധതി എങ്ങുമെത്തിയില്ല. വൈദ്യുതിബോര്‍ഡും ദേവസ്വംബോര്‍ഡും തമ്മിലുള്ള ഭിന്നതയാണ്
ആ പദ്ധതി അനിശ്ചിതാവസ്ഥയിലായത്. 2001ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ്
പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. അതീവ സുരക്ഷാമേഖലയായ ശബരിമല സന്നിധാനത്ത്
അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തെതുടര്‍ന്നാണ് പദ്ധതി നടപ്പാക്കാന്‍
തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കെഎസ്ഇബി രൂപരേഖ തയ്യാറാക്കി. പമ്പമുതല്‍ സന്നിധാനംവരെ
അഞ്ചു കിലോമീറ്റര്‍ ഭൂഗര്‍ഭ വൈദ്യുതിലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. രൂപരേഖ
വൈദ്യുതി ബോര്‍ഡ് അധികൃതര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. 1.5 കോടി രൂപയാണ് അന്ന് പദ്ധതിക്കായി
കണക്കാക്കിയത്. ഉപയോക്താവായ ദേവസ്വം ബോര്‍ഡ് പണം കണ്ടെത്തണമെന്നായിരുന്നു
വൈദ്യുതിബോര്‍ഡിന്റെ ആവശ്യം. ഇത് അംഗീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ല.
അതോടെ പദ്ധതി എങ്ങുമെത്താതെയായി. വൈദ്യുതി മുടക്കം തുടര്‍ക്കഥയാകുമ്പോള്‍ ഭൂഗര്‍ഭലൈനിനെക്കുറിച്ച്
സര്‍ക്കാര്‍ ചിന്തിക്കുന്നുപോലുമില്ല.
നട വരുമാനത്തിലും തീര്‍ഥാടകരുടെ എണ്ണത്തിലും വന്‍ ഇടിവാണ്
റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആദ്യ ആഴ്ച പിന്നിടുമ്പോള്‍ നടവരുമാനത്തില്‍മാത്രം
40 ശതമാനം കുറവുണ്ടായെന്ന് കണക്കുകള്‍
വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ നാളില്‍മാത്രം ഒരു കോടി രൂപയാണ് ലഭിച്ചത്.
ഇത്തവണ 60 ലക്ഷംമാത്രം. ഒരാഴ്ച പിന്നിടുമ്പോള്‍ ചുരുങ്ങിയത്
ആറു കോടിയോളം രൂപ വരുമാനം ലഭിക്കേണ്ടതാണ്. ഈ വരുമാനത്തിലാണ് 40 ശതമാനത്തിന്റെ ഇടിവുണ്ടായത്. തീര്‍ഥാടകരുടെ
എണ്ണത്തില്‍ കുറവ് വരുന്നതിനാല്‍ പമ്പ- നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസ്
നടത്തുന്ന 13 ബസ് കെഎസ്ആര്‍ടിസി തിരിച്ചയച്ചു. തിരക്ക് വര്‍ധിച്ചാല്‍മാത്രം
ബസുകള്‍ തിരിച്ചുകൊണ്ടുവന്നാല്‍ മതിയെന്നാണ് തീരുമാനം.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment