Pages

Tuesday, June 19, 2012

വഴിയോര വിപണി സജീവമായി


വഴിയോര വിപണി  സജീവമായി

മഴക്കാലത്തിന്റെ വരവറിയിച്ച് ജാക്കറ്റുകളും കുടകളും വഴിയോര വിപണിയില്‍ സജീവമായി. കടകളിലെ മഴവിപണിയേക്കാള്‍ കൂടുതല്‍ വീടുകയറിയും വഴിയോരങ്ങളിലുമുള്ള വില്‍പ്പനയാണ് സജീവമായത്. മഴക്കാലം ആരംഭിച്ചെങ്കിലും ചൂടുകുറഞ്ഞിട്ടില്ലെന്നാണ് നാട്ടിന്‍ പുറങ്ങളിലെ സംസാരം. രാത്രികാലങ്ങളില്‍ മഴ പെയ്യുമ്പോള്‍ പകല്‍ സമയത്തുള്ള ശക്തമായ വെയില്‍ ഇത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ തണുപ്പകറ്റാനുള്ള ജാക്കറ്റുകള്‍ക്ക് വഴിയോരങ്ങളില്‍ ആവശ്യക്കാര്‍ ഏരെയാണ്. പ്രത്യേകിച്ചും ഇരു ചക്ര വാഹനങ്ങളിലെ യാത്രക്കാരെ ലക്ഷ്യമാക്കിയാണ് വഴിവാണിപക്കാര്‍ തമ്പടിക്കുന്നത്. കടകളില്‍ അഞ്ഞൂറും അതിനു മുകളില്‍ വിലവരുമെന്ന് ഇവര്‍ അവകാശപ്പെടുന്ന ജാക്കറ്റുകള്‍ ഇരുനൂറ് രൂപക്കാണ് വില്‍പ്പന നടത്തുന്നത്. ഡല്‍ഹിയില്‍ നിന്നും നേരിട്ടെത്തിക്കുന്നതിനാലാണത്രെ വിലക്കുറവില്‍ വിറ്റഴിക്കുന്നത്.അന്യ സംസ്ഥാനക്കാരായ പുതപ്പു വില്‍പനക്കാരും ഉള്‍പ്രദേശങ്ങളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. മഴ നേരത്തെ എത്തിയതിനാല്‍ കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടില്ല. മാത്രമല്ല മഴയിലും തുടരുന്ന ചൂട് പുതപ്പിന്റെ ആവശ്യക്കാരെ കുറക്കുന്നുമുണ്ട്. വഴിയോര വിപണിയില്‍ കുട വില്‍പനക്കാരും സജീവമാണ്. കടകളില്‍ ഇരുനൂറിന് മുകളിലാണ് വിലയെങ്കില്‍ ഇവിടെ കേവലം നൂറുരൂപ. പ്രത്യക്ഷത്തില്‍ തകരാറുകള്‍ ഇല്ലാത്തതിനാല്‍ തന്നെ കുടവാങ്ങാനും ആളുകള്‍ താല്‍പര്യം കാണിക്കുന്നുണ്ട്. തിരക്കുകള്‍ക്കിടയില്‍ കുട മറന്നു പോവലും നഷ്ടപ്പെടും സാധാരണയായതിനാല്‍ നൂറുരൂപയല്ലേ നഷ്ടപ്പെടൂ എന്നാണ് ഇവരുടെ കണ്ടെത്തല്‍.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: