Pages

Friday, December 16, 2011

മുത്തൂറ്റ് ആശുപത്രിയിലും നഴ്സുമാര്‍സമരത്തില്‍


  മുത്തൂറ്റ് ആശുപത്രിയിലും നഴ്സുമാര്‍സമരത്തില്‍
 

    മുത്തൂറ്റ് ആശുപത്രിയിലും ന്ഴുസുമാര്‍ സമരം തുടങ്ങി .ആശുപത്രിയിലെ പ്രവര്ത്തനം പാടേ സ്തംഭിച്ചിട്ടും ഒത്തുതീര്പ്പിലെത്താനുള്ളസാധ്യതകളൊന്നും ഇതുവരെ ഉരുത്തിരിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. ബോണ്ട് അടിസ്ഥാനത്തില്ജോലി ചെയ്യുന്നവരെ പിരിച്ചുവിടാന്മാനേജ്മെന്റ് നടത്തിയ നീക്കമാണ് സമരത്തിനിടയാക്കിയത് അധികൃതരുടെ നീക്കത്തിനെതിരെ അസോസിയേഷന്നേതാക്കള്ആശുപത്രിയിലെത്തിയെങ്കിലും ചര്ച്ചക്ക് മാനേജ്മെന്റ് തയാറായില്ലെന്നാണ് അറിയുന്നത്. വേതന വര്ദ്ധനവും ബോണ്ട് വ്യവസ്ഥയില്ഒരു വര്ഷം ജോലി ചെയ്യിക്കുന്നതും അവസാനിപ്പിക്കണമെന്ന് കാട്ടി ആള്‍ ഇന്ത്യ  പ്രൈവറ്റ്  നഴ്സസ് അസോസിയേഷന്ഡിസംബര്ഏഴിന് ആശുപത്രി മാനേജ്മെന്റിന് കത്ത് നല്കിയതിനെത്തുടര്ന്നാണ് നഴ്സിങ് സ്റ്റാഫിലെ 26 പേരോട് പിരിഞ്ഞുപോകാന്മാനേജ്മെന്റ് നിര്ദേശിച്ചത്. സര്ട്ടിഫിക്കറ്റും ബോണ്ടും വാങ്ങി പിരിഞ്ഞുപോയ്ക്കൊള്ളാനാണ് മാനേജ്മെന്റ് നിര്ദ്ദേശിച്ചത്. കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങിയതോടെ ഐസിയു, ഓപറേഷന്തിയറ്റര്‍, പോസ്റ്റ് ഓപറേറ്റിവ് വാര്ഡ് എന്നിവിടങ്ങളിലെ നഴ്സുമാരടക്കം സമരരംഗത്തെത്തുകയായിരുന്നു. പാരാമെഡിക്കല്ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ച് സമരത്തിന് ഇറങ്ങിയതോടെ ആശുപത്രി പ്രവര്ത്തനം പൂര്ണമായും സ്തംഭിച്ചു. 2007 ബാച്ചില്ആശുപത്രിയില്പഠിച്ച 26 വിദ്യാര്ഥിനികളാണ് പിരിച്ചു വിടലിന് ഭീഷണിയിലായത്. മൂന്നര വര്ഷത്തെ പഠനവും ആറ് മാസത്തെ ഇന്േറണ്ഷിപ് സേവനവും പൂര്ത്തിയാക്കിയ വിദ്യാര്ഥികള്ബോണ്ട് വ്യവസ്ഥയില്ജോലിയെടുക്കുമ്പോള്‍ 1776 രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിയ്ക്കുന്നത്. നഴ്സുമാരുടെ സര്ട്ടിഫിക്കറ്റ് വാങ്ങിവെക്കുന്നതും ബോണ്ട് വ്യവസ്ഥയില്ജോലി ചെയ്യിക്കുന്നതും അവസാനിപ്പിച്ച് ഇന്ത്യന്നഴ്സിങ് കൌണ്‍സില്‍  മാര് നിര്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് പ്രൈവറ്റ്   നഴ്സസ് അസോസിയേഷന്മുത്തൂറ്റ് ആശുപത്രി മാനേജ്മെന്റിന് കത്ത് നല്കിയത്. എന്നാലിത് അംഗീകരിയ്ക്കാന്മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. നിര്ദേശം കേരള നഴ്സിങ് കൗണ്സില്അംഗീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കഴിഞ്ഞയാഴ്ച കൊച്ചിയിലെ അമൃത ആശുപത്രിയിലെ നഴ്സുമാര്നടത്തിയ സമരത്തിന് പിന്നാലെയാണ് മുത്തൂറ്റ് ആശുപത്രിയിലെ നഴ്സുമാരും പ്രക്ഷോഭപാതയിലെത്തിയത്.

                                                         പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: