Pages

Thursday, November 17, 2011

സ്നേഹത്തിന്‍റെ കെടാവിളക്ക് തല്ലികെടുത്തി


     സ്നേഹത്തിന്‍റെ കെടാവിളക്ക് തല്ലികെടുത്തി
       (ഝാര്ഖണ്ഡില്മലയാളി കന്യാസ്ത്രീ കൊല്ലപ്പെട്ടു )

മലയാളി കന്യാസ്ത്രീയെ ഝാര്ഖണ്ഡില്അജ്ഞാതസംഘം ആക്രമിച്ച്കൊലപ്പെടുത്തി. സിസ്റ്റേഴ്സ് ഓഫ്ചാരിറ്റി ഓഫ്ജീസസ്ആന്ഡ്മേരി സന്യാസ സഭാംഗമായ എറണാകുളം കാക്കനാട്സ്വദേശി സിസ്റ്റര്‍ വത്സ ജോണാണ്‌ (53) കൊല്ലപ്പെട്ടത്‌. 1984 ലാണ്സന്യസ് സമൂഹത്തില്ചേര്ന്നത്‌. വാഴക്കാല മലമേല്പരേതനായ എം.സി. ജോണ്‍-ഏലിക്കുട്ടി ദമ്പതികളുടെ എട്ടുമക്കളില്ഏഴാമത്തെയാളാണ്സിസ്റ്റര്വത്സ.

20
വര്ഷമായി ഝാര്ഖണ്ഡിലെ പാക്കൂര്ജില്ലയിലെ പിച്ച്വാഡ ഗ്രാമത്തില്പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ഇടയില്പ്രവര്ത്തിച്ചുവരികയായിരുന്നു. ഇന്നലെ പുലര്ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം.

ആദിവാസിമേഖലയായ താമസസ്ഥലത്തുവച്ച്ഇരുപതോളം പേര്ആക്രമിക്കുകയായിരുന്നുവെന്നാണ്നാട്ടില്ബന്ധുക്കള്ക്കു ലഭിച്ച പ്രാഥമിക വിവരം. ഉറങ്ങിക്കിടക്കുകയായിരുന്ന സിസ്റ്ററെ വാതില്പൊളിച്ച്അകത്തുകടന്ന അക്രമിസംഘം വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു.ഒരു വിഭാഗം മാവോയിസ്റ്റുകളില്നിന്ന്കന്യാസ്ത്രീക്കു ഭീഷണിയുണ്ടായിരുന്നു. ഇവരാണ്അക്രമത്തിനു പിന്നിലെന്നാണു സൂചന. അതേസമയം സിസ്റ്റര്വത്സ ജോണിന്കല്ക്കരി ഖനി മാഫിയയില്നിന്നു ഭീഷണി ഉണ്ടായിരുന്നതായും വിവരമുണ്ട്‌. ഇക്കാര്യം ഓഗസ്റ്റില്നാട്ടില്വന്നപ്പോള്തങ്ങളോടു പറഞ്ഞിരുന്നതായി സഹോദരന്എം.ജെ. ബേബി പറഞ്ഞു. ആദിവാസികളുടെ ഇടയില്പ്രവര്ത്തിക്കരുതെന്നായിരുന്നു ഭീഷണി.

ആദിവാസി ഊരുകളില്വിദ്യാലയവും ക്ലിനിക്കുകളും സ്ഥാപിക്കാന്സിസ്റ്റര്മുന്കൈയെടുത്തിരുന്നു. ഇന്നലെ പുലര്ച്ചയോടെയാണ്മരണവിവരം വീട്ടിലറിഞ്ഞത്‌. ബന്ധുക്കള്വൈകിട്ടു നാലുമണിയോടെ ഝാര്ഖണ്ഡിലേക്കു തിരിച്ചു. കൊല്ക്കത്തയിലെത്തി അവിടെനിന്ന്ജീപ്പില്എട്ടു മണിക്കൂര്യാത്ര ചെയ്തുവേണം പിച്ച്വാഡയിലെത്താന്‍. റാഞ്ചിയിലുള്ള സിസ്റ്റേഴ്സ് ഓഫ്ചാരിറ്റി കോണ്വന്റില്ഇന്നു രാവിലെ എട്ടിന്സംസ്കാരം നടത്താനാണ്നിശ്ചയിച്ചിരിക്കുന്നത്‌.
ജോര്ജ്‌, ആനി, ബേബി, ലീന, പരേതരായ ജോസ്‌, മേരി, ആന്റോ എന്നിവരാണ്സഹോദരങ്ങള്‍. മഠത്തില്ചേരുംമുമ്പ്ഇടപ്പള്ളി സെന്റ്ജോര്ജ്ഹൈസ്കൂള്അധ്യാപികയായിരുന്നു. ജാര്ഖന്ധില്‍  കൊല്ലപെട്ട  സിസ്റ്റര്‍  വല്‍സാ  ജോണ്‍  കൊളുത്തിയ  മാറ്റത്തിന്‍റെ കെടാവിളക്ക്  ആദിവാസികള്‍ക്ക്  എക്കാലവും  വഴികാട്ടി .

                                                          പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍





No comments: