Pages

Tuesday, July 7, 2026

വയനാട് കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി.മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

 

വയനാട് കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം

വയനാട് കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി.മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

വയനാട് കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കള്ളാടിയിൽ ഉണ്ടായത് പ്രകൃതിദുരന്തം അല്ലെന്നും മനുഷ്യനിർമ്മിതമാണെന്നുമാണ് മന്ത്രി ടി. സിദ്ദിഖും പ്രതികരിച്ചത്. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണു കൂട്ടിയിട്ടെന്ന് മന്ത്രി പറഞ്ഞു. വയനാട് കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിലേക്ക് നയിച്ചത്.നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രദേശത്ത് മഴ തുടരുന്നത് ആശങ്ക ഉയർത്തുന്നു. മേപ്പാടിയില്നിന്ന് ചൂരല്മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണ് കൂട്ടിയിട്ടതും, തുടർച്ചയായി പെയ്ത മഴയും അപകടത്തിലേക്ക് നയിക്കുകയായിരുന്നു.

പ്രദേശത്തെ മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി മാനേജറും കഴിഞ്ഞ മാസം 20-ന് തന്നെ ഉത്തരവിറക്കിയതായിരുന്നു എന്നും കരാറുകാര്നിര്ദേശം പാലിച്ചില്ലെന്നും വി ഡി സതീശന്ആരോപിച്ചു. മഴ തുടരുന്നത് രക്ഷാപ്രവര്ത്തനത്തിന് വെല്ലുവിളിയാണെന്നും ദൗര്ഭാഗ്യകരമായ ദുരന്തമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മീനങ്ങാടിയില്നിന്നുളള എന്ഡിആര്എഫ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുളള സംഘവും എത്തിച്ചേരും. പൊലീസും ഫയര്ഫോഴ്സും തൃശൂരില്നിന്ന് ഡിഫന്സിന്റെ ഒരു സംഘവും എത്തും. മുന്കൂട്ടി മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായിരുന്നു. മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറും ഡിസാസ്റ്റര്മാനേജ്മെന്റ് അതോറിറ്റി മാനേജറും 20-ാം തിയതി തന്നെ ഉത്തരവിറക്കിയതായിരുന്നു. പിഡബ്ല്യുഡി മന്ത്രി നേരത്തെ തന്നെ മണ്ണ് നീക്കം ചെയ്യണമെന്ന് കരാറുകാരെ അറിയിച്ചതായിരുന്നു. പക്ഷെ കരാറുകാര്നിര്ദേശം പാലിച്ചില്ല. കനത്ത മഴ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്ട്ട്. ഇപ്പോഴും മഴയുണ്ട്. രക്ഷാപ്രവര്ത്തനത്തിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതൊരു ചെളി കലര്ന്ന മണ്ണാണ്. വ്യത്യസ്തമായ ഘടനയാണ് മണ്ണിനുളളത്. സ്ക്രാപ്പ് ചെയ്താണ് മണ്ണ് വെച്ചിരുന്നത്. ദൗര്ഭാഗ്യകരമായ ദുരന്തമാണ്. ദുരന്തത്തില്പെട്ടവരെ രക്ഷപ്പെടുത്താനുളള ശ്രമമാണ് നടത്തിവരുന്നത്', വി ഡി സതീശൻ പറഞ്ഞു.

 

പ്രൊഫ്. ജോൺ  കുരാക്കാർ

 

 

 

 

 

No comments: