Pages

Thursday, June 18, 2026

വായനാദിനം-june 19

 

വായനാദിനം-june 19

 

മലയാളിയെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്കും വായനയുടെ അത്ഭുതലോകത്തിലേക്കും കൈപിടിച്ചുയര്ത്തിയ മഹാനാണ് പി.എന്‍. പണിക്കര്‍. അദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 മലയാളികള്വായനാദിനമായി ആചരിക്കുന്നു.വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.[2] സ്കൂളുകളിൽ -റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും .ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.ബുദ്ധിയുടെയും മനസിന്റെയും വളര്ച്ചയ്ക്കൊപ്പമേ ജീവിതത്തില്ഉയര്ച്ചയും വിജയവും ഉണ്ടാവൂ. ബുദ്ധിയുടെയും മനസിന്റെയും വളര്ച്ചയ്ക്കുള്ള വളമാകുന്നത് വായനയാണ്. ഇതു തിരിച്ചറിഞ്ഞ് മലയാളിയെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്കും വായനയുടെ അത്ഭുതലോകത്തിലേക്കും കൈപിടിച്ചുയര്ത്തിയ മഹാനാണ് പി.എന്‍. പണിക്കര്‍. അദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 മലയാളികള്വായനാദിനമായി ആചരിക്കുന്നു

കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് പി.എൻ. പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിക്കുന്നത്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947- ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ ഇതിന്റെ പേര് തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958- കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു.

 

വായന ചിലര്ക്കൊരു വിനോദമാണ്. ചിലര്ക്കാകട്ടെ ലഹരിയും. വായന വിനോദവും ലഹരിയുമാക്കിയവര്ക്ക് ഭാവനയുടെ അതിരുകള്തകര്ത്ത് വിസ്മയങ്ങളുടെ ലോകത്തേക്ക് പറക്കാനുള്ള ചിറക് മുളയ്ക്കുന്നു. പല കാലത്തിലൂടെ, പല രാജ്യങ്ങളിലൂടെ, സംസ്കാരങ്ങളിലൂടെ, ജീവിതരീതികളിലൂടെ, അവരുടെ അനുഭവങ്ങളിലൂടെ അനേകായിരം മനുഷ്യ മനസുകളിലൂടെ, ചിന്തകളിലൂടെ ഒരായുസ്സുകൊണ്ടു പറന്നു തീര്ക്കാനുള്ള അത്ഭുത സൂത്രമാണ് വായന.

 

വായന പല തരത്തിലുണ്ട്.  പുസ്തകങ്ങള്വായിക്കുന്നതുപോലെ തന്റെ ചുറ്റുപാടുകളും വായിക്കാം, പ്രകൃതിയെ വായിക്കാം, നല്ല മനുഷ്യരെ വായിക്കാം.വായനാ ശീലം ചെറുപ്പത്തില്തന്നെ വളര്ത്തിയില്ലെങ്കില്അതു പിന്നെ പരിശീലിക്കുക ബുദ്ധിമുട്ടാണ്. പാഠപുസ്തകങ്ങളൊഴിച്ച് മറ്റു പുസ്തകങ്ങള്വായിക്കാന്ദിവസേന ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണം.അങ്ങിനെയെങ്കില്ജീവിതകാലം മുഴുവന് നല്ല ശീലം നിങ്ങളെ പിന്തുടരും.

മനസിന്റെ ആരോഗ്യത്തിനും ബുദ്ധിയുടെ വികാസത്തിനും ഹൃദയത്തിന്റെ നൈര്മ്മല്യത്തിനും സഹായിക്കുന്ന, അറിവിന്റെ വിശാലതയും ആഴവും കൂട്ടുന്ന, ധര്മ്മ ബോധം ഉണര്ത്തുന്ന, നമ്മെ കര്മ്മോന്മുഖരാക്കുന്ന പുസ്തകങ്ങള്തെരഞ്ഞെടുത്തു വായിക്കണം. നോവലുകളും കവിതകളും ചെറുകഥകളും നമ്മുടെ ഭാഷാപരമായ കഴിവുകളെ വര്ദ്ധിപ്പിക്കുന്നതോടൊപ്പം ധാര്മ്മിക ചിന്തയുണര്ത്തി, കാര്യങ്ങളെ വിവേചിച്ചറിഞ്ഞ് നല്ല മനുഷ്യരാകാന്സഹായിക്കും.നല്ല ജീവചരിത്ര ഗ്രന്ഥങ്ങള്നമ്മെ നേര്വഴി കാണിക്കും. പുരാണകഥകള്സത്യം, ധൈര്യം, നീതിബോധം എന്നി ഗുണങ്ങളുണ്ടാക്കും.ചരിത്ര പുസ്തകങ്ങള്ഓരോ നാടിന്റെയും സംസ്കാരവും നേട്ടവും തിരിച്ചറിയുന്നതിനും നമ്മുടെ പുരോഗതിക്ക് തടസം നില്ക്കുന്ന കാര്യങ്ങളെ വിവേചിച്ചറിയാനും സഹായിക്കും. ഭൂമിയെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും പ്രകൃതി പ്രതിഭാസങ്ങളെയും അറിയാന്ഭൂമിശാസ്ത്രം സഹായിക്കും. അധ്യാപകരോടും രക്ഷിതാക്കളോടും വായനാശീലമുള്ള മുതിര്ന്നവരോടും ഇത്തരം നല്ല പുസ്തകങ്ങള്ഏതെന്നു ചോദിച്ച് മനസിലാക്കുക. നിങ്ങളുടെ തൊട്ടടുത്ത ഗ്രാമീണ വായനശാലയില്നിന്നോ സ്കൂള്ലൈബ്രറിയില്നിന്നോ പുസ്തകങ്ങള്തെരഞ്ഞെടുത്ത് വായിക്കുക ചീത്ത പുസ്തകങ്ങള്മനസിനെ ദുഷിപ്പിക്കും വികാരങ്ങളെ മലിനമാക്കും. ജീവിതം നരകമാക്കും.വായിക്കുന്ന  പുസ്തകത്തിലെ ആശയങ്ങളെ വിശകലനം ചെയ്ത് അഭിപ്രായങ്ങള്രൂപപ്പെടുത്തുക, ശരിയും തെറ്റും ബലവും ദൗര്ബല്യവും മനസിലാക്കുക, തള്ളേണ്ടതു തള്ളുക, കൊള്ളേണ്ടത് ഉള്ക്കൊള്ളുക എന്നിങ്ങനെ കൃതികളെ സ്വന്തം കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയും വേണം.  പുസ്തക നിരൂപണവും വിമര്ശനക്കുറിപ്പും ആസ്വാദനാനുഭവവുമെല്ലാം തിരിച്ചറിയാന്ഇത്തരത്തിലുള്ള വായന നിങ്ങളെ സഹായിക്കും;വായിക്കാനിഷ്ടപ്പെടുന്ന വിഖ്യാതകൃതികളന്വേഷിച്ച് നിങ്ങള്ലൈബ്രറികളും പുസ്തകക്കടകളും അന്വേഷിച്ചു നടക്കേണ്ട. പണം കൊടുത്തും സൗജന്യമായും വായിക്കാവുന്ന പുസ്തകങ്ങള്ഇന്റര്നെറ്റില്ലഭ്യമാണ്. ലോകത്തെ പ്രമുഖ പുസ്തക പ്രസാധകരെല്ലാം ഇതിനായി വെബ്സൈറ്റുകള്ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ ടേബ് ലറ്റിലോ കമ്പ്യൂട്ടറിലോ നേരിട്ടോ, പി.ഡി.എഫ് ഫയലുകള്ലോഡ് ചെയ്ത് പ്രിന്റെടുത്തോ പുസ്തകങ്ങള്വായിക്കാവുന്നതാണ്.

നല്ല ഗ്രന്ഥങ്ങള്എന്നും നമ്മുടെ നല്ല മിത്രങ്ങളായിരിക്കും എന്നു പറഞ്ഞത് ഡോക്ടര്രാധാകൃഷ്ണനാണ്. ലൈബ്രറിയില്നിന്നെടുക്കുന്ന ഇത്തരം പുസ്തകങ്ങള്കരുതലോടെ വൃത്തിയോടെ കൈകാര്യം ചെയ്യണം. ആയിരക്കണക്കിനു മനസുകള്ക്ക് വെളിച്ചം പകരേണ്ട സൂക്ഷി പ്പുകളാണവ. അവയിലെ പേജുകള്മടക്കിയും ചിത്രങ്ങള്വെട്ടിയും അഴുക്ക് പറ്റിച്ചും വികൃതമാക്കരുത്. ലൈബ്രറിയില്നിന്നെടുക്കുന്ന പുസ്തകങ്ങള്നിശ്ചിത ദിവസത്തിനുള്ളില്തന്നെ തിരികെകൊടുക്കണം. എവിടെവരെ വായിച്ചു എന്നറിയാന്വേസ്റ്റ് പേപ്പര്കീറി പേജുകള്ക്കിടയില്വച്ചാല്മതി.

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: