. നമ്മുടെ പുഴകൾ മരിക്കാതിരിക്കട്ടെ
അഡ്വക്കറ്റ് സാജൻ കോശി
ലോകത്തിലെ അഞ്ഞൂറിലേറെ വൻനദികളിൽ പകുതിയിലേറെയും വരളുകയാണെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ആമസോണും നൈലും ഗംഗയും ഡാന്യൂബുമടക്കം ലോകത്തിലെ മഹാനദികളിൽ പലതും ശോഷിച്ചുകൊണ്ടിരിക്കുകയാണെന്നു കണ്ടെത്തിക്കഴിഞ്ഞു. മറക്കാൻ പാടില്ലാത്ത ജലപാഠങ്ങൾ നാം മറന്നുപോയതിന്റെ ദുരന്തസാക്ഷ്യങ്ങളായി കേരളത്തിലും പല പുഴകളും മരണത്തിലേക്കാണിപ്പോൾ ഒഴുകുന്നത്. ഭൂമിയുടെ സന്തോഷത്തോടെ ഒഴുകിയിരുന്ന നദികളുടെ ഇപ്പോഴത്തെ ദുർവിധിയറിയാൻ ഈ വേനലിലെ ഒരൊറ്റ പുഴക്കാഴ്ച മതിയാകും. കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് , കേരള കാവ്യകലാസാഹിതി എന്നീ സംഘടനകൾ ലോക ജലദിനം ആചരിക്കുകയാണല്ലോ .
മാലിന്യം വലിച്ചെറിഞ്ഞും അഴുക്കുചാലുകൾ തുറന്നുവച്ചും പുഴയെ മലിനമാക്കുമ്പോൾ, കയ്യേറ്റങ്ങളിലൂടെ ശ്വാസംമുട്ടിച്ചുകൊല്ലുമ്പോൾ, വെള്ളത്തിനായി അലയേണ്ടിവരുന്ന നാളത്തെ തലമുറയെക്കുറിച്ചു ചിന്തിക്കാറുണ്ടോ? നമ്മുടെ പുഴകളെയെല്ലാം അടിയന്തരമായി വീണ്ടെടുത്തേതീരൂ. സംസ്ഥാനത്തെ പുഴകളെയും നദികളെയും വീണ്ടെടുക്കാൻ ബഹുജന പങ്കാളിത്തത്തോടെ പ്രത്യേക കർമപദ്ധതി തയാറാക്കിയെ മതിയാകൂ
നദികളെ വീണ്ടെടുക്കാൻ ഒട്ടേറെ പദ്ധതികൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിവരുന്നു. നദീജലം കുളിക്കാനെങ്കിലും ഉതകുന്ന തരത്തിൽ ശുദ്ധമായിരിക്കണമെന്നാണു കേന്ദ്ര സർക്കാരിന്റെ മാനദണ്ഡം. ഇതുമുന്നിൽകണ്ട് കേന്ദ്ര പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനു ഹരിതകേരള മിഷൻ പല പരിപാടികളും നടത്തിവരുന്നു. പുഴയെയും തീരങ്ങളെയും വീണ്ടെടുക്കുക, തീരങ്ങളിലെ നിർമാണപ്രവർത്തനം തടയുക, സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുക, പുഴ മാലിന്യമുക്തമാക്കുക, ആവശ്യമുള്ള ഇടങ്ങളിൽ തടയണ നിർമിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന പേരിലുള്ള പദ്ധതിയും നിലവിലുണ്ട്. ജനപങ്കാളിത്തത്തോടെ നദീസംരക്ഷണപദ്ധതികൾ നടപ്പാക്കുക, ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെയും തദ്ദേശസ്ഥാപനങ്ങളെയും കർമനിരതമാക്കുക, മഴവെള്ള സംഭരണം ഊർജിതമാക്കുക എന്നിങ്ങനെയുള്ള ബഹുമുഖദൗത്യമാണ് കേരളം ആവിഷ്കരിക്കേണ്ടത്. .ജീവപ്രവാഹങ്ങളായ നമ്മുടെ പുഴകളെ ളെ മൃതാവസ്ഥയിലേക്കു നീങ്ങാൻ അനുവദിച്ചുകൂടാ. സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും ഉൾക്കൊള്ളുന്ന ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. കേരളത്തിലെ ജീവനാഡിയായി വിശേഷിപ്പിക്കുന്ന ഇത്തരം ജലാശയങ്ങളിൽ പ്രമുഖമാണ് കേരളത്തിലെ നദികൾ. 20000 ചതുരശ്രകിലോമീറ്ററിൽ കൂടുതൽ നീർവാർച്ചാ പ്രദേശമുള്ള നദികളെയാണ് മഹാനദികളായി കണക്കാക്കുന്നത്. കേരളത്തിൽ മഹാനദികളീല്ല. 2000ത്തിനും 20,000നും ഇടയിൽ ചതുരശ്രകിലോമീറ്റർ നീർവാർച്ചാ പ്രദേശമുള്ളവയെ ഇടത്തരം നദികളായി കണക്കാക്കുന്നു. കേരളത്തിൽ ഭാരതപ്പുഴ, പെരിയാർ, പമ്പാനദി, ചാലിയാർ. എന്നിവയെ ഈ വിഭാഗത്തിൽ പെടുത്താം. ബാക്കിയുള്ളവ ചെറുനദികളാണ്. 44 നദികളാണ് കേരളത്തിലുള്ളത്. 15 കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളുടെ ഗണത്തിൽ കണക്കാക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ നദി 244 കിലോമീറ്ററുള്ള പെരിയാറും ഏറ്റവും ചെറിയ നദി 16 കിലോമീറ്ററുള്ള മഞ്ചേശ്വരം പുഴയുമാണ്. 44 നദികളിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നവയാണ്.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവനാഡിയായി വർത്തിക്കുന്ന നിരവധി പ്രധാന നദികൾ ഇന്ത്യയിൽ ഉണ്ട്. ഗംഗ, യമുന, സിന്ധു, ഗോദാവരി, ബ്രഹ്മപുത്ര എന്നിവയാണ് ഇന്ത്യയിലെ അഞ്ച് പ്രധാന നദികൾഗംഗാ നദിയുടെ ഉത്ഭവം ഗംഗോത്രി ഹിമാനിയിൽ നിന്നാണ്.ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനമായ ഉത്തരകാശി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഗംഗോത്രി ഹിമാനിക്ക് 2 കിലോമീറ്റർ മുതൽ 4 കിലോമീറ്റർ വരെ വീതിയുണ്ട്, ഇതിന് ഏകദേശം 30 കിലോമീറ്റർ നീളമുണ്ട്.ഗംഗാ നദിയുടെ ആകെ നീളം 2,525 കിലോമീറ്ററാണ്.
ഭാഗീരഥി നദിയും അളകനന്ദ നദിയും ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ ചേർന്ന് ഗംഗാനദിയായി മാറുന്നു. ഗംഗാ നദി പർവതങ്ങളിൽ നിന്ന് ഉത്ഭവിച്ച് ഹരിദ്വാറിലെ സമതലങ്ങളിലേക്ക് നീങ്ങുന്നു.യമുന, കോസി, ഗണ്ഡക്, ഘഘര എന്നിവയാണ് ഗംഗയുടെ പ്രധാന പോഷകനദികൾ.ഗംഗയും യമുനയും പ്രയാഗ്രാജിൽ സംഗമിക്കുന്നു. ഇത് മുമ്പ് അലഹബാദ് എന്നറിയപ്പെട്ടിരുന്നു.
സോൺ, ബേത്വ, ചമ്പൽ എന്നിവയാണ് ഗംഗയുടെ മറ്റ് പ്രധാന പോഷകനദികൾ. ഉപദ്വീപിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നാണ് ഈ നദികൾ ഉത്ഭവിക്കുന്നത്. ബ്രഹ്മപുത്ര നദിയുടെ ആകെ നീളം 3848 കിലോമീറ്ററാണ്.മാനസരോവർ തടാകത്തിൽ നിന്നാണ് ബ്രഹ്മപുത്ര നദി ഉത്ഭവിക്കുന്നത്.ബ്രഹ്മപുത്രയ്ക്ക് കുറുകെയുള്ള ധുബ്രി-ഫുൽബാരി പാലം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായി മാറും.ഗോദാവരി നദിയുടെ നീളം 1,465 കിലോമീറ്ററാണ്.ഗോദാവരി ഒരു സീസണൽ നദിയാണ്. മഴക്കാലത്ത് ഗോദാവരി വീതി കൂടുകയും വേനൽക്കാലത്ത് വറ്റിവരളുകയും ചെയ്യും.ഗോദാവരി നദിയെ പലപ്പോഴും ദക്ഷിണ (തെക്ക്) ഗംഗ എന്നാണ് വിളിക്കുന്നത്. ഹിന്ദുമതത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൂടെയാണ് ഗോദാവരി നദി കടന്നുപോകുന്നത്.
മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള ത്രയംബകേശ്വറിൽ നിന്നാണ് ഗോദാവരി നദി ഉത്ഭവിക്കുന്നത്.ബംഗംഗ, കഡ്വ, ശിവന, പൂർണ, കദം, പ്രാണഹിത, നസർദി, പ്രവര, സിന്ധ്ഫന, മഞ്ജീര, മനൈർ എന്നിവയാണ് ഗോദാവരി നദിയുടെ പ്രധാന പോഷകനദികൾ. നർമ്മദ നദിയുടെ ആകെ നീളം 1312 കിലോമീറ്ററാണ്.ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ നർമ്മദാ നദി അറബിക്കടലിൽ പതിക്കുന്നു.പെനിൻസുലർ ഇന്ത്യയിലെ വളരെ കുറച്ച് പ്രധാന നദികളിൽ ഒന്ന് പടിഞ്ഞാറൻ ദിശയിൽ ഒഴുകുകയും അറബിക്കടലിൽ ഒഴുകുകയും ചെയ്യുന്നു.പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി നർമ്മദയാണ്.മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ നിന്ന് ഉത്ഭവിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ് കൃഷ്ണ.കൃഷ്ണ നദിയുടെ പ്രധാന പോഷകനദിയാണ് തുംഗഭദ്ര.
കൊയ്ന, പഞ്ചഗംഗ, ദുധഗംഗ, ഘടപ്രഭ, മാലപ്രഭ തുടങ്ങിയവ. കൃഷ്ണ നദിയുടെ പ്രധാന പോഷകനദികളാണ്.ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെയാണ് കൃഷ്ണ നദി ഒഴുകുന്നത്.കൃഷ്ണ നദിയുടെ നീളം 1400 കിലോമീറ്ററാണ്.യമുനാ നദിയുടെ നീളം 1,376 കിലോമീറ്ററാണ്.യമുന നദി ഇന്ത്യയിലെ ഏറ്റവും നീളമേറിയ പോഷകനദിയാണ്, യമുനയും ഗംഗയും ഹിന്ദുമതത്തിൽ വളരെ പുണ്യനദികളായി കണക്കാക്കപ്പെടുന്നു.യമുന നദി ഇന്ത്യൻ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, കേന്ദ്രഭരണ പ്രദേശമായ ഡൽഹി എന്നിവയിലൂടെ ഒഴുകുന്നു.യമുന നദിയുടെ ഏറ്റവും നീളമേറിയ പോഷകനദി ചമ്പൽ നദിയാണ്.ഇന്ത്യയുടെ ചുവന്ന നദി എന്നാണ് ബ്രഹ്മപുത്ര അറിയപ്പെടുന്നത്.പുരാതന ഭാരതത്തെ ഏഴു നദികളുടെ നാട് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. നദികൾ ഇത്രയും പ്രധാനപെട്ടതായതു കൊണ്ടാണ് നാം നദികളെ പൂജിക്കുന്നത്. പക്ഷെ നാം അവയെ പൂജിക്കുകയേ ചെയ്തുള്ളൂ; അവയെ സംരക്ഷിച്ചില്ല.
നമ്മുടെ നദികളിൽ അധികവും കാടുകളിൽ നിന്നുള്ള ജലത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഭൂമി മഴക്കാടുകൾ കൊണ്ട് നിറഞ്ഞിരുന്നപ്പോൾ ജലം മണ്ണിലേക്ക് ഊറി ഇറങ്ങി അരുവികളിലേക്കും നദികളിലേക്കും എത്തുമായിരുന്നു; അപ്പോൾ നദികളിൽ ജലം സമൃദ്ധമായി ഒഴുകുകയും ചെയ്തിരുന്നു. വർഷം തോറും സെപ്റ്റംബർ മാസത്തിലെ അവസാന ഞായറാഴ്ച ലോക നദി ദിനമായി ആഘോഷിക്കുകയാണ്.നദികളുടെ പ്രാധാന്യത്തെക്കുറിച്ചും ഭൂമിയില്‍ ജീവന് നിലനിര്‍ത്തുന്നതില്‍ നദികളുടെ പങ്കിനെക്കുറിച്ചും അവബോധം വളർത്തുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ സുപ്രധാന ആവാസ വ്യവസ്ഥയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആഗോള തലത്തില്‍ തന്നെ വിവിധ പരിപാടികള് ഈ ദിനത്തില്‍ നടത്തപ്പെടും.നദി ദിനത്തിന്റെ ചരിത്രം:2005ലാണ് ലോക നദി ദിനം ആദ്യമായി ആഘോഷിക്കപ്പെട്ടത്.
--------------------------------
No comments:
Post a Comment