Pages

Tuesday, January 6, 2026

വ്യാജ മരുന്നുകളെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ല

 

വ്യാജ മരുന്നുകളെ  നിയന്ത്രിക്കാൻ  സർക്കാരിന് കഴിയുന്നില്ല


 

വ്യാജ വാക്സിനുകൾ നൽകി മരണക്കെണിയൊരുക്കുന്ന  കമ്പനികൾക്ക്   ഒത്താശ  നൽകുകയാണ് ഭരണകൂടം:.പേവിഷബാധ വാക്സിൻ തട്ടിപ്പും സർക്കാരിന്റെ കുറ്റകരമായ മൗനവും. വ്യാജ വാക്സിൻ എടുത്ത ആളുകളുടെ ജീവന് ആര് ഉത്തരവാദിത്തം പറയും? പാവപ്പെട്ടവരുടെ ജീവനേക്കാൾ വിലയാണോ ഔദ്യോഗിക പദവികൾക്കും കമ്പനികളുടെ ലാഭത്തിനും സർക്കാർ നൽകുന്നത്? ലോകമെങ്ങും ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്ന കച്ചവടങ്ങളിലൊന്നാണ് മരുന്ന് വിൽപ്പന. മരുന്നുകൾ നിർമ്മിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ലംഘിച്ച് യഥേഷ്ടം മരുന്ന് നിർമ്മാണം നടക്കുന്നുണ്ടെന്നത് പലപ്പോഴും വെളിപ്പെടുന്നത് കൂട്ടമരണങ്ങൾ പോലുള്ള സംഭവങ്ങൾ നടക്കുമ്പോഴുള്ള അന്വേഷണങ്ങളിലാണ്.

കഴിഞ്ഞ ഒക്ടോബറിൽ മദ്ധ്യപ്രദേശിലെ ഒരു സ്വകാര്യ ക്ളിനിക്കിൽ നിന്ന് നൽകിയ ചുമ മരുന്ന് കഴിച്ച ഇരുപതിൽപ്പരം കുട്ടികൾ മരിച്ച സംഭവം ഉണ്ടായതിനു പിന്നാലെ രാജ്യമൊട്ടാകെ മരുന്നുകമ്പനികളിലും മറ്റും വ്യാപകമായ പരിശോധന നടന്നിരുന്നു. പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ചുമയുടെ മരുന്ന് നിർമ്മിക്കുന്ന ഒട്ടേറെ വ്യാജ കമ്പനികൾ രാജ്യത്ത് യാതൊരു തടസവുമില്ലാതെ പ്രവർത്തിക്കുന്നുണ്ട് എന്ന കണ്ടെത്തൽ ആരോഗ്യരംഗത്തെ പിടിച്ചുകുലുക്കാൻ പോന്നതായിരുന്നു.വലിയ പേരുള്ള ചില മരുന്നു കമ്പനികൾ പോലും തകരമടിച്ചുണ്ടാക്കിയ താത്കാലിക ഷെഡ്ഡു പോലുള്ള സംവിധാനങ്ങളിലാണ് പ്രവർത്തിച്ചിരുന്നതെന്നും തെളിവ് സഹിതം പരിശോധനയിൽ കണ്ടെത്താനായി. രാജ്യത്തെ ജനങ്ങളുടെ ജീവൻ വച്ച് പന്താടാൻ ഇവർക്ക് എങ്ങനെ കഴിഞ്ഞു എന്ന് ആരായുമ്പോഴാണ് മരുന്നുകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട സംവിധാനങ്ങളിൽ നിലനിൽക്കുന്ന പാളിച്ചകൾ തെളിഞ്ഞുവരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൈക്കൂലിപ്പണം കൈമറിയുന്ന അഴിമതിക്ക് രംഗം കുപ്രസിദ്ധമാണ്.

നിർഭാഗ്യകരമായ ഏതെങ്കിലും സംഭവം ഉണ്ടാകുമ്പോൾ മാത്രമാണ് പരിശോധനകൾ നടക്കാറുള്ളത്. തമിഴ്നാട്ടിലെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉത്പാദിപ്പിച്ച ചുമ മരുന്ന് കഴിച്ചാണ് മദ്ധ്യപ്രദേശിൽ കുട്ടികൾ മരിക്കാനിടയായത്. തുടർന്ന് കമ്പനി അടച്ചുപൂട്ടുകയും മരുന്ന് നിരോധിക്കുകയും ചെയ്തു.ചുമ മരുന്ന് കുറിപ്പടി ഇല്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വിതരണം ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. അപ്പോഴും,​ ഇത്തരം മരുന്നുകൾ ഇറക്കുന്ന എത്ര വ്യാജ കമ്പനികൾ പ്രവർത്തിക്കുന്നു എന്നതിലേക്ക് അന്വേഷണം നീണ്ടിരുന്നില്ല. പലപ്പോഴും ഇത്തരം കമ്പനികൾ രേഖകളിൽ മാത്രമാവും ഉണ്ടാവുക. മരുന്നിന്റെ നിർമ്മാണമൊക്കെ നടത്തുന്നത് മറ്റു പലരുമായിരിക്കും. വാരാണസിയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന അഞ്ച് വ്യാജ സിറപ്പ് കമ്പനികളാണ് കഴിഞ്ഞയാഴ്ച കണ്ടെത്തിയത്. അഞ്ചുപേർ അറസ്റ്റിലായി. ഇവർ 23 കോടി രൂപയുടെ ഇടപാട് നടത്തുകയും തുക ഹവാല ഇടപാട് വഴി വിദേശത്തേക്കും മറ്റും കടത്തുകയും ചെയ്തതായും കണ്ടെത്തി. മദ്ധ്യപ്രദേശ് സംഭവത്തിന്റെയും ഇത്തരം വ്യാജ കമ്പനികളുടെ പ്രവർത്തനത്തിന്റെയും പശ്ചാത്തലത്തിൽ കഫ് സിറപ്പ് മാഫിയയെ തളയ്ക്കാൻ കേന്ദ്രം നിയമ നിർമ്മാണത്തിന് ഒരുങ്ങുന്നത് സ്വാഗതാർഹമാണ്.ആയിരത്തിൽ താഴെ ജനസംഖ്യയുള്ളിടത്ത് ലൈസൻസില്ലാതെ ചുമ സിറപ്പ് വിൽക്കാൻ നിലവിൽ നിയമം അനുവദിക്കുന്നുണ്ട്. നിയമത്തിലെ പഴുത് മുതലെടുത്താണ് നിരവധി വ്യാജന്മാർ രംഗത്ത് വിലസുന്നത്. ഉത്തരേന്ത്യൻ കുഗ്രാമങ്ങളിൽ ചെറിയ കടകളിൽപ്പോലും വ്യാജ സിറപ്പുകൾ ലഭ്യമാണ്.

പുതിയ നിയമം വരുന്നതോടെ ഇത് നടക്കാതാകും. നിയമ ഭേദഗതിയുടെ കരട് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ 30 ദിവസത്തിനകം പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. വ്യാജ മരുന്ന് കഴിച്ചതിന്റെ ദുഷ്ഫലങ്ങൾ അനുഭവിച്ചവർ തെളിവുകളും രേഖകളും സഹിതം അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മുന്നോട്ടു വരേണ്ടതാണ്. എന്തു വിലകൊടുത്തും വ്യാജ മരുന്ന് മാഫിയകളെ തകർക്കേണ്ടത് ഇന്ത്യയുടെ പുതുതലമുറയെ ആരോഗ്യമുള്ളവരായി നിലനിറുത്താൻ അനിവാര്യമാണ്.

വ്യാജ മരുന്നുകള്വില്ക്കുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കാന്ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്ദേശം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്ഡ്രഗ്സ് കണ്ട്രോളറുടെ ഏകോപനത്തില്നടത്തി വന്നിരുന്ന പരിശോധനയിലാണ് ആസ്തമ രോഗികള്വ്യാപകമായി ഉപയോഗിച്ച് വരുന്ന, Cipla Ltd എന്ന കമ്പനിയുടെ SEROFLO Rotacaps 250 Inhalerന്റെ വ്യാജ മരുന്നുകള്കണ്ടെത്തിയത്. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്.വ്യാജമരുന്ന് ശൃംഖലയില്മരുന്നുകള്വാങ്ങി വില്പനയ്ക്കായി സ്റ്റോക്ക് ചെയ്തിരുന്നത് കണ്ടെത്തിയതിനെ തുടര്ന്ന് തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ആശ്വാസ് ഫാര്, തൃശൂര്പൂങ്കുന്നം ആസ്ഥാനമായി പ്രവര്ത്തിക്കുന്ന Med World ഫാര് എന്നീ സ്ഥാപനങ്ങള്ക്കെതിരെ ഡ്രഗ്സ് കണ്ട്രോള്വിഭാഗം നിയമനടപടികള്സ്വീകരിച്ചു. സ്ഥാപനങ്ങള്ക്കെതിരെ കേസും എടുത്തിട്ടുണ്ട്. കൂടാതെ പ്രസ്തുത സ്ഥാപനങ്ങളുടെ ഡ്രഗ്സ് ലൈസന്സുകള്റദ്ദ് ചെയ്യുന്നത് ഉള്പ്പെടെയുള്ള കര്ശന നടപടികള്സ്വീകരിക്കും.വ്യാജമരുന്ന് ശൃംഖല സംബന്ധിച്ച തുടരന്വേഷണം ഊര്ജിതമായി നടത്തി അനിവാര്യമായ നടപടികള്സ്വീകരിക്കുന്നതാണ്. സംസ്ഥാനത്തിന് പുറത്തുനിന്നും മരുന്ന് വാങ്ങുന്ന വ്യാപാരികള്‍, നിര്മ്മാതാവില്നിന്നും വ്യാപാരികളുടെ പക്കലേക്ക് എത്തുന്നത് വരെ വിതരണ ശൃംഖലയില്നിന്നുമുള്ള എല്ലാ ബില്ലുകളും സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്. പരിശോധനയില്‍, മതിയായ രേഖകള്ഇല്ലാതെ നിയമ വിരുദ്ധമായി മരുന്നുകള്സൂക്ഷിക്കുന്നത് കണ്ടെത്തുന്ന പക്ഷം പ്രസ്തുത സ്ഥാപനത്തിനു എതിരെ നടപടിയെടുക്കണം.വ്യാജ മരുന്നുകളെ  നിയന്ത്രിക്കാൻ  സർക്കാരിന് കഴിയാത്തതു  എന്തുകൊണ്ട് ?

പ്രൊഫ്. ജോൺ കുരാക്കാർ

No comments: