Pages

Thursday, July 20, 2023

ഉമ്മൻ ചാണ്ടി സാറിനെ കുരിശിക്കാ കുരുശിക്ക എന്ന് ആർത്ത് വളിച്ച ജനം ഇന്ന് ആ മനുഷ്യൻ നീതിമാനായിരുന്നു എന്ന് വിളിച്ചുപറയുന്നു.

 

ഉമ്മൻ ചാണ്ടി സാറിനെ കുരിശിക്കാ കുരുശിക്ക എന്ന് ആർത്ത് വളിച്ച ജനം ഇന്ന് മനുഷ്യൻ നീതിമാനായിരുന്നു എന്ന് വിളിച്ചുപറയുന്നു.



ഉമ്മൻ ചാണ്ടി സാറിനെ കുരിശിക്കാ കുരുശിക്ക എന്ന് ആർത്ത് വളിച്ച ജനം ഇന്ന് മനുഷ്യൻ നീതിമാനായിരുന്നു എന്ന് വിളിച്ചുപറയുന്നു. അവസാനമായി  ഉമ്മൻ ചാണ്ടിയെ  കാണാൻ

തടിച്ചുകൂടിയ  ജനത്തെ കാണുമ്പോൾ അത്ഭുതവും  അതിശയവും  തോന്നുന്നു .

സാധാരണക്കാരായ മനുഷ്യർ. മഞ്ഞും മഴയും വകവെക്കാതെ  മണിക്കൂറുകൾ കാത്തിരിക്കുന്ന സ്നേഹം. സത്യത്തിൽ ഭാഗ്യവാനായ മനുഷ്യൻ. ആൾക്കൂട്ടത്തിൽ നിന്ന് ഊർജ്ജം കൊണ്ടവന് ഇരട്ടി ആൾക്കൂട്ടം ആദരവ് തിരിച്ചു നൽകുന്ന  അവിസ്മരണീയമായ നിമിഷങ്ങൾ.

ഇത്രയും വലിയൊരു മനുഷ്യനായിരുന്നുവോ അടുത്ത കാലം വരെ കൺമുമ്പിലൂടെ ചുരുട്ടിപ്പിടിച്ച മുണ്ടുമായി തിരക്കിട്ട് നടന്നു പോയിരുന്നത്  എന്നറിഞ്ഞില്ല . എങ്ങനെയാണ് ഇങ്ങനെ ആളുകളെ വശീകരിച്ച് വശത്താക്കാൻ കഴിയുന്നത്? ഒന്നിനും സമയമില്ലാതെ തിരക്കിട്ട് പോകുന്ന ഇക്കാലത്ത് മണിക്കൂറുകൾ ക്ഷമയോടെ കാത്തിരിക്കുന്ന സമൂഹം നൽകുന്ന ഒരു വലിയ സന്ദേശം നിഷ്കളങ്കവും നിസ്വാർത്ഥവുമായ സ്നേഹത്തിന് ജനം  നൂറിരട്ടി സ്നേഹം  പകരം കൊടുക്കും

.കെ എസ് യു ,യൂത്ത് കോൺഗ്രസിലൂടെയും സംസ്ഥാന കോൺഗ്രസിന്റെ നേതൃനിരയിലെത്തിയ ഉമ്മൻചാണ്ടി സംസ്ഥാനതല കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മൻചാണ്ടിയെ നയിച്ചു. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപിക്കാതെ ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. രോഗാതുരനായ ഘട്ടത്തിൽപ്പോലും ഏറ്റെടുത്ത കടമകൾ പൂർത്തീകരിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു.

ഉമ്മൻ ചാണ്ടി  സത്യസന്ധനായിരുന്നു , നീതിമാൻ ആയിരുന്നു..

കനിവിന്റെ വറ്റാത്ത ഉറവ ആയിരുന്നു.തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്..ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച  വ്യകതിയാണദ്ദേഹം .സെക്രട്ടറിയേറ്റു വളഞ്ഞവരും ,വളഞ്ഞിട്ടു ആക്രമിച്ചവരും ഉമ്മൻ ചാണ്ടി  സാർ  ആരായിരുന്നു വെന്ന്  ഒരിക്കലും  മനസ്സിലാക്കിയില്ല . ജനങ്ങൾക്ക് വേണ്ടി ജീവിച്ച് ,പ്രവർത്തിച്ചു അവൻ  ചെയ്യുന്ന നൻമയുടെ പ്രതികരണം ആണ് ഇപ്പോൾ  കേരളത്തിലുടനീളം കാണുന്നത് കാണുന്നത്.. ഉമ്മൻ ചാണ്ടിയെ  ഒരു വിഭാഗം തളർത്താൻ ശ്രമിച്ചു  എന്നാൽ ആയിരം ഇരട്ടി  സ്നേഹത്തോടെ  അദ്ദേഹത്തെ ചേർത്ത് നിർത്തി .ആൾക്കൂട്ടത്തിനും ആരവങ്ങൾക്കും മുന്നിൽ നിന്ന് ബഹുദൂരം കേരളത്തെ നയിച്ച ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ.

പ്രൊഫ്. ജോൺ കുരാക്കാർ

.

No comments: