നമ്മുടെ ജവാന്മാർ
രാജ്യത്തിനുള്ളിൽപ്പോലും സുരക്ഷിതരല്ല
ആഭ്യന്തരസുരക്ഷയ്ക്കു ഭീഷണി ഉയർത്തുന്ന പല തീവ്രവാദ സംഘടനകളും ഗ്രൂപ്പുകളും രാജ്യത്തു സജീവമാണ്. അക്കൂട്ടത്തിൽ അടുത്തകാലത്തായി കരുത്തു നേടിയിട്ടുള്ള ഒന്നാണ് മാവോയിസ്റ്റ് പ്രസ്ഥാനം. പിന്നോക്ക അവസ്ഥയും അവഗണനയും ക്രൂരതയുമാകാം ഇത്തരം തീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വളരാൻ ഇടയാകുന്നത് .ഛ ത്തീസ്ഗഡിൽ ഈ വർഷം ഇതുവരെ 72 സുരക്ഷാ ഭടന്മാരാണു മാവോയിസ്റ്റുകളുടെ തോക്കിനിരയായത്. 2010 മുതലുള്ള കണക്കെടുത്താൽ കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 200 കവിയും. രാജ്യാതിർത്തിയിൽ എപ്പോഴും സംഘർഷാന്തരീക്ഷമുണ്ടെങ്കിലും അവിടെപ്പോലും ഇത്രയും ജവാന്മാർക്കു ജീവൻ നഷ്ടപ്പെടുന്നില്ല. അതീവ ഗുരുതരമാണ് ആഭ്യന്തരരംഗത്തെ ഈ സുരക്ഷാഭീഷണി. നമ്മുടെ ജവാന്മാർക്കു രാജ്യത്തിനുള്ളിൽപ്പോലും സുരക്ഷിതത്വമില്ലെന്നുവരുന്നത് അത്യന്തം ഖേദകരമാണ്.
രാജ്യത്ത് എന്ത് പുരോഗതി ഉണ്ടായാലും രാജ്യസുരക്ഷയും ആഭ്യന്തര സുരക്ഷയുമില്ലെങ്കിൽ എന്തു പ്രയോജനം ?വ്യവസ്ഥാപിത ഭരണകൂടത്തിനെതിരേ ആക്രമണങ്ങൾ അഴിച്ചുവിടാൻ അവർക്കു നിഷ്പ്രയാസം കഴിയുന്നു. സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥ മാറിയെങ്കിൽ മാത്രമേ ആഭ്യന്തര തീവ്രവാദം അവസാനിക്കുകയുള്ളു .പാവപ്പെട്ടവരെ മനുഷ്യരായി കാണണം .ജവാന്മാരും സുരക്ഷഭടമാരുമാണ് കൊല്ലപ്പെടുന്നത് . തീവ്രവാദികൾക്കു പ്രാദേശിക പിന്തുണ കിട്ടുന്നതുകൊണ്ടാണ് ഇത്രയധികം ആക്രമണങ്ങൾ നടക്കുന്നത്.. പോലീസുകാരുടെയും ജവാന്മാരുടെയും ചോരയൊഴുക്കിയുള്ള വിപ്ലവം ഒരിക്കലും വിജയിക്കില്ല .സമൂഹത്തിലെ പ്രബലരുടെയും മറ്റും ചൂഷണം മൂലം ദാരിദ്ര്യം അനുഭവിക്കുന്നവർ ഈ വിപ്ലവകാരികളിൽ തങ്ങളുടെ രക്ഷകരെ കാണുന്നു. മറ്റാരും സഹായിക്കാനില്ലാത്ത സാഹചര്യത്തിലാവാം പാവങ്ങൾ തീവ്രവാദികളുടെ കയ്യിൽ അകപ്പെടുന്നത് .
അത്യാധുനിക ആയുധങ്ങളും ശാസ്ത്രീയമായി സായുധപരിശീലനവും ലഭിച്ചിട്ടുള്ള മാവോയിസ്റ്റ് ഗ്രൂപ്പുകളെ നിസ്സാരമായി സുരക്ഷസേനക്ക് നേരിടാൻ കഴിയുമെന്ന് തോന്നുന്നില്ല .രാജ്യത്ത് പിന്നോക്കാവസ്ഥയിൽ കഴിയുന്ന സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും വികസനം എത്തിക്കാനുംഅവഗണിക്കപ്പെട്ട ജനതയെ പൊതുധാരയിലേക്ക് കൊണ്ടുവരികയും തീവ്രവാദ പ്രസ്ഥാനങ്ങളെ തുടക്കത്തിലെ ഇല്ലാതാക്കാനുമുള്ള പരിശ്രമം സംസ്ഥാന കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകണം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment