DEMONETIZATION- DAILY
WAGERS-NO WORK OR CASH
നോട്ടു നിരോധനം: തൊഴിലുറപ്പ് തൊഴിലാളികൾ പട്ടിണിയിൽ
In the absence of work
and cash, a majority of the seasonal workers are struggling to make ends meet.
To get a clearer picture, the labour department has also ordered a survey.
“Construction work in the unorganised sector has almost come to a standstill and
the real estate industry is also witnessing a slowdown. There is no work for
labourers and they also don’t have the cash to pay rent, buy food, or send it
home
തൊഴിലുറപ്പു പദ്ധതിയിലെ 23.4 ലക്ഷം പേർ നോട്ടു നിരോധനത്തെ തുടർന്ന് കഴിഞ്ഞ മാസം പട്ടിണിയിലായി. മുൻ മാസത്തെ അപേക്ഷിച്ച് നവംബർ മാസം മൊത്തം തൊഴിലവസരങ്ങളുടെ 23 ശതമാനം കുറവുണ്ടായി. മുൻ വർഷം നവംബർ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ തൊഴിൽ നഷ്ടം 55 ശതമാനമാണ്.ആകെ തൊഴിൽ നഷ്ടത്തിന്റെ കണക്ക് പരിശോധിച്ചാൽ ഗ്രാമീണ മേഖലയിലാണ് ഏറ്റവും കൂടുതൽ. തൊഴിലുറപ്പു പദ്ധതി പ്രകാരം നൽകുന്നതിനുള്ള തുക ബാങ്ക് അക്കൗണ്ടുകളിൽ ഉണ്ടെങ്കിലും പിൻവലിക്കുന്നതിന് നിയന്ത്രണമുള്ളതിനാൽ നൽകാൻ സാധിക്കുന്നില്ലെന്നാണ് തദ്ദേശ ഭരണ സ്ഥാപന മേധാവികൾ പറയുന്നത്.
ചില സ്ഥലങ്ങളിൽ ഇപ്പോഴും തൊഴിൽ നൽകാൻ ശ്രമിക്കുന്നുവെങ്കിലും ഇടപാടുകൾക്ക് നിയന്ത്രണമുള്ളതിനാൽ വേതനം നൽകാത്ത സ്ഥിതിയാണ്. അതുകൊണ്ടുതന്നെ പണിയെടുത്താലും വേതനം ലഭിക്കുന്നില്ല. ആഴ്ചകളായി ഈ സ്ഥിതി തുടരുകയാണ്. പ്രധാന പ്രശ്നം നോട്ടുക്ഷാമം തന്നെയാണ്. ബാങ്കുകളിൽ സാധാരണ ഇടപാടുകാർക്ക് പോലും പണം നൽകാനില്ലാത്ത സാഹചര്യത്തിൽ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള പദ്ധതിക്ക് പണം അനുവദിക്കാൻ സാധിക്കാത്ത സ്ഥിതിയാണ് ബാങ്കുകൾക്ക്. തൊഴിലും കൂലിയുമില്ലാത്തതിനാൽ ചെറുകിട കച്ചവടക്കാർ ആദ്യമൊക്കെ അവശ്യ വസ്തുക്കൾ കടമായി നൽകിയിരുന്നുവെങ്കിലും പിന്നീട് അത് നിലച്ചുവെന്ന് തൊഴിലാളികൾ പറയുന്നു.
മറ്റെന്തെങ്കിലും തൊഴിലിന് പോകാമെന്നു വച്ചാൽ എല്ലാ മേഖലയിലും പ്രതിസന്ധിയായതിനാൽ അതിനും സാധിക്കാത്ത സ്ഥിതിയാണ്. പ്രധാനമായും ഇത്തരക്കാർക്ക് ആശ്രയിക്കാവുന്ന കാർഷിക – നിർമ്മാണ മേഖല പൂർണമായും സ്തംഭിച്ച സ്ഥിതിയിലാണ്. ഡിസംബർ 12 വരെയുള്ള കണക്കനുസരിച്ച് 37,000 കോടി രൂപ തൊഴിലുറപ്പു വേതനത്തിൽ കുടിശികയാണ്. സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ച 13,000 കോടി രൂപയാകട്ടെ താഴേ തലത്തിലേയ്ക്ക് കൈമാറാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്.
അതിനിടെ ഉൽപാദനം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതമായതിനാൽ വൻകിട കമ്പനികൾ പോലും ജീവനക്കാരെ ഒഴിവാക്കിത്തുടങ്ങി.
കരാറടിസ്ഥാനത്തിൽ ഫോണുകൾ നിർമ്മിക്കുന്ന ഫോക്സ്കോൺ ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. 8000 ജീവനക്കാരിൽ 1700 പേരോടാണ് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇൻടെക്സ്, ലാവ, കാർബൺ തുടങ്ങിയ സ്ഥാപനങ്ങൾ 10 മുതൽ 40 ശതമാനം വരെ ലേ ഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ചില സ്ഥലങ്ങളിൽ ഇപ്പോഴും തൊഴിൽ നൽകാൻ ശ്രമിക്കുന്നുവെങ്കിലും ഇടപാടുകൾക്ക് നിയന്ത്രണമുള്ളതിനാൽ വേതനം നൽകാത്ത സ്ഥിതിയാണ്. അതുകൊണ്ടുതന്നെ പണിയെടുത്താലും വേതനം ലഭിക്കുന്നില്ല. ആഴ്ചകളായി ഈ സ്ഥിതി തുടരുകയാണ്. പ്രധാന പ്രശ്നം നോട്ടുക്ഷാമം തന്നെയാണ്. ബാങ്കുകളിൽ സാധാരണ ഇടപാടുകാർക്ക് പോലും പണം നൽകാനില്ലാത്ത സാഹചര്യത്തിൽ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള പദ്ധതിക്ക് പണം അനുവദിക്കാൻ സാധിക്കാത്ത സ്ഥിതിയാണ് ബാങ്കുകൾക്ക്. തൊഴിലും കൂലിയുമില്ലാത്തതിനാൽ ചെറുകിട കച്ചവടക്കാർ ആദ്യമൊക്കെ അവശ്യ വസ്തുക്കൾ കടമായി നൽകിയിരുന്നുവെങ്കിലും പിന്നീട് അത് നിലച്ചുവെന്ന് തൊഴിലാളികൾ പറയുന്നു.
മറ്റെന്തെങ്കിലും തൊഴിലിന് പോകാമെന്നു വച്ചാൽ എല്ലാ മേഖലയിലും പ്രതിസന്ധിയായതിനാൽ അതിനും സാധിക്കാത്ത സ്ഥിതിയാണ്. പ്രധാനമായും ഇത്തരക്കാർക്ക് ആശ്രയിക്കാവുന്ന കാർഷിക – നിർമ്മാണ മേഖല പൂർണമായും സ്തംഭിച്ച സ്ഥിതിയിലാണ്. ഡിസംബർ 12 വരെയുള്ള കണക്കനുസരിച്ച് 37,000 കോടി രൂപ തൊഴിലുറപ്പു വേതനത്തിൽ കുടിശികയാണ്. സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ച 13,000 കോടി രൂപയാകട്ടെ താഴേ തലത്തിലേയ്ക്ക് കൈമാറാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്.
അതിനിടെ ഉൽപാദനം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതമായതിനാൽ വൻകിട കമ്പനികൾ പോലും ജീവനക്കാരെ ഒഴിവാക്കിത്തുടങ്ങി.
കരാറടിസ്ഥാനത്തിൽ ഫോണുകൾ നിർമ്മിക്കുന്ന ഫോക്സ്കോൺ ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. 8000 ജീവനക്കാരിൽ 1700 പേരോടാണ് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇൻടെക്സ്, ലാവ, കാർബൺ തുടങ്ങിയ സ്ഥാപനങ്ങൾ 10 മുതൽ 40 ശതമാനം വരെ ലേ ഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ്.
Prof. John Kurakar
No comments:
Post a Comment