ഡോ.കെ.രാധാകൃഷ്ണൻ ഐ. എസ്. ആർ.ഒ. ചെയർമാൻ പദവിയിൽ നിന്ന് വിരമിച്ചു.
He never looked back since then
and the acme of his achievement was the "Mangalyaan" mission to the
red planet.India made space history on September 24 when its low-cost Mars
spacecraft was successfully placed in orbit around the red planet in its very
first attempt, breaking into an elite club of three nations.The Rs. 450-crore MOM Mangalyaan is the
cheapest inter-planetary mission that, at just USD 74 million, costing less
than the estimated USD 100 million budget of the sci-fi blockbuster
"Gravity" and a tenth of NASA's Mars mission Maven, entered the
Martian orbit on September 22.European, American and Russian probes have
managed to orbit or land on the planet, but after several attempts. MOM feat
gave a boost to India's global standing in space.Mangalyaan was named among the
best inventions of 2014 by TIME magazine which described it as a technological
feat that will allow India to flex its "interplanetary muscles."
മംഗൾയാൻ ദൗത്യത്തിലൂടെ രാജ്യത്തെ ലോക ശാസ്ത്രമേഖലയിൽ ഉന്നതിയിലെത്തിച്ച മലയാളി ശാസ്ത്രഞ്ജനായ ഡോ.കെ.രാധാകൃഷ്ണൻ ഐ. എസ്. ആർ.ഒ. ചെയർമാൻ പദവിയിൽ നിന്ന് വിരമിച്ചു.2014 ഒക്ടോബർ 31 ന് കാലാവധി പൂർത്തിയായെങ്കിലും നിർബന്ധത്തിന് വഴങ്ങി രണ്ടുമാസം കൂടി തുടരുകയായിരുന്നു. ഇനിയും തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെയാണ് ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. പകരം ആളെ കണ്ടെത്തുന്നതുവരെ ഗുജറാത്ത് സ്വദേശിയും കേന്ദ്രഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറിയുമായ ഡോ.സൈലേഷ് നായകിന് ഐ. എസ്. ആർ.ഒ. ചെയർമാന്റെ താൽക്കാലിക ചുമതല നൽകി.
ഐ.എസ്.ആർ.ഒ. ചെയർമാൻ സ്ഥാനത്തേക്ക് കെ.രാധാകൃഷ്ണൻ രണ്ടുപേരുകൾ നിർദേശിച്ച് പ്രധാനമന്ത്രിക്ക് കുറിപ്പ് നൽകിയിരുന്നു. അഹമ്മദാബാദിലെ സ്പെയ്സ് ആപ്ളിക്കേഷൻ ഡയറക്ടർ കിരൺകുമാർ, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്റർ ഡയറക്ടർ എം. വൈ. എസ് പ്രസാദ് എന്നിവരെയാണ് അദ്ദേഹം നിർദ്ദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അത് തൃപ്തികരമായില്ല. തുടർന്ന് പുതിയ ചെയർമാനെ കണ്ടെത്താൻ മുൻ ഐ. എസ്.ആർ.ഒ. ചെയർമാൻ യു. ആർ. റാവുവിന്റെ അദ്ധ്യക്ഷതയിൽ സമിതി രൂപീകരിച്ചിരിക്കയാണ്. അതിനിടെയാണ് താൽക്കാലിക നിയമനം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായത്.
മലയാളിയായ ഡോ.മാധവൻനായർ വിരമിച്ചതിനെ തുടർന്ന് 2009 ൽ ചെയർമാനായ ഇരിങ്ങാലക്കുട സ്വദേശിയായ കെ.രാധാകൃഷ്ണൻ ഐ.എസ്.ആർ.ഒയുടെ കീർത്തി വാനോളം ഉയർത്തിയാണ് വിരമിക്കുന്നത്. മംഗൾയാനും ചന്ദ്രയാനും വിജയിപ്പിച്ച കെ. രാധാകൃഷ്ണൻ നാലായിരം കിലോഗ്രാമിലേറെ ഭാരമുളള ഉപഗ്രഹങ്ങൾ സ്വന്തമായി വിക്ഷേപിക്കാൻ ശേഷിയുളള ക്രയോജനിക് എൻജിൻ പദ്ധതിയും അന്ത്യഘട്ടത്തിലെത്തിച്ചാണ് പോകുന്നത്. ബഹിരാകാശത്ത് മനുഷ്യനെ അയച്ച് തിരിച്ചെത്തിക്കാനുളള ക്രൂ മൊഡ്യൂളിന്റെ ഡമ്മി പരീക്ഷണവും വിജയിപ്പിച്ചു. ചരിത്രത്തിലാദ്യമായി അസ്ട്രോസാറ്റിന്റെ വിക്ഷേപണത്തിനും ഐ. എസ്. ആർ. ഒ ഒരുങ്ങുകയാണ്. ഏഴ് ഉപഗ്രഹങ്ങളുടെ ദിശനിർണ്ണയ ഉപഗ്രഹപരമ്പരയിൽ ഒന്നൊഴികെ എല്ലാം വിക്ഷേപിക്കുന്നതിനുളള പദ്ധതിയും പൂർത്തിയാക്കിയിട്ടുണ്ട്.
തൊട്ടതെല്ലാം വിജയത്തിലെത്തിച്ച രാധാകൃഷ്ണൻ ഗുരുവായൂരപ്പ ഭക്തനും കർണാടക സംഗീത വിദ്വാനുമാണ്.
Prof. John Kurakar
No comments:
Post a Comment