ഹൈറേഞ്ചിലെ വീഥികളെ ആകർഷകമാക്കി
തേക്കടി-മൂന്നാര്‍ സംസ്ഥാന പാതയുടെ ഇരുവശങ്ങളെയും വസന്തമേഖലയാക്കി
മാറ്റിയിരിക്കുന്ന ഈ സ്വര്‍ഗ്ഗീയ പുഷ്പങ്ങളുടെ ചുവപ്പുകലര്‍ന്ന ഇനമാണ്
പൂപ്പാറവരെയുള്ള വഴിയില്‍ കൂടുതലായി കാണാനാവുക. പൂപ്പാറ മുതല്‍ മൂന്നാര്‍ വരെയുള്ള
പ്രദേശത്ത് വെള്ള പുഷ്പങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്.മാലാഖമാരുടെ കാഹളമെന്നാണ് പേരെങ്കിലും ദക്ഷിണ അമേരിക്കയില്‍ സാത്താന്റെ പുഷ്പമായും
ഇവ അറിയപ്പെടുന്നുണ്ട്. സോളനേസിയ കുടുംബത്തില്‍പ്പെട്ട ഈ ചെടിയില്‍
അടങ്ങിയിരിക്കുന്ന കടുത്ത വിഷാംശം മയക്കുമരുന്നായി പരിണമിപ്പിച്ചു കൊണ്ടുള്ള
ഉപയോഗത്തെ ത്വരപ്പെടുത്തുന്നതുകൊണ്ടാണിത്. സമതല പ്രദേശങ്ങളില്‍ കാണപ്പെടുന്ന
ഉമ്മത്ത് എന്ന വിഷാംശമുള്ള കായുണ്ടാകുന്ന സസ്യത്തിന്റെ ജനുസ്സായ ദത്തുറ എന്ന
ജനുസ്സിന്റെ ഭാഗമായാണ് സസ്യശാസ്ത്രജ്ഞര്‍ ആദ്യകാലങ്ങളില്‍ ബ്രഗ്മാന്‍സിയയെ
കണ്ടിരുന്നത്. പിന്നീട് ടോം ഇ ലോക്ക്വുഡ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ പഠനങ്ങളിലൂടെ
ബ്രഗ്മാന്‍സിയ പ്രത്യേക ജനുസ്സായി അംഗീകരിക്കപ്പെട്ടു.ബ്രഗ്മാന്‍സിയ ഉള്‍പ്പെടുന്ന സസ്യകുടുംബത്തില്‍ത്തന്നെയാണ് പുകയിലയും ഉള്‍പ്പെടുന്നത്.
അതുകൊണ്ടുതന്നെ ഏലത്തോട്ടങ്ങളില്‍ ജൈവപ്രതിരോധത്തിനുള്ള ഉപാധിയായി കൂടിയാവാം
ബ്രഗ്മാന്‍സിയയെ വിദേശികള്‍ കൊണ്ടുവന്നതെന്ന് പാലാ സെന്റ് തോമസ് കോളേജിലെ
സസ്യശാസ്ത്രവിഭാഗം മേധാവി ജോമി അഗസ്റ്റിന്‍ പറയുന്നു. ഈ സസ്യത്തിന്റെ വിഷാംശം
ജൈവപ്രതിരോധവാദത്തെ സാധൂകരിക്കുന്നതാണ്.
പകല്‍നേരങ്ങളില്‍ സുഗന്ധം പൊഴിക്കാത്ത ഈ പുഷ്പങ്ങള്‍ സായാഹ്നത്തോടെ കടുത്ത സുഗന്ധവാഹികളാവും. ഇവയുടെ പരാഗണം നിര്‍വ്വഹിക്കുന്ന നിശാശലഭങ്ങളെ ആകര്‍ഷിക്കാനാണ് ഇവ പ്രദേശം മുഴുവന്‍ നിറയുന്ന ഗന്ധം സ്വന്തമാക്കിയിരിക്കുന്നത്.
പകല്‍നേരങ്ങളില്‍ സുഗന്ധം പൊഴിക്കാത്ത ഈ പുഷ്പങ്ങള്‍ സായാഹ്നത്തോടെ കടുത്ത സുഗന്ധവാഹികളാവും. ഇവയുടെ പരാഗണം നിര്‍വ്വഹിക്കുന്ന നിശാശലഭങ്ങളെ ആകര്‍ഷിക്കാനാണ് ഇവ പ്രദേശം മുഴുവന്‍ നിറയുന്ന ഗന്ധം സ്വന്തമാക്കിയിരിക്കുന്നത്.
No comments:
Post a Comment