
മുല്ലപെരിയാർ :
14 താലൂക്കുകളില് ഭീഷണി, ആശങ്ക
ഡാമിനു ബലക്ഷയമുണ്ടായാല് ഇവിടെനിന്നുള്ള വെള്ളം മൂന്നു മണിക്കുറുകൊണ്ട് ഇടുക്കി ഡാമിലെത്തും. ഇതു വന് ദുരന്തത്തിനു വഴിതെളിക്കും. പീരുമേട് മുതല് ആലുവ വരെയുള്ള 14 താലൂക്കുകളില് നാശം വിതയ്ക്കും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിലെ ജനങ്ങളുടെ ജീവനാണു മുല്ലപ്പെരിയാര് ഡാം ഭീഷണി ഉയര്ത്തുന്നത്. പെരിയാര് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ നാശത്തിനും കാരണമാകും. 777 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഈ സങ്കേതത്തില് 1998-ല് വനം വകുപ്പ് നല്കിയ റിപ്പോര്ട്ട് പ്രകാരം 1665 അത്യപൂര്വ വന്യജീവി-സസ്യസമ്പത്തുണ്ട്.
തമിഴ്നാട് നടത്തുന്ന നിര്മാണം കേരളം അറിയാറില്ല. 1980-നു ശേഷം ഏഴുഘട്ടമായി 16 കോടി രൂപയുടെ നിര്മാണ പ്രവര്ത്തനം ഡാമില് നടത്തിയിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം.
മുല്ലപ്പെരിയാര് ഡാമിനു ചോര്ച്ച കണ്ടെത്തിയത് മൂന്നു പതിറ്റാണ്ടു മുമ്പായിരുന്നു. തുടര്ന്നു കേരളം കേന്ദ്രസഹായം തേടി. കേന്ദ്രം അയച്ച വിദഗ്ധ സംഘത്തിന് 1978-ല് ഇതു ബോധ്യമായി. 79-ലും വിദഗ്ധര് വന്നുപോയി. കേന്ദ്ര വാട്ടര് കമ്മീഷന് ചെയര്മാന്റെ നേതൃത്വത്തിലെത്തിയ സംഘം, സംഭരണശേഷി 152-ല് നിന്ന് 136 അടിയാക്കാന് തീരുമാനിക്കുകയായിരുന്നു. പഴയ ഡാമിനു മുന്നില് ബേബി ഡാം പണിയാന് തീരുമാനിച്ചു.
പ്രൊഫ് .ജോണ്‍ കുരാക്കാർ
No comments:
Post a Comment